ചാകുന്നതുവരെ നായ്ക്കളെ ലൈംഗികമായി പീഡിപ്പിക്കും, പ്രത്യേക പീഡനമുറി; ജന്തുശാസ്ത്രജ്ഞന്റെ കുറ്റസമ്മതം

സിഡ്‌നി: നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ജന്തുശാസ്ത്രജ്ഞന്റെ കുറ്റസമ്മതം. ബ്രിട്ടീഷ് സ്വദേശിയും ജന്തുശാസ്ത്രജ്ഞനുമായ ആദം ബ്രിട്ടണാണ് ഓസ്‌ട്രേലിയയിലെ കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. പ്രതിക്കുള്ള ശിക്ഷ ഡിസംബറില്‍ വിധിക്കും.

നിരവധി നായ്ക്കളെ പീഡിപ്പിച്ച് കൊന്നതായും ഇതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചെന്നുമാണ് ആദം ബ്രിട്ടണ്‍ നോര്‍ത്തേണ്‍ ടെറിട്ടറി കോടതിയില്‍ തുറന്നുപറഞ്ഞത്. ഡസന്‍ കണക്കിന് നായ്ക്കളെ ചാകുന്നത് വരെ ഉപദ്രവിച്ചതായും ഓണ്‍ലൈനില്‍ കുട്ടികളുടെ നഗ്നചിത്രങ്ങളടക്കം വാങ്ങിയിരുന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്.

മുതലകളെ സംബന്ധിച്ചുള്ള പഠനത്തില്‍ വിദഗ്ധനായ ആദം ബ്രിട്ടണ്‍ നേരത്തെ ബി.ബി.സി, നാഷണല്‍ ജിയോഗ്രാഫിക് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. വളര്‍ത്തുമൃഗങ്ങളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 2022-ലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ മൃഗങ്ങളെ ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്നവിവരങ്ങള്‍ പുറത്തുവന്നത്.

ചാള്‍സ് ഡാര്‍വിന്‍ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന ആദം, ജന്തുശാസ്ത്രത്തില്‍ പി.എച്ച്.ഡി. ബിരുദധാരിയാണ്. ജോലി ആവശ്യാര്‍ഥവും വിനോദയാത്രക്കായും മറ്റിടങ്ങളിലേക്ക് പോകുന്നവരുടെ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ നായ്ക്കളെയും മറ്റും വീട്ടിലെത്തിച്ചിരുന്നത്. എന്നാല്‍, ഇയാളുടെ വീട്ടില്‍വെച്ച് ഈ നായ്ക്കള്‍ക്ക് നേരേ ക്രൂരമായ ഉപദ്രവമാണുണ്ടായത്. ഇതിനിടെ വളര്‍ത്തുമൃഗങ്ങളുടെ ക്ഷേമം തിരക്കി ഉടമകള്‍ വിളിക്കുമ്പോള്‍ പഴയ ചിത്രങ്ങള്‍ അയച്ചുനല്‍കിയും കള്ളംപറഞ്ഞും ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു.

വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കാനായി ഒരു ഷിപ്പിങ് കണ്ടെയ്‌നറും പ്രതി സജ്ജമാക്കിയിരുന്നു. ‘പീഡനമുറി’ എന്നാണ് ഇയാള്‍ ഈ സംവിധാനത്തെ സ്വയം വിശേഷിപ്പിച്ചിരുന്നത്. പ്രത്യേകം സജ്ജമാക്കിയ ‘പീഡനമുറി’യില്‍ വീഡിയോ റെക്കോഡിങ് സംവിധാനങ്ങളടക്കം ക്രമീകരിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

2014 മുതല്‍ പ്രതി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നതായാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. 18 മാസത്തിനിടെ ഇയാളുടെ ഉപദ്രവത്തിനിരയായ 42 നായ്ക്കളില്‍ 39 എണ്ണവും മരിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു. കഴിഞ്ഞദിവസം കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ പ്രതി ഇക്കാര്യങ്ങളെല്ലാം സമ്മതിക്കുകയും ചെയ്തു. അതിനിടെ, വിചാരണയ്ക്കിടെ കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ കോടതിമുറിയിലുണ്ടായിരുന്നവരോട് പുറത്ത് പോകാനും ജഡ്ജി നിര്‍ദേശിച്ചു. കുറ്റകൃത്യങ്ങളുടെ വിശദീകരണം ഞെട്ടിക്കുന്നതും കനത്ത ആഘാതമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാലുമാണ് കോടതിമുറിയിലുണ്ടായിരുന്നവരോട് പുറത്തുപോകാന്‍ ജഡ്ജി ആവശ്യപ്പെട്ടത്.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്

തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ്

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക…

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ വാഗ്ദാനം

വായ്പയെടുത്ത ആൾ മരിച്ചാൽ തിരിച്ചടവ് എങ്ങനെ? ബാധ്യത ആർക്ക്? ബാങ്കിംഗ് നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം

സാധാരണയായി ഭവന വായ്പകൾക്ക് ഒക്കെ സഹ വായ്പക്കാരൻ ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരൻ ഉണ്ടെങ്കില്‍ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാള്‍ ഏറ്റ്എടുക്കെണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും വായ്പ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

Latest News

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.