ഡിജെ പാർട്ടിയ്ക്ക് ടിക്കെറ്റെടുത്താൽ കാർ നൽകുമെന്ന് വാഗ്ദാനം, ടിക്കറ്റെടുത്ത വിജയിക്ക് കിട്ടിയത്

സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ തങ്ങളുടെ ബിസിനസ് സംരംഭങ്ങളുടെ പ്രമോഷന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഗിവ് എവെ വാഗ്ദാനങ്ങൾ നൽകാറുണ്ട്. കമ്പനികൾ നിർദ്ദേശിക്കുന്ന ഏതെങ്കിലുമൊരു കാര്യം കൃത്യമായി പാലിയ്ക്കുന്ന വ്യക്തികളിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയാണ് ഈ സമ്മാനം നൽകാറ്. എന്നാൽ, കഴിഞ്ഞ ദിവസം യുകെയിലെ ഒരു നൈറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ഗിവ് എവേ മത്സരത്തിൽ വിജയിയായ ചെറുപ്പക്കാരന് കിട്ടിയത് എന്താണെന്നറിയണോ? ഒരു ടോയ് കാർ. സംഭവം വിവാദമായതോടെ ഇപ്പോൾ ന്യായീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നൈറ്റ് ക്ലബ്ബ് അധികൃതർ.

നോഹ എഡ്വേർഡ്സ് എന്ന പതിനെട്ടുകാരനാണ് ATIK നൈറ്റ് ക്ലബ്ബ് അധികൃതരുടെ വഞ്ചനയ്ക്ക് ഇരയായത്. മാർച്ച് 31 ന് ക്ലബ്ബിൽ നടക്കുന്ന ഡിജെ ഇവന്റിൽ പങ്കെടുക്കാൻ ടിക്കറ്റെടുക്കുന്നവരിൽ ഭാഗ്യശാലിയായ ഒരാൾക്ക് സമ്മാനമായി ഒരു കാർ നൽകുമെന്നായിരുന്നു നൈറ്റ് ക്ലബ്ബ് അധികൃതർ അറിയിച്ചിരുന്നത്. നൽകാൻ പോകുന്ന കാറിന്റെ ചിത്രവും ഇവർ പരസ്യ പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരുന്നു. ഇതു വിശ്വസിച്ചാണ് നോഹ എഡ്വേർഡ്സ് ടിക്കെറ്റെടുത്തത്. അന്നേ ദിവസം ഡിജെ പാർട്ടിക്കിടയിൽ നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യശാലിയായ വിജയിയായി നോഹ എഡ്വേർഡ്സിനെ തിരഞ്ഞെടുത്തത്.

എന്നാൽ പിന്നീടായിരുന്നു കഥയിലെ ട്വിസ്റ്റ്. തൊട്ടടുത്ത ദിവസം എഡ്വേർഡ്സിന് നൈറ്റ് ക്ലബ്ബ് നൽകിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു ഒരു കള്ളിപ്പാട്ടക്കാർ. സംഭവം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും എഡ്വേർഡ്സിന്റെ അച്ഛൻ ഇംഗ്ലണ്ടിലെ കോൾചെസ്റ്ററിൽ നിന്നുള്ള ഗ്രിഗറി എഡ്വേർഡ്സ് ATIK നൈറ്റ് ക്ലബ്ബിനെതിരെ രംഗത്ത് വരികയും ചെയ്തു. നൈറ്റ് ക്ലബ്ബിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇദ്ദേഹം ഇപ്പോൾ. ‌‌

എന്നാൽ തങ്ങളുടെ അതിഥികൾക്ക് വിഷമം ഉണ്ടായതിൽ ഖേദിക്കുന്നുവെന്നും അന്യായമായി ഒന്നും ചെയ്തിട്ടില്ല എന്നുമാണ് ATIK നൈറ്റ് ക്ലബ്ബ് അധികൃരുടെ പക്ഷം. വ്യത്യസ്തങ്ങളായ ഗിവ് എവേകൾ തങ്ങൾ നൽകാറുണ്ടെന്നും പ്രസ്തുത സംഭവത്തിൽ പരസ്യങ്ങളിലെവിടെയും തങ്ങൾ നൽകാൻ പോകുന്നത് യത്ഥാർത്ഥകാറാണെന്ന് പറഞ്ഞിട്ടില്ലന്നും നൈറ്റ് ക്ലബ്ബ് അധികൃതർ അറിയിച്ചതായാണ് ഡെയ്‌ലി ഗസറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.