സഞ്ജുവിനെ തഴഞ്ഞത് വിചിത്രമെന്ന് തോന്നാം, അതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്ന് ഹര്‍ഭജന്‍

മുംബൈ: ഏകദിന ക്രിക്കറ്റില്‍ 55 റണ്‍സ് ബാറ്റിംഗ് ശരാശരിയുള്ള മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തത് വിചിത്രമാണെന്ന് തോന്നാമെങ്കിലും അതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഏഷ്യാ കപ്പ് ടീമിലോ ഏകദിന ലോകകപ്പ് ടീമിലോ ഓസ്ട്രേലയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലോ സഞ്ജുവിന് അവസരം നല്‍കാതിരുന്നതിനെക്കുറിച്ചാണ് ഹര്‍ഭജന്‍ തന്‍റെ യുട്യൂബ് ചാനലില്‍ തുറന്നു പറഞ്ഞത്.

സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഏകദിന ക്രിക്കറ്റില്‍ 55 റണ്‍സ് ബാറ്റിംഗ് ശരാശരിയുണ്ടായിട്ടും സഞ്ജുവിനെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലെടുക്കാത്തത് തീര്‍ച്ചയായും വിചിത്രമാണെന്ന് തോന്നാം. പക്ഷെ സഞ്ജുവിനെ ടീമിലെടുക്കാതിരുന്നതിന് വ്യക്തമായ കാരണമുണ്ട്. ഇന്ത്യന്‍ ടീമില്‍ നിലവില്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാരുണ്ട്, കെ എല്‍ രാഹുലും ഇഷാന്‍ കിഷനും. ഇരുവരും ലോകകപ്പ് ടീമീന്‍റെയും ഭാഗമാണ്. അതുകൊണ്ടാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിനെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്നും ഹര്‍ഭജന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഏകദിനത്തില്‍ സഞ്ജുവിനെക്കാള്‍ മികവുള്ള കളിക്കാരനാണ് കെ എല്‍ രാുഹുല്‍ എന്നതില്‍ തര്‍ക്കമില്ല. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ഇഷാന്‍ കിഷനും മികവ് കാട്ടിയതോടെ സഞ്ജു ഇന്ത്യന്‍ ടീമിലെത്താന്‍ തല്‍ക്കാലം സാധ്യതയില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. സഞ്ജു അവന്‍റെ അവസരത്തിനായി കാത്തിരിക്കുകയേ നിര്‍വാഹമുള്ളു. എനിക്കറിയാം, ചിലപ്പോഴൊക്കെ ഇത്തരം ഒഴിവാക്കലുകള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്, നിരാശാജനകമാണ്. പക്ഷെ സഞ്ജുവിന് പ്രായം അനുകൂലഘടകമാണ്. വീണ്ടും വീണ്ടും കഠിനമായി പ്രയത്നിക്കുക എന്നതാണ് അവന് മുന്നിലുള്ള വഴി.

രാഹുലിനെയോ സഞ്ജുവിനെയോ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ ഞാനാണെങ്കില്‍ പോലും രാഹുലിനെ തെരഞ്ഞെടുക്കു. കാരണം നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ രാഹുല്‍ നല്‍കുന്ന സ്ഥിരത തന്നെ. സഞ്ജു മികച്ച കളിക്കാരനാണ്, ഏത് ഘട്ടത്തിലും അനായാസം സിക്സുകള്‍ പറത്താന്‍ സഞ്ജുവിന് കഴിയും. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തുകയും അവരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുകയും ചെയ്യുക എന്നത് ബുദ്ധിമുട്ടാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.