മരിച്ചെന്ന് ഡോക്ടര്‍മാര്‍, ‘ബോഡി’ പെട്ടിയിലാക്കിയ ശേഷം അകത്തുനിന്ന് തട്ടലും മുട്ടലും.

ബന്ധുക്കളോ കൂടെയുള്ളവരോ മരിച്ചെന്ന് തെറ്റിദ്ധരിച്ച ശേഷം പിന്നീട് ജീവിതത്തിലേക്ക് വന്നിട്ടുള്ളവര്‍ ഏറെയാണ്. ഇത്തരത്തിലുള്ള തെറ്റുകള്‍ സംഭവിച്ചിട്ടുള്ള ഡോക്ടര്‍മാരുമുണ്ട്. ഡോക്ടര്‍മാര്‍ക്ക് ഇങ്ങനെയുള്ള പിഴവ് സംഭവിക്കുന്നത് പക്ഷേ അംഗീകരിക്കാനാകുന്നതല്ല. എങ്കില്‍പ്പോലും അപൂര്‍വം കേസുകളില്‍ ഈ തെറ്റ് പറ്റാം.

എന്തായാലും ഇപ്പോള്‍ സമാനമായൊരു കേസ് ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വരെ വിധിയെഴുതി. ശേഷം മക്കളും മറ്റ് ബന്ധുക്കളും ചേര്‍ന്ന് സംസ്കാരച്ചടങ്ങിന് ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ പെട്ടിയില്‍ നിന്ന് എഴുന്നേറ്റ് ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണൊരു സ്ത്രീ.

ഇക്വഡോറിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. ബെല്ല മൊണ്ടോയ എന്ന എഴുപത്തിയാറുകാരിയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുന്നത്. ഇവരുടെ മകൻ തന്നെയാണ് ഇക്കാര്യം ഏവരെയും അറിയിച്ചത്.

പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്നാണ് ബെല്ലയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തി വൈകാതെ തന്നെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ശ്വാസമെടുക്കാതിരുന്നതോടെ ഇവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘം വിലയിരുത്തുകയായിരുന്നു.

മകൻ ഉള്‍പ്പെടെയുള്ള വീട്ടുകാരോട് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതായി അറിയിക്കുകയും ചെയ്തു. ശേഷം ശവപ്പെട്ടി വാങ്ങി ഇതിനകത്തേക്ക് ബെല്ലയുടെ ശരീരം കിടത്തി. ഏതാണ്ട് അഞ്ച് മണിക്കൂറോളം അവര്‍ അതേ കിടപ്പ് കിടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിന് ശേഷം പെട്ടിക്കകത്ത് നിന്ന് തട്ടലും മുട്ടലും കേട്ടതോടെ വീട്ടുകാര്‍ പെട്ടി തുറന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് ബെല്ല മരിച്ചിട്ടില്ലെന്ന് മനസിലായത്. നിലവില്‍ ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇവരുടെ മരണം തെറ്റായി സ്ഥിരീകരിച്ച ഡോക്ടര്‍മാരോട് വിശദീകരണം തേടിയതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.