ദേശീയപാത നിർമാണം 2025 ഓടെ പൂർത്തിയാകുമെന്ന് മന്ത്രി

മഞ്ചേശ്വരം∙ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയ പാതയുടെ നിർമാണം 2 വർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഞ്ചേശ്വരം ഗോവിന്ദപൈ– നെത്തിലപദവ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മഞ്ചേശ്വരം മണ്ഡലത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും ദേശീയ പാത 66ന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കാസർകോട് ജില്ലയിൽ അടുത്ത വർഷത്തോടെ ദേശീയ പാത 66ന്റെ പ്രവർത്തനങ്ങൾ മുഴുവനായും പൂർത്തീകരിക്കും. ദേശീയ പാതയ്ക്ക് വേണ്ടി 25% ഭൂമി ഏറ്റെടുക്കലിന് 5600 കോടി രൂപ മാറ്റിവച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യ റീച്ച് തലപ്പാടി–ചെങ്കള ദേശീയപാത വികസനം മേയിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി 2021 നവംബർ 18 നു ആണ് നിർമാണം തുടങ്ങിയത്.

55 ശതമാനം നിർമാണം കഴിഞ്ഞു. തലപ്പാടി – ചെങ്കള 39 കിലോമീറ്റർ 1700 കോടി രൂപയാണ് നിർമാണ പദ്ധതി തുക. ആറു വരി പ്രധാന പാത 18 കിലോമീറ്റർ നിർമാണം തീർന്നു. കർണാടക കടന്നു കേരള അതിർത്തി തലപ്പാടി നിന്നു പൊസോട്ട് വരെ 5 കിലോമീറ്റർ പ്രധാന പാത പൂർണമായി. സർവീസ് റോഡ് 66 കിലോമീറ്ററിൽ 44 കിലോമീറ്റർ,സംരക്ഷണ ഭിത്തി 48 കിലോമീറ്ററിൽ 42, ഡ്രെയ്നേജ് 78 കിലോമീറ്ററിൽ 69 കിലോമീറ്റർ നിർമാണമായി.

4 ചെറുപാലങ്ങളിൽ മഞ്ചേശ്വരം പാലം നിർമാണം പൂർത്തിയാക്കി. ബാക്കിയുള്ള രണ്ടെണ്ണം 75 ശതമാനവും ഒരെണ്ണം 50 ശതമാനവുമായി നിർമാണം പുരോഗതിയിലാണ്. വലിയ പാലങ്ങൾ 4 എണ്ണമാണ് നിർമാണത്തിലുള്ളത്. കുമ്പള 90 ശതമാനം, മൊഗ്രാൽ, ഉപ്പള, ഷിറിയ പാലങ്ങൾ 75 ശതമാനവും എന്നിങ്ങനെയാണ് നിർമാണ പുരോഗതി. കാസർകോട് ഫ്ലൈ ഓവർ നിർമാണത്തിൽ 45 ശതമാനം തീർന്നു. വൈദ്യുതി ലൈൻ 85 ശതമാനവും മാറ്റി സ്ഥാപിക്കൽ പണി തീർന്നു.

ചടങ്ങിൽ എ.കെ.എം അഷ്‌റഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കാസർകോട് റോഡ്‌സ് ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ കെ. രാജീവൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മൊന്തേറൊ, വോർക്കാടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ഭാരതി, ജില്ലാ പഞ്ചായത്ത് അംഗം പി. കമലാക്ഷി, എൻ.അബ്ദുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തീൻ കുഞ്ഞി, മഞ്ചേശ്വരം പഞ്ചായത്ത് അംഗം യാദവ ബഡാജെ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി.എം. കരുണാകര ഷെട്ടി, ജയരാമ ബല്ലംകൂഡേൽ, പി.സോമപ്പ, അസീസ് മരികെ, ഹരീഷ് ചന്ദ്ര, രാഘവ ചേരാൾ, താജുദ്ദീൻ മൊഗ്രാൽ, സിദ്ദീഖ് കൈക്കമ്പ, ഡോ. കെ.എ ഖാദർ, അഹമ്മദലി, റോഡ്‌സ് വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ യു.പി. ജയശ്രീ, മഞ്ചേശ്വരം പൊതുമരാമത്ത് റോഡ് സെക‍്ഷൻ അസി.എൻജിനീയർ വി.വി. മണിപ്രസാദ് എന്നിവർ പ്രസംഗിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.