ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ്
ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു. ബസ് കേരള ബോർഡർ കഴിഞ്ഞ് ബന്ദിപ്പൂർ വനമേഖലയിലേക്ക് പ്രവേ ശിച്ചുടനെ ബസിലെ യാത്രക്കാരനായ പുൽപള്ളി പാടിച്ചിറ സ്വദേശി ഷാജി എന്ന യാൾക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞ് വീഴുകയായിരുന്നു. ബസിൽ യാത്രചെയ്‌തിരുന്ന നഴ്‌സിംഗ് വിദ്യാർഥികളും, മറ്റ് യാത്രക്കാരും ചേർന്ന് പ്രാഥ മിക ചികിത്സ നൽകിയെങ്കിലും കടുത്ത നെഞ്ച് വേദന കുറക്കുന്നതിന് സാധി ക്കുന്നുണ്ടായിരുന്നില്ല. കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിത ഇടപെ ടൽ ആണ് പിന്നീട് കണ്ടത്. ബസ് അക്ഷരാർത്ഥത്തിൽ ആംബുലൻസ് ആയി മാറുകയായിരുന്നു. വനമേഖല കഴിഞ്ഞതിനു ശേഷമുള്ള ഗുണ്ടിൽപ്പെട്ട് താലൂ ക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയും രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് സാധിക്കുകയും ചെയ്തു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ