നാക് അക്രഡിറ്റേഷൻ സംഘം നീലഗിരി കോളജ് സന്ദർശിക്കും

താളൂർ: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരവും ഗുണമേന്മയും നിർണയിക്കുന്ന നാഷണൽ അസസ്മെന്റ് അക്രഡിറ്റേഷൻ കൗൺസിൽ മെയ് 15, 16 തിയ്യതികളിലായ് നീലഗിരി കോളജ് സന്ദർശിക്കും. 2017 മുതലുള്ള കോളജിന്റെ പഠന – പാഠ്യേതര പ്രവർത്തനങ്ങൾ, വിവിധ സാമൂഹ്യ സേവന പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർത്ഥികളുടെ നൈപുണി വികാസം, കൃഷി, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ വളർച്ചയും പുരോഗതിയും വിലയിരുത്തുകയും മൂല്യനിർണയം നടത്തുകയും ചെയ്യും. പഞ്ചാബ് സാങ്കേതിക സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. അരവിന്ദർ സിങ്ങ് ചൗളയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് പരിശോധന നടത്തുന്നത്.

പുതുമയാർന്ന പദ്ധതികൾ നടപ്പിലാക്കിയ കലാലയമെന്ന നിലയിൽ ദേശീയ തലത്തിൽ നീലഗിരി കോളേജ്‌ മികച്ച 10 കോളേജുകളിൽ നേരത്തെ ഇടം പിടിച്ചിരുന്നു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 21 യൂണിവേഴ്സിറ്റി റാങ്കുകൾ, ശരാശരി 97 ശതമാനത്തിനു മുകളിലുള്ള വിജയം, വിവിധ ബഹു രാഷ്ട്ര കമ്പനികളിലേക്ക് വിദ്യാർത്ഥികൾക്ക് ലഭിച്ച ക്യാമ്പസ് പ്ലേസ്‌മെന്റുകൾ, ഹാപ്പിനെസ്സ് സെന്ററിനു കീഴിൽ സമൂഹത്തിൽ അവശത അനുഭവിക്കുന്ന അമ്പതിനായിരത്തോളം ആളുകളിലേക്ക് എത്തിച്ച ഹാപ്പിനസ് ലഞ്ച് ക്യാമ്പയിൻ, ശാരീരിക മാനസിക സൗഖ്യവും ക്ഷേമവും ഉറപ്പുവരുത്താനായി ഹാപിറ്റൽ, കോളേജിന്റെ അയൽപക്ക വീടുകളുമായി സഹകരിച്ച് നടത്തിയ കോവിഡാനന്തര സുസ്ഥിര കാർഷിക ഗ്രാമം പദ്ധതി, വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിക്കുന്നതിന് ഉതകുന്ന സ്കിൽ ബാങ്ക്‌ എന്നിവ നീലഗിരി കോളേജിന്റെ പ്രധാന ആകർശണങ്ങളാണ്.

നിലവിൽ ആയിരത്തിനാനൂറോളം വിദ്യാർഥികളിൽ കേരള-തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളിൽ മുന്നൂറ്റിഅമ്പതിലധികം പേര് കോളേജ്‌ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നു.
നീലഗിരി-വയനാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് കോളേജ്‌ 14 ബസുകൾ‌ സർവീസ് നടത്തുന്നു.

അമൂല്യ പുസ്തകങ്ങളടക്കം പതിനായിരത്തിലധികം പുസ്തക ശേഖരമുള്ള ഡോ. A. P. J അബ്ദുൽ കലാം ലൈബ്രറി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നളന്ദ ഓഡിയോ വിഷ്വൽ ഹാൾ, 250 ഓളം കമ്പ്യൂട്ടറുകൾ കൊണ്ട് സജ്‌ജമാക്കിയ ലാബ്, ലാംഗ്വേജ് ലാബ്, സൈക്കോളജി ലാബ്, 2000 ഓളം പേർക്ക്‌ ഒന്നിച്ചിരിക്കാവുന്ന മൾട്ടി പർപ്പസ് ഓഡിറ്റോറിയം, നീലഗിരി ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗ്രൗണ്ട്, ഫൈവ്സ് ഫുട്ബോൾ ടർഫ്, ഓപ്പൺ-ഇൻഡോർ ജിം, ക്രിക്കറ്റ് നെറ്റ്സ്, റെസ്റ്റോറന്റ് , ഹാപ്പി മാർട്, റെക്കോർഡിങ് സ്റ്റുഡിയോ തുടങ്ങിയ സൗകര്യങ്ങൾ ക്യാമ്പസ്സിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ പര്യാപ്തമാണ്.

വാർത്ത സമ്മേളത്തിൽ മാനേജിങ് ഡയറക്ടർ റാശിദ് ഗസ്സാലി, പ്രിൻസിപ്പൽ ഡോ. സെന്തിൽ കുമാർ ജി., അക്കാദമിക് ഡീൻ പ്രൊഫസർ ടി. മോഹൻ ബാബു, IQAC കോഓർഡിനേറ്റർ ഡോ. അലി കെ.സി തുടങ്ങിയവർ പങ്കെടുത്തു.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ

പരിപ്പും പഞ്ചസാരയും ഉഴുന്നും ചെറുപയറും ഉൾപ്പെടെ 13 സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്; കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ

തിരുവനന്തപുരം : കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി,

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാഭരണകൂടത്തിന്റെ പരിഹാര അദാലത്ത് ഇന്ന് വെങ്ങപ്പള്ളിയിൽ

ജില്ലാഭരണം സംഘടിപ്പിക്കുന്ന ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്ത് ഇന്ന് (ഓഗസ്റ്റ് 26) വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടക്കും. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയും ഉദ്യോഗസ്ഥരും പഞ്ചായത്തിലെ

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10

ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാം നോക്കിയിരിക്കുന്നവരാണോ? വാ ജോലിയുണ്ട്, ആളുകളെ ക്ഷണിച്ച് സിഇഒയുടെ പോസ്റ്റ്

ആറ് മണിക്കൂറെങ്കിലും ഇൻ‌സ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം. ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം. ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *