2007, 2011 ലോകകപ്പ് ഹീറോ യുവിയായിരുന്നു; എന്നാൽ പിആർ ടീം മറ്റൊരാളെ ഹീറോ ആക്കി: ഗൗതം ഗംഭീർ

ഇന്ത്യയിൽ ടീമിനെക്കാൾ പ്രിയം വ്യക്തികളോടാണെന്ന് ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വ്യക്തികളെക്കാൾ പ്രാധാന്യം ആളുകൾ ടീമിനാണ് നൽകുന്നതെന്നും ഗംഭീർ പറഞ്ഞു. 2007, 2011 ലോകകപ്പ് ഹീറോ യുവ്‌രാജ് സിംഗ് ആയിരുന്നു. എന്നാൽ പിആർ ടീം മറ്റൊരാളെ ഹീറോ ആക്കി എന്നും പേര് സൂചിപ്പിക്കാതെ ഗംഭീർ ആഞ്ഞടിച്ചു. ന്യൂസ് 18നു നൽകിയ അഭിമുഖത്തിലാണ് ഗംഭീറിൻ്റെ പരാമർശം.

“യുവ്‌രാജ് എപ്പോഴും പറയുന്നത്, ഞാൻ (ഗംഭീർ) ലോകകപ്പ് നേടിയെന്നാണ്. എന്നാൽ, 2007, 2011 ലോകകപ്പ് ഫൈനലുകളിലേക്ക് നമ്മളെ എത്തിച്ച താരമായി ഞാൻ കരുതുന്നത് യുവ്‌രാജ് സിംഗിനെയാണ്. ഈ രണ്ട് ടൂർണമെൻ്റുകളിലും അദ്ദേഹമായിരുന്നു മാൻ ഓഫ് ദി ടൂർണമെൻ്റ്. 2007, 2011 ലോകകപ്പുകളെപ്പറ്റി പറയുമ്പോൾ നമ്മൾ യുവ്‌രാജിൻ്റെ പേരെടുക്കുന്നില്ല. എന്തുകൊണ്ട്? ഇത് മാർക്കറ്റിംഗ്, പിആർ വർക്ക് മാത്രമാണ്. ഒരാളെ വലിയവനാക്കിയും മറ്റുള്ളവരെ നിസാരരാക്കിയും കാണിക്കുന്നു. പലരും ഇത് പറയില്ല, പക്ഷേ ഇതാണ് സത്യം. ഇത് ലോകത്തിന് മുന്നിൽ വരേണ്ടതിനാൽ ഞാനിത് പറയുകയാണ്. നമ്മുടെ രാജ്യം ഒരു ടീം അഭിനിവേശമുള്ള രാജ്യമല്ല, വ്യക്തി അഭിനിവേശമുള്ള രാജ്യമാണ്.”- ഗംഭീർ പറഞ്ഞു.

ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വ്യക്തികളെക്കാൾ പ്രാധാന്യം ആളുകൾ ടീമിനാണ് നൽകുന്നത് എന്നും ഗംഭീർ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിൽ ബ്രോഡ്കാസ്റ്റർമാരും മാധ്യമങ്ങളും ഉൾപ്പെടെ എല്ലാവരും പിആർ ഏജൻസിയായി ചുരുങ്ങിയിരിക്കുന്നു. ബ്രോഡ്കാസ്റ്റർമാർ നിങ്ങളെ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് പരിഗണന ലഭിക്കില്ല. ഇക്കാരണത്താലാണ് നമ്മൾ ദീർഘകാലമായി കാലം ഐസിസി ടൂർണമെൻ്റുകളിൽ വിജയിക്കാത്തത്. കാരണം നമ്മൾക്ക് വ്യക്തികളോടാണ് താത്പര്യമെന്നും ഗംഭീർ കുറ്റപ്പെടുത്തി.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ 209 റൺസിന് തകർത്ത ഓസ്ട്രേലിയ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ ടീമായിരുന്നു. 444 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 234 റൺസിന് ഓൾ ഔട്ടായി. വിരാട് കോലി (49), അജിങ്ക്യ രഹാനെ (46), രോഹിത് ശർമ (43) എന്നിവരാണ് ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സിൽ മികച്ചുനിന്നത്. ഓസ്ട്രേലിയക്കായി നതാൻ ലിയോൺ നാല് വിക്കറ്റ് വീഴ്ത്തി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.