പിഎം സുബൈർ രചിച്ച മഷിക്കറ -കഥയും ജീവിതവും പുസ്തകം പ്രകാശനം ചെയ്തു

പിണങ്ങോട്.:ദയ ഗ്രന്ഥശാലയുടെ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയുമായിരുന്ന പിഎം സുബൈർ എഴുതിയ ആത്മകഥാംശമുള്ള സ്മരണകളും കവിതകളും ‘മഷിക്കറ-കഥയും ജീവിതവും’എന്ന പേരിൽ പുസ്തമായി
ദയ ഗ്രന്ഥശാല പുറത്തിറക്കി.
അറിയപ്പെടുന്ന പ്രഭാഷകനും, എഴുത്തുകാരനുമായ പി.എം എ ഗഫൂർ പുസ്തക പ്രകാശനവും,മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു .ബാംഗ്ലൂർ ആസ്ഥാനമായുള്ള ഐ.ഡി ഫ്രഷ് ഫുഡ്‌ കമ്പനി സി .ഇ .ഒ ,പി .സി മുസ്തഫ മുഖ്യാതിഥിയായി പങ്കെടുക്കുകയും, പുസ്തകപ്രസാധനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച നുഹ്മാൻ. പി, ബുഷ്ഹർ. കെ, സുമേഷ് ഫിലിപ്പ്, അനിരുദ്ധ്. കെ ജി, നിതിൻ പി ആർ എന്നിവർക്ക് ദയയുടെ ഉപഹാരം നൽകി.
സംസ്ഥാനഅധ്യാപക അവാർഡ് ജേതാവും, ദയ ഗ്രന്ഥശാലയുടെ ആദ്യകാല പ്രസിഡണ്ടുമായ സുരേന്ദ്രൻ തച്ചോളി പുസ്തകം ഏറ്റുവാങ്ങുകയും,
എഴുത്തുകാരനും പ്രഭാഷകനുമായ താജ്മൻസൂർ പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു.
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ രേണുക ഇ കെ,വൈസ് പ്രസിഡന്റ്‌ പി എം നാസർ,വാർഡ് മെമ്പർമാരായ അൻവർ കെ പി, ജാസർ പാലയ്ക്കൽ
താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സെക്രട്ടറി സുമേഷ് സി എം പാലിയേറ്റീവ് ചെയർപേഴ്സൺ ഷാഹിന പി കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സുബൈർ പി എം മറുപടി പ്രസംഗം നടത്തി.

ഗ്രന്ഥശാല പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി നൗഷാദ് കെ കെ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ അബ്ദുൽ ജലീൽ എൻ നന്ദിയും പറഞ്ഞു.
നേരത്തെ ജില്ലയിൽ നടന്ന ലൈബ്രറി കൗൺസിൽ സംസ്ഥാന വയനോത്സവത്തിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ കെ ഇ എൻ കുഞ്ഞമ്മദ് പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം നിർവ്വഹിച്ചിരുന്നു.
തുടർന്ന് സംഗീത വിരുന്നും വിവിധ മോഹിനിയാട്ടം, തിരുവാതിര, കഥക് നൃത്തം ഒപ്പന എന്നീ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്

തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ്

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക…

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ വാഗ്ദാനം

വായ്പയെടുത്ത ആൾ മരിച്ചാൽ തിരിച്ചടവ് എങ്ങനെ? ബാധ്യത ആർക്ക്? ബാങ്കിംഗ് നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം

സാധാരണയായി ഭവന വായ്പകൾക്ക് ഒക്കെ സഹ വായ്പക്കാരൻ ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരൻ ഉണ്ടെങ്കില്‍ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാള്‍ ഏറ്റ്എടുക്കെണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും വായ്പ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

Latest News

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *