ദുബൈയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ന്യൂഇയറിനുള്ള ഹോട്ടൽ ബുക്കിംഗ് ഇപ്പോഴേ 75 ശതമാനം കടന്നു

ദുബൈ: പതിവ് പോലെ ഇത്തവണയും പുതുവർഷം കെങ്കേമമായി തന്നെ ദുബൈ ആഘോഷിക്കും. പുതുവത്സരം കാണാൻ നിരവധിപ്പേരാണ് ദുബൈയിലേക്ക് വരാനിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈയിലെ പല ഹോട്ടലുകളും ക്രിസ്മസ്, ന്യൂ ഇയർ ഈവിനുള്ള ബുക്കിംഗിന്റെ 75 ശതമാനത്തിൽ എത്തിയതായി വിവിധ ട്രാവൽ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം പകുതിയോടെ തന്നെ ഹോട്ടൽ ബുക്കിംഗ് 100 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.

ക്രിസ്മസ്, ന്യൂ ഇയർ സീസൺ ആരംഭിക്കുന്നതിന് 50 ദിവസത്തിലധികം ബാക്കിയുണ്ടെങ്കിലും പലരും മുൻകൂട്ടി ഹോട്ടലുകൾ ബുക്ക് ചെയ്തതാണ് 75 ശതമാനം ഇപ്പോൾ തന്നെ കഴിഞ്ഞത്. അതേസമയം ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവം ഉൾപ്പെടെയുള്ളവ നാക്കുന്നതിനാൽ അന്താരാഷ്ട്ര വിനോദ സഞ്ചാരികൾ നേരത്തെ തന്നെ യുഎഇയിലെത്തിയിട്ടുണ്ട്. ഇവരിൽ മിക്കവരും പുതുവത്സരം ആഘോഷിച്ചാകും രാജ്യം വിടുക.

വിനോദസഞ്ചാരികളുടെ വൻതോതിലുള്ള പ്രവാഹത്തിനാണ് ദുബൈ നിലവിൽ സാക്ഷ്യം വഹിക്കുന്നത്. 2023 ജനുവരി-സെപ്റ്റംബർ കാലയളവിൽ ദുബൈ പ്രീ-പാൻഡെമിക് ടൂറിസ്റ്റ് കണക്കുകളെ മറികടന്ന് 12.4 ദശലക്ഷത്തിലെത്തി. അതിനാൽ, റിസർവേഷനുകളുടെ കാര്യത്തിൽ 2023 മറ്റൊരു റെക്കോർഡ് വർഷമാകുമെന്ന് വ്യവസായ പ്രവർത്തകർ പ്രതീക്ഷിക്കുന്നു.

Booking.com സെർച്ചിൽ 80 ശതമാനം സ്ഥലങ്ങളും ക്രിസ്മസ് സമയത്തും 88 ശതമാനം പുതുവത്സരാഘോഷത്തിലും ലഭ്യമല്ലെന്ന് കണ്ടെത്തി. ഇത് സാധാരണയായി ഹോട്ടലുകൾക്കും എയർലൈനുകൾക്കും ടൂർ ഓപ്പറേറ്റർമാർക്കും ശക്തമായ ബുക്കിംഗുകളുള്ള പ്രാദേശിക ടൂറിസം മേഖലയിലെ ഏറ്റവും ഉയർന്ന സമയമാണ്. നവംബർ, ഡിസംബർ മാസങ്ങളിൽ കൂടുതൽ പേർ രാജ്യത്തേക്ക് എത്തും. ഈ ഒഴുക്ക് ഏപ്രിൽ വരെ തുടരും.

എമിറേറ്റിലുടനീളം ഹോട്ടലുകളുള്ള സെൻട്രൽ ഹോട്ടൽസ് ആൻഡ് റിസോർട്ടിന്റെ മിക്ക ഹോട്ടലുകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നതായി അതിന്റെ സി.ഒ.ഒ അബ്ദുല്ല അൽ അബ്ദുല്ല പറയുന്നു. ഗ്രൂപ്പിന്റെ പ്രോപ്പർട്ടികൾ ഡിസംബർ അവസാന വാരത്തിൽ 19 ശതമാനം മുതൽ 75 ശതമാനം വരെ അഡ്വാൻസ്ഡ് ബുക്കിംഗ് രേഖപ്പെടുത്തിയാതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

നിലവിൽ 50 ശതമാനത്തിലേറെ ബുക്കിംഗ് വന്നതായി ലീവ ഹോട്ടൽസ് മാനേജർ തോമസ് കുര്യൻ പറയുന്നു. ന്യൂഇയറിന് ഒന്നര മാസത്തോളം സമയമുള്ളതിനാൽ അടുത്ത മാസം പകുതിക്ക് മുൻപായി ഹോട്ടലുകൾ പൂർണമായും നിറയുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. അത്രയേറെ പരിപാടികളാണ് അടുത്ത രണ്ട് മാസത്തിനിടെ ദുബൈയിൽ നടക്കാനുള്ളത്. ഇതെല്ലാം ലോകസഞ്ചാരികളെ അത്രയധികം ആകർഷിക്കുന്നതാണ് അദ്ദേഹം വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിൽ നിന്ന് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി ബുക്കിംഗ് വരുന്നുണ്ടെന്ന് റാഡിസൺ ഹോട്ടൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വെളിപ്പെടുത്തി. ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, റഷ്യ, ഇന്ത്യ, സഊദി അറേബ്യ, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രേലിയ, ബെൽജിയം, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെ പ്രമുഖ യൂറോപ്യൻ, കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നാണ് ഭൂരിഭാഗം ബുക്കിംഗുകളും വരുന്നതെന്നാണ് കണക്കുകൾ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.