815 ദശലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; വിവരങ്ങള്‍ ഡാര്‍ക്ക് വെബ് ഫോറത്തില്‍ വില്പനയ്ക്ക്

ന്യൂയോര്‍ക്ക്: 815 ദശലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ് ഫോറത്തില്‍ വില്‍പ്പനയ്ക്ക് വെച്ചതായി യു.എസ് സൈബര്‍ സുരക്ഷാസ്ഥാപനമായ റെസെക്യൂരിറ്റി. ഒക്ടോബര്‍ ഒന്‍പതിന് ഡാര്‍ക്ക് വെബ്ബില്‍ 80,000 ഡോളറിന് വിവരങ്ങള്‍ വില്‍ക്കാന്‍ ഒരു ഹാക്കര്‍ ശ്രമിച്ചതായി റെസെക്യൂരിറ്റി വെളിപ്പെടുത്തി.

ഹാക്ക് ചെയ്ത ഡാറ്റയില്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ ആധാറുകളുടേയും പാസ്‌പോര്‍ട്ടുകളുടേയും വിശദാംശങ്ങളും പേരുവിവരങ്ങളും അടങ്ങിയിട്ടുണ്ടെന്ന് റെസെക്യൂരിറ്റി പറഞ്ഞു.കമ്പനിയുടെ അന്വേഷണ വിഭാഗം ഹാക്കറെ ബന്ധപ്പെട്ടപ്പോള്‍ മുഴുവന്‍ ഡാറ്റ സെറ്റും 80,000 ഡോളറിന് വില്‍ക്കുമെന്ന് പറയുകയുമായിരുന്നു.

ഇന്ത്യന്‍ പൗരന്മാരുടെ ആധാര്‍, പാസ്‌പോര്‍ട്ട് എന്നിവയുടെ വിശദാംശങ്ങളിലേക്ക് ആക്‌സസ് ചെയ്യാന്‍ പറ്റുന്ന ഫോറങ്ങളിലെ ഒരു ത്രെഡില്‍ നിന്നും പി.ഡബ്ലൂ.എന്ന അപരനാമം ഉപയോഗിച്ച് ഒരു ഹാക്കര്‍ ഡാറ്റ വില്പനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്, റെസെക്യൂരിറ്റി പറഞ്ഞു.

എന്നാല്‍ ഡാറ്റ എങ്ങനെയാണ് ലഭിച്ചത് എന്ന് പറയാന്‍ പി.ഡബ്ലൂ.എ0001 വിസമ്മതിച്ചു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ ഓഫ് റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) ഡാറ്റാ ബേസില്‍ നിന്നുമായിരിക്കണം ഡാറ്റ ചോര്‍ന്നത് എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തത്.

വിവിധ ഏജന്‍സികളിലെയും മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഇന്ത്യയുടെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

സൈബര്‍ കുറ്റവാളികള്‍ ഐ.സി.എം.ആറിനെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞവര്‍ഷം മാത്രം ഐ.സി.എം.ആര്‍ സെര്‍വറുകള്‍ 6000 തവണ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ഡാറ്റ ചോര്‍ച്ച തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ മുൻപും ഐ.സി.എം.ആറിനോട് ആവശ്യപ്പെട്ടിരുന്നു.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.