സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം കുറച്ചാല്‍ മാനസികാരോഗ്യവും സമാധാനവും വര്‍ധിക്കും; പഠന റിപ്പോര്‍ട്ട്

സമൂഹ മാധ്യമങ്ങളില്‍ സമയം ചെലവിട്ടാണ് നമ്മളില്‍ ഭൂരിഭാഗവും ഒഴിവ് സമയം തള്ളിനീക്കുന്നത്. തിരക്കുകള്‍ക്കിടയില്‍ ഒന്ന് റിലാക്‌സ് ആവാനും, ബോറടി മാറ്റാനുമൊക്കെയായി ദിവസത്തിന്റെ വലിയൊരു ഭാഗവും സാമൂഹ്യ മാധ്യമങ്ങളില്‍ ചെലവിടാന്‍ മടിയില്ലാത്ത വലിയൊരു ഭാഗം ആളുകളെ നമുക്ക് ചുറ്റിലും കാണാന്‍ സാധിക്കും. എന്നാല്‍ ദിവസത്തില്‍ മുപ്പത് മിനിറ്റെങ്കിലും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് മാനസികാരോഗ്യവും സമാധാനവും തൊഴില്‍ സംതൃപ്തിയും വര്‍ദ്ധിപ്പിക്കുമെന്ന പഠന ഫലങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ബോഹം റുഹര്‍ സര്‍വകലാശാലയിലെയും ജെര്‍മന്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തിലെയും ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ജോലിക്കായി വിനിയോഗിക്കാന്‍ കൂടുതല്‍ സമയം നല്‍കുമെന്നും ജോലിയില്‍ നന്നായി ശ്രദ്ധിക്കാന്‍ സഹായിക്കുമെന്നും ബിഹേവിയര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.166 പേരില്‍ നടത്തിയ പഠനത്തിന് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കല്ലാതെ കുറഞ്ഞത് 35 മിനിട്ടെങ്കിലും ഒരു ദിവസം സമൂഹമാധ്യമം ഉപയോഗിക്കുന്നവരെയാണ് ഗവേഷകര്‍ തെരെഞ്ഞെടുത്തത്.

ഇവരെ രണ്ട് സംഘങ്ങളായി തിരിച്ചു. ഒരു സംഘം ഇവരുടെ സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയില്ല. മറ്റേ സംഘമാവട്ടെ ദിവസം 30 മിനിട്ട് വച്ച് ഏഴ് ദിവസത്തേക്ക് അവരുടെ സമൂഹമാധ്യമ ഉപയോഗം കുറച്ചു. പരീക്ഷണത്തില്‍ പങ്കെടുത്തവരുടെ പ്രതികരണങ്ങള്‍ ചോദ്യോത്തരങ്ങളിലൂടെ പഠനത്തിന് മുന്‍പും ശേഷവും ശേഖരിച്ചു. അവരുടെ ജോലിഭാരം, തൊഴിലിലെ സംതൃപ്തി, ആത്മസമര്‍പ്പണം, മാനസികാരോഗ്യം, സമ്മര്‍ദ്ദ തോത്, ഫോമോ, സമൂഹമാധ്യമ ഉപയോഗത്തിലെ ആസക്തി എന്നിവയെ സംബന്ധിക്കുന്നതായിരുന്നു ചോദ്യങ്ങള്‍. വെറും ഏഴ് ദിവസം നീണ്ട പഠനമായിരുന്നിട്ടു കൂടി ഗണ്യമായ മാറ്റങ്ങള്‍ തൊഴില്‍ സംതൃപ്തിയിലും മാനസികാരോഗ്യത്തിലും സാമൂഹിക മാധ്യമ ഉപയോഗം കുറച്ച സംഘത്തില്‍ കണ്ടെത്താനായെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ജൂലിയ ബ്രെയ്‌ലോവ്‌സ്‌കിയ പറഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.