കൽപ്പറ്റ: വയനാട് ജില്ലയിൽ അടഞ്ഞുകിടക്കുന്ന ക്വാറികൾ പരിശോധനയ്ക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ സിഐടിയു ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ജെ.ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.രാജൻ,പി.സൈനുദ്ദീൻ, പി.സി. വൽസല, കെ.പത്മിനി എന്നിവർ സംസാരിച്ചു.നിസ്സാരമായ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അനുമതി നിഷേധിച്ചത് മൂലം പല ക്വാറികളും വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. ഇത് മൂലം ക്വാറി മെറ്റീരിയലുകൾക്ക് ക്ഷാമം നേരിടുകയും, നിർമ്മാണമേഖല കടുത്ത പ്രതിസന്ധിയിലാവുകയും, തൊഴിലാളികൾക്ക് തെഴിൽ നഷ്ടപ്പെടുകയും ചെയ്തു.ജില്ലയ്ക്ക് പുറത്തു നിന്നുള്ള ക്വാറി ഉടമകൾ ഈ സാഹചര്യം മുതലാക്കി കൃത്രിമമായി വിലവർദ്ധിപ്പിച്ച് വയനാട്ടുകാരെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു. അനിയന്ത്രിതമായ വിധത്തിൽ അമിത ത ഭാരം കയറ്റി വയനാട്ടിലേക്ക് വരുന്ന ടിപ്പർ ലോറികളുടെ എണ്ണം വർദ്ധിക്കുകയും, ചുരത്തിൽ ഗതതടസ്സം സൃഷ്ടിക്കുന്ന സ്ഥിതിവിശേഷം സംജാതമായി. ജില്ലയ്ക്ക് പുറത്തുള്ള ക്വാറി മാഫിയകളുടെ അനാവശ്യ ഇടപെടലും, സമ്മർദ്ദവുമാണ് ജില്ലയിലെക്വാറികൾ അടഞ്ഞു കിടക്കുന്നതിന് ഇടയായിട്ടുള്ളത്. നിർമ്മാണമേഖലയിലെ മെറ്റീരിയൽ ക്ഷാമം പരിഹരിക്കുന്നതിനും നഷ്ടപ്പെട്ടതൊഴിലവസരം വീണ്ടെടുക്കുന്നതിനുമായി നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പ്രായോഗിക സമീപനം കൈ കൊള്ളണമെന്നും നിർത്തൽ ചെയ്ത കാറികൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകണമെന്നും കൺവൻഷൻ സർക്കാരിനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു.

പുഞ്ചവയലിൽ ശ്രേയസിന്റെ ഞാറ് നടൽ നടത്തി
മലങ്കര യൂണിറ്റിലെ മുല്ല, മഞ്ചാടി സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ പുഞ്ചവയലിൽ ഞാറ് നട്ടു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. എം. പത്രോസ്,സിഡിഒ സാബു പി.വി, സെക്രട്ടറി ഷീജ