കെ.എം ഷാജി നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ തെറ്റ്: ഡിവൈഎഫ്ഐ

കല്‍പ്പറ്റ:കെ.എം ഷാജി എം.എല്‍.എക്കെതിരെ വിവരാവകാശ രേഖകളുമായി ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി രംഗത്ത്. എം.എല്‍.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഷാജി നല്‍കിയ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ തെറ്റാണെന്നും, പനമരം ചെറുകാട്ടൂരിലുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അദ്ധേഹം മറച്ചുവെച്ചതും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് രേഖകള്‍ സഹിതം പുറത്തുവിട്ടു. ഇഞ്ചി കൃഷി മൂലമാണ് തനിക്ക് സാമ്പത്തിക വളര്‍ച്ച ഉണ്ടായതെന്ന് ഷാജി പറയുന്ന സ്ഥിതിക്ക് ഇഞ്ചി കൃഷിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ഷാജിയേക്കാള്‍ യോഗ്യന്‍ ആരുമില്ലെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

ഡി.വൈ.എഫ്.ഐ പ്രസ്താവന:

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കെ.എം.ഷാജി എം.എല്‍.എ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ അദ്ദേഹത്തിന്റെയും പങ്കാളിയുടെയും പേരില്‍ സ്വന്തമായുള്ള സ്ഥലങ്ങളുടെ വിവരം സൂചിപ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ കണിയാമ്പറ്റയില്‍ 600/3 റീസര്‍വ്വെ നമ്പറിലുള്ള സ്ഥലങ്ങളും വൈത്തിരി താലൂക്കില്‍ മൂപ്പൈനാട് 1110/33 റീസര്‍വ്വെ നമ്പറിലുള്ള സ്ഥവും പങ്കാളിയുടെ പേരില്‍ 184/7 റീസര്‍വ്വെ നമ്പറിലും 62 റീസര്‍വ്വെ നമ്പറിലുമുള്ള സ്ഥലങ്ങളാണ് കെ.എം.ഷാജിയ്ക്കും പങ്കാളിയ്ക്കും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്ങ്മൂലം സമര്‍പ്പിക്കുമ്പോള്‍ സ്വന്തമായി ഉള്ളതായി നിയമപരമായി ബോധിപ്പിച്ചിട്ടുള്ളത്. ഒരു സ്ഥലം 2011ല്‍ എം.എല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2013 ല്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2016 സത്യവാങ്ങ്മൂലം സമര്‍പ്പിക്കുമ്പോള്‍ അതില്‍ സൂചിപ്പിക്കാതിരുന്ന സ്ഥലം അക്കാലത്ത് കെ.എം.ഷാജിയുടെ പേരില്‍ ഉണ്ടായിരുന്നോ എന്ന് കെ.എം.ഷാജി വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെയുണ്ടെങ്കില്‍ ഗുരുതരമായ നിയമലംഘനമാണ് കള്ളസത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിലൂടെ കെ.എം.ഷാജി നടത്തിയിരിക്കുന്നത്.
പനമരം സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴില്‍ ചെറുകാട്ടൂര്‍ വില്ലേജില്‍ കുപ്പത്തോട് ദേശത്ത് വടക്കേങ്ങര വീട്ടില്‍ സിംസാറിന്റെ കൈവശമുണ്ടായിരുന്ന ഏകദേശം പത്ത് സെന്റോളം ഭൂമി കെ.എം.ഷാജി മുഹമ്മദ് താഹിറുദ്ദീന്‍ എന്നയാള്‍ക്കൊപ്പം 2013 ല്‍ വാങ്ങിയതായാണ് രേഖകളില്‍ കാണുന്നത്. ആ സ്ഥലം അതിന് ശേഷം ഇതുവരെ മറ്റൊരാള്‍ക്ക് കൈമാറിയതായും കാണുന്നില്ല. 198/1 സര്‍വ്വെ നമ്പറിലുള്ള ഈ സ്ഥലം 2016ലെ സത്യവാങ്ങ്മൂലത്തില്‍ സൂചിപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കേണ്ടത് കെ.എം.ഷാജിയാണ്. രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും വിവരാവകാശപ്രകാരം ലഭിച്ച രേഖകകളുടെ അടിസ്ഥാനത്തില്‍ ഈ സ്ഥലം ഇപ്പോഴും കെ.എം.ഷാജി കൈവശം വച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. എം.എല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2013 ല്‍ സ്വന്തമാക്കിയ ഈ സ്ഥലത്തെക്കുറിച്ച് 2016ലെ സത്യവാങ്ങ്മൂലത്തില്‍ സൂചിപ്പിക്കാതെ പോയെങ്കില്‍ അത് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കെ.എം.ഷാജി ചെയ്ത് വലിയൊരു തെറ്റാണ്. ഈ സ്ഥലം സ്വന്തമാക്കാന്‍ ചിലവഴിച്ച പണത്തിന്റെ സോഴ്‌സ് കൂടിയാണ് ഇത്തരത്തില്‍ കെ.എം.ഷാജി മറച്ചു വച്ചിരിക്കുന്നത്.

നാലര ഏക്കറോളം ഭൂമി സ്വന്തമായിട്ടുണ്ടെന്നാണ് കെ.എം.ഷാജി പറഞ്ഞത്. സത്യവാങ്ങ്മൂലത്തില്‍ സൂചിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളുടെ അളവാണോ ഈ നാലര ഏക്കര്‍ അതോ 2016ന് ശേഷം വാങ്ങിയ സ്ഥലങ്ങള്‍ ഏതെങ്കിലും ഈ നാലര ഏക്കറില്‍ പെടുമോയെന്ന് കെ.എം.ഷാജി വ്യക്തമാക്കേണ്ടതുണ്ട്. 2019ല്‍ കല്‍പ്പറ്റ സബ് രജിസ്‌ട്രേഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ 191/9, 191/8 എന്നീ സര്‍വ്വെ നമ്പറുകളില്‍ വരുന്ന രണ്ടേക്കറോളം വരുന്ന ഭൂമി പങ്കാളിയുടെ പേരില്‍ സ്വന്തമായുണ്ടോ എന്ന് ഷാജി വ്യക്തമാക്കേണ്ടതുണ്ട്. ഈ രണ്ടേക്കര്‍ ഭൂമി കൂടി ഉള്‍പ്പെടുത്തിയാണോ സ്വന്തമായുള്ള നാലര ഏക്കറിനെക്കുറിച്ച് കെ.എം.ഷാജി പ്രതിരോധം തീര്‍ത്തത് എന്നറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. അങ്ങനെയാണെങ്കില്‍ 2019 ല്‍ വാങ്ങിയ ഈ സ്ഥലത്തില്‍ നിന്നുള്ള ആദായമാണ് രണ്ട് വീടും മറ്റും സ്വന്തമാക്കാനുള്ള സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം എന്ന വാദം നനഞ്ഞ പടക്കമാകും. 10/06/2020ല്‍ കെ.എം.ഷാജിയുടെ പങ്കാളിയുടെ പേരില്‍ 191/9 സര്‍വ്വെ നമ്പറിലുള്ള സ്ഥലത്തിന് 105രൂപയും 191/8 സര്‍വ്വെ നമ്പറിലുള്ള സ്ഥലത്തിന് 320രൂപയും കരമടച്ചിട്ടുണ്ട്. ഇപ്പോഴും കെ.എം.ഷാജിയുടെ പങ്കാളിയുടെ പേരിലുള്ള ഈ രണ്ടേക്കര്‍ സ്ഥലം വാങ്ങാന്‍ എം.എല്‍.എ എന്ന നിലയില്‍ കെ.എം.ഷാജിയുടെ സാമ്പത്തികസ്രേതസ്സ് എന്താണ്. കണ്ണൂരിലും കോഴിക്കോടും സ്വന്തമായി വീടുകളുള്ള കെ.എം.ഷാജി 2019ല്‍ പങ്കാളിയുടെ പേരില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങിയെന്നത് നിലവിലത്തെ സാഹചര്യത്തില്‍ ഗൗരവമുള്ള ഒന്നായി മാറുന്നുണ്ട്. സോഷ്യല്‍ ഓഡിറ്റിനെ മാനിക്കുന്നു എന്ന് പറയുന്ന കെ.എം.ഷാജി 2019ല്‍ ഈ സ്ഥലം വാങ്ങിയതിന്റെ സാമ്പത്തിക സ്രോതസ്സ് പൊതുസമൂഹത്തോട് വെളിപ്പെടുത്തേണ്ടതുണ്ട്.
2006ല്‍ ഇരവിപുരത്ത് നിന്നും നിയമസഭയിലേയ്ക്ക് മത്സരിക്കുമ്പോള്‍ 2004ല്‍ കണിയാമ്പറ്റയില്‍ വാങ്ങിയ 8 സെന്റ് സ്ഥമാണ് കെ.എം.ഷാജിയുടെ പേരില്‍ സ്വന്തമായി കാണിച്ചിരുന്നത്. ആ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അടുത്ത അഞ്ച് വര്‍ഷത്തിനകമാണ് 2016ലെ സത്യവാങ്ങ് മൂലത്തില്‍ സൂചിപ്പിച്ചിരിക്കുന്നതില്‍ ഒരെണ്ണം ഒഴികെ ബാക്കി സ്ഥലങ്ങള്‍ കെ.എം.ഷാജി വാങ്ങിയിരിരിക്കുന്നത്. വായില്‍ വെള്ളിക്കരണ്ടിയുമായി സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചു വീണുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ.എം.ഷാജിയുടെ കൈയ്യില്‍ അലാവുദ്ദീന്റെ അത്ഭുതവിളക്ക് എത്തപ്പെട്ടത് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ്. 2006ലെ 8 സെന്റില്‍ നിന്നും 2020ലെ നാലര ഏക്കറിലേയ്ക്ക് കാര്യങ്ങള്‍ എന്തുമ്പോള്‍ തന്റെ കൈയ്യില്‍ ഇരിക്കുന്ന അലാവുദ്ദീന്റെ അത്ഭുതവിളക്ക് പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ട ധാര്‍മ്മിക ബാധ്യത കെ.എം.ഷാജിക്കുണ്ട്.
ഇഞ്ചി കൃഷി ചെയ്താണ് രണ്ട് വീടുകളും മുകളില്‍ പറഞ്ഞ സ്ഥലവുമെല്ലാം സ്വന്തമാക്കിയതെന്ന് കെ.എം.ഷാജി പറയുമ്പോള്‍ വയനാട്ടുകാര്‍ ഊറിച്ചിരിക്കുകയാണ്. ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കര്‍ണ്ണാടകയില്‍ ഇഞ്ചി ക

കൃഷിചെയ്യാന്‍ ചിലവാകുക 4.5 ലക്ഷത്തോളം രൂപയാണ്. ഏറ്റവും മികച്ച വിളവ് കിട്ടിയാല്‍ 400 മുതല്‍ 500 ചാക്ക് ഇഞ്ചിവരെയാണ് ഒരേക്കറില്‍ നിന്നും ശരാശരി ലഭിക്കുക. ഒരുവിധം മെച്ചപ്പെട്ട വിളവാണെങ്കില്‍ 200 മുതല്‍ 300വരെ ചാക്ക് ഇഞ്ചി ലഭിക്കാം. എത്രയേക്കറില്‍ എത്രകാലം കൃഷിചെയ്താലാണ് ഇത്രയും പണച്ചിലവുള്ള വീടും സ്ഥലങ്ങളും സ്വന്തമാക്കാന്‍ സാധിക്കുകയെന്ന് വയനാട്ടിലെ സാധാരണക്കാരന് നല്ല ബോധ്യമുണ്ട്. ഇനി ഇഞ്ചികൃഷിയിലൂടെയാണ് ഷാജി പണം സമ്പാദിച്ചതെങ്കില്‍ കൃഷിക്കായി ചിലവാക്കിയ പണത്തിന്റെയും തിരികെ ലാഭം കിട്ടിയ പണത്തിന്റെയും ബാങ്ക് ഇടപാട് രേഖകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വച്ച് അഗ്‌നിശുദ്ധി വരുത്താന്‍ കെ.എം.ഷാജി തയ്യാറുണ്ടോ? കൃഷിയുടെ ചിലവിലേയ്ക്കായി പലപ്പോഴായി നല്‍കിയ പണം ബാങ്ക് ഇടപാടിലൂടെ അല്ലായിരുന്നു എന്ന് വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ ലാഭമായി കിട്ടിയ പണം അതു ഷാജിയെപ്പോലെ വലിയനിലയിലുള്ള ഇഞ്ചി കൃഷിക്കാരന്‍ അക്കൗണ്ട് വഴിയല്ലെ സ്വീകരിക്കാന്‍ പാടുള്ളു. ഇഞ്ചി കൃഷിയിലൂടെ കിട്ടിയ ലാഭവിഹിതം അക്കൗണ്ടിലൂടെയല്ല വന്നതെങ്കില്‍ പണം ഹവാല ഇടപാടിലൂടെ കൈവശമെത്തിയെന്നല്ലേ മനസ്സിലാക്കേണ്ടത്. എന്തായാലും ഇഞ്ചി കൃഷിയുടെ ലാഭത്തില്‍ നിന്നാണ് ഇപ്പോള്‍ കാണുന്ന നേട്ടങ്ങളെല്ലാം ഷാജി ഉണ്ടാക്കിയതെങ്കില്‍ അത് സൂചിപ്പിക്കുന്ന രേഖകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കണം. ഇഞ്ചി കൃഷിയില്‍ പണമുടക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകരെയെല്ലാം സംബന്ധിച്ച് അതൊരു പ്രോത്സാഹനവുമാകും. അങ്ങനെയെങ്കി ഇത്രയേറെ സാമ്പത്തികസുരക്ഷിതത്വം ഉറപ്പുനല്‍കുന്നൊരു കൃഷിയുടെ ബ്രാന്‍ഡ് അംബാസിഡറായി ഷാജിയേക്കാള്‍ യോഗ്യന്‍ ആരുമുണ്ടാകില്ല.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു; 4,500 രൂപ ഓണം ബോണസ്, അഡ്വാന്‍സായി 20,000 രൂപയും അനുവദിക്കും

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000

‘വി ഡി സതീശന്റെ ഞെട്ടുന്ന വാര്‍ത്തയില്‍ സിപിഐഎമ്മിന് ഒരു ഭയവും ഇല്ല’; എം വി ഗോവിന്ദൻ

ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സിപിഐഎമ്മിന് നല്‍കിയ മുന്നറിയിപ്പിനെ കുറിച്ച് അറിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സൈബര്‍ അറ്റാക്കുകള്‍ ആര് നടത്തുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വി

ഉത്തരവിട്ട എനിക്ക് തന്നെ തന്നല്ലോ..’ പ്ലാസ്റ്റിക് ബൊക്കെ സ്വീകരിക്കാതെ മന്ത്രി MB രാജേഷ്

തനിക്ക് പ്ലാസ്റ്റിക് ബൊക്കെ നൽകിയതിൽ വേദിയിൽ തന്നെ വിമർശിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഹരിത പ്രോട്ടോകോൾ സർക്കുലർ പാലിക്കാത്തതിലാണ് വിമർശനം . പാലക്കാട് കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി സംഘടിപ്പിച്ച പരിപാടിക്കിടയായിരുന്നു

‘ഓണം ഇതരമതസ്ഥരുടേത്’; സ്‌കൂളില്‍ ആഘോഷം വേണ്ടെന്ന ശബ്ദസന്ദേശത്തില്‍ കേസ്; അധ്യാപികയെ തള്ളി സ്‌കൂൾ

തൃശ്ശൂര്‍: സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അംബേദ്കര്‍ ചേമ്പിലോട്, മൈലാടുംകുന്ന്, നാരോക്കടവ്, മല്ലിശ്ശേരി കുന്ന്, അത്തികൊല്ലി പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 27) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.