പുഴുക്കളെ തിന്നും സ്വന്തം മൂത്രം കുടിച്ചും ആമസോൺ കാട്ടില്‍ 31 ദിവസം അതിജീവിച്ച യുവാവ്!

വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടിലകപ്പെട്ട നാല് കുട്ടികള്‍ 40 ദിവസത്തിന് ശേഷം ജീവിതത്തിലേക്ക് അത്ഭുതകരമായി തിരികെയെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധേയമായൊരു സംഭവം. എങ്ങനെയാണ് 13ഉം 11ഉം 9ഉം 4ഉം വയസുള്ള കുഞ്ഞുങ്ങള്‍ ഇത്രയും നിബിഡമായ വനത്തിനുള്ളില്‍ ഇത്രയധികം ദിവസങ്ങള്‍ ജീവിച്ചതെന്ന അതിശയം തന്നെയാണ് ഏവരിലും ഉള്ളത്.

പതിമൂന്നുകാരിയായ മൂത്ത പെണ്‍കുട്ടിയാണ് ഇളയ സഹോദരങ്ങളെയും ചേര്‍ത്തുപിടിച്ച് കാട്ടിനുള്ളില്‍ ഇത്രയധികം ദിവസം അതിജീവിച്ചത്. വിമാനാപകടത്തില്‍ ഇവരുടെ അമ്മയും പൈലറ്റും മരിച്ചിരുന്നു. ശേഷം വിമാനത്തില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്ന കപ്പ പൊടിയും, കാട്ടില്‍ നിന്ന് ലഭിച്ച കായ്കനികളും വെള്ളവും ഭക്ഷിച്ചാണ് കുട്ടികള്‍ ജീവിച്ചത്. എങ്കിലും നാല്‍പത് ദിവസങ്ങള്‍ക്കിപ്പുറം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ ഏറെ ക്ഷീണിതരായിരുന്നു കുട്ടികള്‍.

എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് ദിവസത്തിനകം തന്നെ ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. അത്ഭുതകരമായി ആമസോണ്‍ മഴക്കാടിന്‍റെ വന്യതയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ കുട്ടികള്‍- ഇതിന് മുമ്പും ആമസോണ്‍ കാടുകളില്‍ പെട്ടുപോയ മനുഷ്യരെ കുറിച്ചാണ് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നത്.

ഏറ്റവും ഒടുവിലായി ആമസോണ്‍ വനത്തിനുള്ളില്‍ കുടുങ്ങി, തിരിച്ച് ജീവിതത്തിലേക്ക് വന്നത് മുപ്പതുകാരനായ ജൊനാഥൻ അക്കോസ്റ്റ എന്ന ബൊളീവിയക്കാരനാണ്. ഒരു വേട്ടസംഘത്തിനൊപ്പം കാട്ടിലേക്ക് തിരിച്ച ജൊനാഥന് പിന്നീട് വഴി തെറ്റി ഇദ്ദേഹം കാട്ടിനകത്ത് പെട്ടുപോവുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ജൊനാഥനാണ് ആമസോണ്‍ കാട്ടിനകത്ത് പെട്ടുപോയി അതിജീവിച്ച ഏകാന്തനായ മനുഷ്യൻ. മറ്റുള്ളവരെല്ലാം തന്നെ സംഘമായാണ് കാട്ടിനകത്ത് പെട്ടുപോയി അതിജീവിച്ചത്.

കാട്ടിനകത്ത് തനിച്ചാവുകയും ഇനി പുറത്തുകടക്കാൻ മാര്‍ഗങ്ങളില്ലെന്ന് മനസിലാവുകയും ചെയ്തതോടെ മാനസികമായി ജൊനാഥൻ തകര്‍ന്നു. നാലാം ദിവസം ഒരു കാലിന്‍റെ പാദം തിരിഞ്ഞുപോയി. ഇതോടെ ജീവനെ ചൊല്ലിയുള്ള ആധി കൂടി വന്നു. കയ്യില്‍ കിട്ടിയ പുഴുക്കളെയും ചെറിയ ജന്തുക്കളെയുമെല്ലാം ഭക്ഷിച്ചു. മഴ പെയ്യാൻ വേണ്ടി പ്രാര്‍ത്ഥിച്ച് ഇരിക്കുമായിരുന്നത്രേ ഇദ്ദേഹം. മഴ പെയ്യുമ്പോള്‍ തന്‍റെ ബൂട്ടിനകത്ത് വെള്ളം ശേഖരിച്ച് വയ്ക്കും. അത് കുടിക്കും. വെള്ളമില്ലാത്തപ്പോള്‍ സ്വന്തം മൂത്രം വരെ കുടിച്ചു.

പലപ്പോഴും വന്യമൃഗങ്ങളാല്‍ ആക്രമിക്കപ്പെടാനുള്ള സാധ്യതകളുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന തോക്കിലെ ഉണ്ടയെല്ലാം മൃഗങ്ങളെ ഭയപ്പെടുത്താനുപയോഗിച്ച് തീര്‍ന്നുപോയിരുന്നു. ഇതിനിടെ കൂറ്റനൊരു കടുവയില്‍ നിന്നും ജൊനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

ദിവസങ്ങള്‍ ഏറുംതോറും ആരും തന്നെ അന്വേഷിച്ച് വരില്ലെന്ന് തന്നെ ഇദ്ദേഹം ഉറച്ച് വിശ്വസിച്ചു. എങ്കിലും വീട്ടുകാരുടെ പ്രതീക്ഷയായിരുന്നു ജൊനാഥൻ ജീവനോടെ ഉണ്ട് എന്നത്. അങ്ങനെ മുപ്പത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ അയാളെ കണ്ടെത്തി. ക്ഷീണിച്ച് കുഴഞ്ഞുകിടക്കുന്ന നിലയിലും ജൊനാഥൻ അലറിക്കരഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇദ്ദേഹത്തെ കണ്ടെത്താനായത്.

ശാരീരികപ്രശ്നങ്ങള്‍ക്ക് പുറമെ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു ജൊനാഥൻ. എങ്കിലും നിങ്ങള്‍ എന്നെ അന്വേഷിച്ച് വന്നുവല്ലോ എന്ന് കണ്ണീരോടെ ജൊനാഥൻ രക്ഷാപ്രവര്‍ത്തകരോട് ചോദിച്ചു. പതിനേഴ് കിലോയോളം ഭാരം കുറഞ്ഞ്, കണ്ടാല്‍ തിരിച്ചറിയാൻ പോലുമാകാത്ത അവസ്ഥയില്‍ നിന്ന് ജൊനാഥൻ ഇന്ന് പതിയെ സാധാരണനിലയിലേക്കുള്ള മടക്കത്തിലാണ്. അതിജീവനത്തിന്‍റെയും പ്രതീക്ഷയുടെയും പ്രതീകമെന്ന പോലെയാണ് ലോകം ഈ യുവാവിന്‍റെ തിരിച്ചുവരവിനെ കണ്ടത്. ഇപ്പോള്‍ വീണ്ടും ഇദ്ദേഹത്തിന്‍റെ അതുല്യമായ ജീവിതാനുഭവം ചര്‍ച്ചകളില്‍ നിറയുകയാണ്.

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

ഓഡിയോമെട്രിക് അസിസ്റ്റന്റ് : അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ ആരോഗ്യകേരളം മുഖേനെ ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ഹിയറിങ് ലാംഗ്വേജ് ആൻഡ് സ്പീച്ച് ഡിപ്ലോമയും ആർ.സി.ഐ

ഒറ്റ ​​ടാപ്പിൽ വർഷങ്ങൾ പഴക്കമുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ആക്‌സസ് ചെയ്യാം; പുത്തന്‍ സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്

തിരുവനന്തപുരം: ചാറ്റ് ബാക്കപ്പുകൾക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ അവതരിപ്പിച്ച് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട‌്‌സ്ആപ്പ്. ഉപയോക്താക്കളെ വാട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി എളുപ്പത്തിൽ സുരക്ഷിതമാക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കും. ഈ ഫീച്ചർ പാസ്‌വേഡിനെ ആശ്രയിക്കുന്നതിനോ

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്

2000രൂപയുടെ സർക്കുലേഷൻ പിൻവലിച്ചപ്പോൾ 500 രൂപ നോട്ടിന് പണികിട്ടി! കള്ളനോട്ടിനെ ചെറുക്കാൻ വരുന്നു പുത്തൻ ഡിസൈൻ

തിരുവനന്തപുരം: സർക്കുലേഷനിൽ നിന്നും രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2024 -25കാലയളവിലാണ് കള്ളനോട്ടുകളിൽ വർധനവ് ഉണ്ടായതെന്ന് ധനകാര്യവകുപ്പിന്റെ സാമ്പത്തിക വിഭാഗം പുറത്ത് വിട്ട

വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്നേഹാദരം

ബത്തേരി: മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ്സും,വയോജന ദിനാചരണവും യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ് ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.