സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്; തിരിച്ചറിയാം ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ ഏഴ് ലക്ഷണങ്ങൾ…

ഹൃദയാഘാതം അഥവ ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് എല്ലാവർക്കും പേടിയുള്ള കാര്യമാണ്. ചിലർക്ക് ലക്ഷണങ്ങളോടെയും മറ്റ് ചിലർക്ക് ലക്ഷണങ്ങളൊന്നും ഇല്ലാതെയുമൊക്കെ ഹൃദയാഘാതം ഉണ്ടാകാറുണ്ട്. അതില്‍ തന്നെ വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങളോട് കൂടി ഉണ്ടാകുന്ന ഹൃദയാഘാതമാണ് സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്. അതുകൊണ്ട് തന്നെ അവയെ നാം ഏറെ പേടിക്കണം. പലപ്പോഴും സൈലന്‍റ് ഹൃദയാഘാതത്തെ നമ്മുക്ക് തിരിച്ചറിയാന്‍ കഴിയാറില്ല.

നിശബ്ദ ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

നെഞ്ചിൽ അസ്വസ്ഥതയും ചെറിയ ഭാരവും ഉണ്ടാകുന്നത് സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.
സാധാരണ ഹൃദയാഘാതമാണെങ്കില്‍ നല്ല നെഞ്ചുവേദനയുണ്ടാകും. സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക് മൂലം നെഞ്ചിൽ നേരിയ അസ്വസ്ഥതയോ സമ്മർദ്ദമോ മാത്രമേ അനുഭവപ്പെടാറുള്ളൂ.

രണ്ട്…

ശ്വാസം മുട്ടൽ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കാരണവുമില്ലാതെ അനുഭവപ്പെടുന്ന ശ്വാസം മുട്ടലും ഒരു സൂചനയാകാം.

മൂന്ന്…

ഓക്കാനം, ചര്‍ദ്ദി, ദഹനക്കേട്, വയറുവേദന തുടങ്ങിയവയും ചിലരില്‍ സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണമാകാം.

നാല്…

കൃത്യമായ കാരണങ്ങളില്ലാതെ വിയർക്കുന്നത്, പ്രത്യേകിച്ച് രാത്രി ഉറക്കത്തിൽ വിയർത്ത് എഴുന്നേൽക്കുന്നത് നിശബ്ദ ഹൃദയാഘാതത്തിന്റെ സൂചനയാകാം.

അഞ്ച്…

അമിതമായ ക്ഷീണമാണ് സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ മറ്റൊരു ലക്ഷണം. പല രോഗങ്ങളുടെയും ലക്ഷണമാണിത്. ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന പെട്ടെന്നുള്ളതും വിശദീകരിക്കാനാകാത്തതുമായ ക്ഷീണം ശ്രദ്ധിക്കാതെ പോകരുത്.

ആറ്…

താടിയെല്ല്, കഴുത്ത്, കൈകൾ, പുറം, വയറുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട. കൈകൾ, തോളുകൾ എന്നിവയുൾപ്പെടെ ശരീരത്തിന്റെ മുകൾ ഭാഗത്ത് പൊതുവായ ബലഹീനതയോ വേദനയോ അനുഭവപ്പെടുന്നതും ചിലപ്പോള്‍ സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങള്‍ ആയിരിക്കാം.

ഏഴ്…

തലകറക്കവും ചിലപ്പോള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടാകാം. ഉത്കണ്ഠയും സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കിന്‍റെ ഭാഗമായി അനുഭവപ്പെടാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.