ഇന്നായിരുന്നു റിലീസെങ്കില്‍ കളക്ഷന്‍ 3000 കോടി; വിദേശത്ത് വിറ്റത് 30 കോടി ടിക്കറ്റ്; ആ ഇന്ത്യന്‍ സിനിമ ഏത്?

ബോക്സ് ഓഫീസ് കളക്ഷന്‍ സിനിമകളുടെ പരസ്യത്തിനായി നിര്‍മ്മാതാക്കള്‍ തന്നെ ഉപയോഗിച്ച് തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല, ആ വലിയ സംഖ്യകള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടും. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ ആണ് ബോക്സ് ഓഫീസ് കളക്ഷന്‍റെ പേരില്‍ ഏറ്റവുമൊടുവില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 1000 കോടി നേടിയതായി ഇന്നാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. ഇതോടെ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രങ്ങളുടെ എണ്ണം ആറായി ഉയര്‍ന്നു. അതേസമയം വിറ്റ ടിക്കറ്റുകളുടെ കണക്ക് നോക്കിയാല്‍ ഈ 1000 കോടി ലിസ്റ്റിലുള്ള ദംഗലോ ബാഹുബലി രണ്ടോ ഒന്നുമല്ല എക്കാലത്തെയും വലിയ ഇന്ത്യന്‍ ഹിറ്റ്. മറിച്ച് അഞ്ച് പതിറ്റാണ്ട് മുന്‍പ് റിലീസ് ചെയ്യപ്പെട്ട ഒരു ചിത്രമാണ്!

ജീതേന്ദ്രയെയും ആശ പരേഖിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നസീര്‍ ഹുസൈന്‍ സംവിധാനം ചെയ്ത് 1971 ല്‍ പുറത്തെത്തിയ കര്‍വാന്‍ (കാരവാന്‍) എന്ന ചിത്രമാണ് ഈ നേട്ടത്തിന് ഉടമ. തിയറ്ററുകളിലെത്തിയ കാലത്ത് തന്നെ ഹിറ്റ് ആയിരുന്നു ഈ ചിത്രം. അന്നത്തെ നേട്ടം 3.6 കോടി. എന്നാല്‍ എട്ട് വര്‍ഷത്തിന് ശേഷം ചൈനയില്‍ റിലീസ് ചെയ്തപ്പോഴാണ് ഈ ചിത്രം കൈ വിട്ട വിജയമായി മാറിയത്. ചൈനയില്‍ മാത്രം 30 കോടി ടിക്കറ്റുകളാണ് ചിത്രത്തിന്‍റേതായി വിറ്റത്. ഇന്ത്യന്‍ ചിത്രങ്ങളുടെ ആഗോള കളക്ഷനില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ 2018 ല്‍ ചൈനയില്‍ വിറ്റത് നാലര കോടി ടിക്കറ്റുകളാണ് എന്നറിയുമ്പോഴേ കര്‍വാന്‍റെ നേട്ടത്തിന്‍റെ വ്യാപ്തി മനസിലാവൂ.

ചൈനീസ് റിലീസില്‍ നിന്ന് കര്‍വാന്‍ 1979 ല്‍ നേടിയത് 31 കോടി രൂപയാണ്. നാണയപ്പെരുപ്പത്തിന്‍റെ തോത് നോക്കിയാല്‍ ഇപ്പോഴത്തെ നിലയില്‍ ഇത് 1000 കോടിയില്‍ പ്രവേശിക്കും. ഇപ്പോഴത്തെ ടിക്കറ്റ് നിരക്കിലെ വര്‍ധനവ് നോക്കിയാല്‍ ഈ കളക്ഷന്‍ 3000 കോടിയിലേക്കും എത്തും. ദംഗലിന്‍റെ വിദേശ കളക്ഷന്‍ 1300 കോടി ആയിരുന്നു. പഠാനും ആര്‍ആര്‍ആറും 400 കോടിയും ബാഹുബലി 2 425 കോടിയുമാണ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.