ഇതിനൊരു അവസാനമില്ലേ? ജനല്‍ വഴി ട്രെയിനിലേക്ക് കയറുന്ന യുവതികളുടെ വീഡിയോ വൈറല്‍ !

കൊവിഡാനന്തരം ഇന്ത്യയിലെ ട്രെയിന്‍ സര്‍വ്വീസ് സംവിധാനങ്ങളെ കുറിച്ചുള്ള പരാതി കുറച്ച് കൂടിയെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ പരാതികളുടെ പ്രളയമാണ്. ഭക്ഷണം, റിസര്‍വേഷന്‍, വൃത്തിയില്ലായ്മ, സമയക്ലിപ്തത ഇല്ലായ്മ തുടങ്ങി നിരവധി പരാതികളാണ് ഇന്ത്യന്‍ റെയില്‍വേക്കെതിരെ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ഏറ്റവും ഒടുവിലായി ട്വിറ്ററില്‍ (X) സ്ത്രീകള്‍ അടക്കം ട്രെയില്‍ കയറാനായി ജനലിലൂടെ നൂണ്ട് കയറുന്ന വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഏറെ പേരുടെ ശ്രദ്ധ നേടി.

Cow Momma എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ‘ജനാലകൾ എന്തായാലും ചെറിയ വാതിലുകൾ മാത്രമാണ്.’ എന്നായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത്. മദ്ധ്യപ്രദേശിലെ ഉജ്ജെയിന്‍ റെയില്‍വേ ജംഗ്ഷനില്‍ ട്രെയിന്‍ വരുന്നതിന് മുമ്പുള്ള ദൃശ്യത്തില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പ്ലോറ്റ്ഫോം നിറഞ്ഞ് കവിഞ്ഞ നിലയിലാണ് ആളുകള്‍ നില്‍ക്കുന്നത്. കൂടാതെ റെയില്‍വേ പാളത്തിന് മറുവശത്ത് പ്ലാറ്റ്ഫോം ഇല്ലാത്തിടത്തും ആളുകള്‍ കൂടി നില്‍ക്കുന്നത് കാണാം. പിന്നീട് കാണിക്കുന്ന ദൃശ്യത്തില്‍ സ്റ്റേഷനില്‍ ട്രെയിന്‍ നില്‍ക്കുന്നതും ആളുകള്‍ ട്രെയിനില്‍ കയറാനായി തിരക്ക് കൂട്ടുന്നതും കാണാം. ഇതിനിടെ ജനല്‍കമ്പികളില്ലാത്ത ജനലിലൂടെ ഒരു യുവതി അതിസാഹസികമായി നീണ്ട് കയറുന്നു. തുടര്‍ന്ന് അത് വഴി തന്നെ മറ്റൊരു പെണ്‍കുട്ടിയെ കയറാനായി കൂടെയുള്ളവര്‍ സഹായിക്കുന്നതും കാണാം. ട്രെയിനിന്‍റെ വാതിലുകള്‍ക്ക് സമീപത്തേക്ക് അടുക്കാന്‍ പോലും പറ്റാത്തതരത്തില്‍ ആള്‍ക്കൂട്ടമാണ്. ഒറ്റ ദിവസം കൊണ്ട് വീഡിയോ ഒരു ലക്ഷം പേരാണ് കണ്ടത്.

ഒപ്പം ചില പത്രക്കട്ടിംഗുകള്‍ പങ്കുവച്ച് മറ്റൊരു കാര്യം കൂടി കുറിച്ചു. ‘ റെയിൽവേയുടെ അവസ്ഥ എല്ലായ്പ്പോഴും മോശമാണെന്നും അത് മെച്ചപ്പെടുത്തുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്നും നമ്മിൽ പലരും കരുതുന്നു. അത് ശരിയല്ല. സാധാരണ പൗരന്മാർക്ക് ഭക്ഷണം നൽകുന്നതിനേക്കാൾ മിന്നുന്ന ട്രെയിനുകൾക്കും വിലയേറിയ കോച്ചുകൾക്കും മുൻഗണന നൽകുന്ന അവരുടെ നയങ്ങളാണ് അവരെ കൂടുതൽ വഷളാക്കിയത് എന്നതാണ് വസ്തുത.’ ‘ഇതിനൊരു അവസാനമില്ലേ’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ ചോദ്യം. ‘ഇന്ത്യയ്ക്ക് താങ്ങാനാവുന്ന കൂടുതൽ ട്രെയിനുകളും ബസുകളും ആവശ്യമാണ്, അമിത വേഗതയുള്ള വന്ദേ ഭാരത് അല്ല!’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. ‘ചെറിയ വാതിലിലൂടെ’ സാരി ധരിച്ച് കമ്പാർട്ട്മെന്‍റിലേക്ക് കയറുന്നത് ശ്രദ്ധേയമായ ഒരു നേട്ടമാണ്….’ എന്നായിരുന്നു ഒരു ട്വിറ്റര്‍ ഉപയോക്ത കുറിച്ചത്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.