കൂട്ടുകാരോടൊപ്പം റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി; വിദ്യാര്‍ഥിനി മരിച്ചു

കിഴുത്തള്ളി (കണ്ണൂര്‍): റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി ഐ.ടി.ഐ. വിദ്യാര്‍ഥിനി മരിച്ചു. തോട്ടട ഗവ. ഐ.ടി.ഐ. വയര്‍മാന്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി താഴെ ചൊവ്വ ഉരുവച്ചാല്‍ പുതിയപുരയില്‍ എം.നസ്നി (20) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം. ഐ.ടി.ഐ. വിട്ട് കിഴുത്തള്ളി ബസ്സ്റ്റോപ്പിലേക്ക് കൂട്ടുകാരോടൊപ്പം റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമെന്ന് പോലീസ് പറഞ്ഞു.

സഹപാഠിയുടെ ദാരുണാന്ത്യം കണ്ണീരുണങ്ങാതെ കൂട്ടുകാരികള്‍

സഹപാഠിയുടെ ദാരുണാന്ത്യത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയായണ് തോട്ടട ഗവ. ഐ.ടി.ഐ. വിദ്യാര്‍ഥിനികള്‍. സമീപകാലത്താണ് ഒന്നാംവര്‍ഷ വയര്‍മെന്‍ ക്ലാസ് ആരംഭിച്ചത്. റെയില്‍പാളം മുറിച്ചുകടക്കുമ്പോഴാണ് നസ്‌നി അപകടത്തില്‍പ്പെട്ടത്.

ക്ലാസ് കഴിഞ്ഞ് വയര്‍മെന്‍ ട്രേഡ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ഒരുമിച്ചാണ് കിഴുത്തള്ളി ബസ് സ്റ്റോപ്പിലേക്ക് നടന്നുവന്നത്. തോട്ടട ബസ്സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറാനുള്ള തിരക്ക് കാരണമാണ് കുട്ടികള്‍ കിഴുത്തള്ളി സ്റ്റോപ്പിലേക്ക് വരുന്നതെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. വൈകുന്നേരങ്ങളില്‍ തലശ്ശേരി-കണ്ണൂര്‍ റൂട്ടില്‍ ബസുകള്‍ കുറവാണെന്നും ഇത് യാത്രക്ലേശം വര്‍ധിപ്പിക്കുന്നതായും പരാതിയുണ്ട്.

എസ്.എന്‍. കോളേജ്, എസ്.എന്‍. ട്രസ്റ്റ് എച്ച്.എസ്.എസ്., ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍, തോട്ടട ഗവ. വി.എച്ച്.എസ്.എസ്., ഗവ. ഐ.ടി.ഐ., ഗവ. വനിത ഐ.ടി.ഐ., ഗവ. പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലെ കുട്ടികളെക്കൊണ്ട് വൈകുന്നേരങ്ങളില്‍ ബസുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് പെണ്‍കുട്ടികള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ യാത്രാ ക്ലേശമുണ്ടാക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്

തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ്

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക…

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ വാഗ്ദാനം

വായ്പയെടുത്ത ആൾ മരിച്ചാൽ തിരിച്ചടവ് എങ്ങനെ? ബാധ്യത ആർക്ക്? ബാങ്കിംഗ് നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം

സാധാരണയായി ഭവന വായ്പകൾക്ക് ഒക്കെ സഹ വായ്പക്കാരൻ ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരൻ ഉണ്ടെങ്കില്‍ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാള്‍ ഏറ്റ്എടുക്കെണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും വായ്പ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

Latest News

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.