കർഷകരുടെ മനോവീര്യം തകർക്കുന്ന നയം സർക്കാർ തിരുത്തണം ബി.എം.എസ്സ്.

പുൽപ്പള്ളി : കേരളത്തിലെ കാർഷികമേഖലയെ പ്രത്യേകിച്ച് നെൽകർഷകരുടെ മനോവീര്യം തകർക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ബി എം എസ്സ് സംസ്ഥാന ഡെപ്പ്യൂട്ടി ജനറൽ സെക്രട്ടറി ബി.ശിവജി സുദർശൻ പറഞ്ഞു. പുൽപ്പള്ളിയിൽ നടന്ന ബി എം എസ്സ്ത്രൈവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെൽകർഷകരുടെ പക്കൽ നിന്നും ശേഖരിച്ച നെല്ലിന്റെ പണം നൽകാതെ ദുരിതത്തിലാക്കി ബുദ്ധിമുട്ടിക്കുകയാണ്. തൊഴിലാളികളുടെ സർക്കാർ എന്നവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ ഈ സ്ഥിതി തുടർന്നാൽ നെൽ ഉൽപ്പാദനത്തിൽ നിന്നും കർഷകർ പൂർണ്ണമായും പിൻ തിരിയുന്ന സാഹചര്യം ഉണ്ടാകും. ഇത് കേരളത്തിന്റെ ഭക്ഷ്യ മേഖലയേയും സാമ്പത്തിക വ്യവസ്ഥിതിയേയും തകർക്കുവാൻ ഇടയാക്കും. അടിയന്തിരമായി കർഷകർക്ക് നൽകുവാനുള്ള തുക വിതരണം ചെയ്യുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് പി.കെ.മുരളീധരൻ അധ്യക്ഷത വഹിച്ചു. ത്രൈവാർഷിക റിപ്പോർട്ട് ജില്ലാ സെക്രട്ടറി ഹരിദാസൻ കെ അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോർട്ട് ജില്ലാ ട്രഷറർ സന്തേഷ്. ജി അവതരിപ്പിച്ചു. കാർഷിക വിളകളെ സംരക്ഷിക്കുക, സാമൂഹ്യ സുരക്ഷാ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക പെൻഷനും ആനുകൂല്യങ്ങളും യഥാസമയം വിതരണം ചെയ്യുക , വിലക്കയറ്റം തടയുക, വയനാട് മെഡിക്കൽ കോളേജ്‌ യാഥാർത്ഥ്യമാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി. ബി എം എസ്സ് സംസ്ഥാനസെക്രട്ടറി സിബി വർഗ്ഗീസ്, സംഘടനാ സെക്രട്ടറി കെ.മഹേഷ് കുമാർ, കെ.എൻ.മുരളീധരന്റ പി.കെ.അച്ച്യുതൻ, ഐ.പി. കിഷോർ, അഡ്വ: വവിത എസ് നായർ, എൻ.ടി.സതീഷ് , പി.ആർ.സുരേഷ്, ശ്രീലത ബാബു, കെ.കെ.പ്രകാശൻ, പി.എച്ച് പ്രസന്ന, പി.എസ്.ശശീധരൻ, അരുൺ എം.ബി, അനിൽ. കെ.എസ്, അരുൺ കെ.ജയകൃഷ്ണൻ, സി.കെ.സുരേന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്

തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ്

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക…

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ വാഗ്ദാനം

വായ്പയെടുത്ത ആൾ മരിച്ചാൽ തിരിച്ചടവ് എങ്ങനെ? ബാധ്യത ആർക്ക്? ബാങ്കിംഗ് നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം

സാധാരണയായി ഭവന വായ്പകൾക്ക് ഒക്കെ സഹ വായ്പക്കാരൻ ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരൻ ഉണ്ടെങ്കില്‍ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാള്‍ ഏറ്റ്എടുക്കെണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും വായ്പ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

Latest News

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *