പാതാള തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാന്‍ നടപടി.

തിരുവനന്തപുരം: സഹ്യപര്‍വതനിരകളില്‍ മാത്രം കാണപ്പെടുന്ന പാതാള തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാന്‍ നടപടി. വനം വകുപ്പിന്റെ ശുപാര്‍ശ സംസ്ഥാന വന്യജീവി സംരക്ഷണ ബോര്‍ഡിന് ഉടന്‍ സമര്‍പ്പിക്കും. മഹാബലി തവള, പന്നിമൂക്കന്‍ തവള എന്നുമൊക്കെ ഇത് അറിയപ്പെടുന്നു. ‘പര്‍പ്പിള്‍ ഫ്രോഗ്’ എന്നും പേരുണ്ട്.’നാസികബട്രാക്കസ് സഹ്യാദ്രെന്‍സിസ്’ എന്നാണു ശാസ്ത്രീയ നാമം. സൂഓഗ്ലോസ്സിഡായെ കുടുംബത്തില്‍പ്പെടുന്ന ഇവ ജീവിച്ചിരിക്കുന്ന ഫോസില്‍ ആയാണ് കണക്കാക്കപ്പെടുന്നത്. പന്നികളുടേതു പോലെ മൂക്ക് ഉള്ളതിനാലാണ് ‘പന്നി മൂക്കന്‍ തവള’ എന്ന പേരുവന്നത്. വെളുത്ത നിറമുള്ള കൂര്‍ത്ത മൂക്കാണ് ഇവയ്ക്ക്.വര്‍ഷത്തില്‍ 364 ദിവസവും ഇവ മണ്ണിനടിയിലാണ്.

പ്രജനനത്തിനായി ഒരു ദിവസം മാത്രം പുറത്തെത്തും. അതുകൊണ്ടാണ് ‘മാവേലി തവള’ എന്ന പേര് വന്നത്. ഈ പേരില്‍ തവളയെ ഔദ്യോഗിക തവളയാക്കാനാണ് ശ്രമം. ചിതലും മണ്ണിരയും മണ്ണിലെ മറ്റു ചെറു പ്രാണികളമാണു ഭക്ഷണം.

ഏകദേശം ഏഴ് സെന്റിമീറ്റര്‍ വരെ നീളമുള്ള ഇവയുടെ ശരീരം ധൂമ്ര നിറത്തിലുള്ളതാണ്2003 ഒക്ടോബറില്‍ ഇടുക്കി ജില്ലയിലാണ് പാതാള തവളയെ ആദ്യം കണ്ടത്. ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫ. എസ്.ഡി.ബിജു, ബ്രസല്‍സ് ഫ്രീ യൂണിവേഴ്‌സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടു എന്നിവരാണ് ഇതിനെ കണ്ടെത്തിയത്. 2012 ഡിസംബറില്‍ തൃശൂരിലും കണ്ടെത്തി.

ഈ ഡിവൈസുകളിൽ ഗുരുതരമായ സുരക്ഷാ ഭീഷണി; വാട്‌സ്ആപ്പ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

വാട്‌സ്ആപ്പ് ഡിവൈസ് സിൻക്രൊണൈസേഷനിലെ പിഴവുകളിൽ നിന്നാണ് ഈ പ്രശ്‌നം വരുന്നത്. മറ്റൊരു ആപ്പിൾ സുരക്ഷാ ബഗുമായി ചേരുമ്പോൾ ഇത് പ്രത്യേകിച്ച് അപകടകരമാണെന്ന് സുരക്ഷാ വിദഗ്‌ധർ പറയുന്നു. ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ഉപയോക്താക്കളെ ഹാക്കർമാർ ലക്ഷ്യം വച്ചതായാണ്

അംഗ സമാശ്വാസ നിധി വിതരണം ചെയ്തു.

കൽപ്പറ്റ: സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഗുരുതരമായ രോഗങ്ങൾ, അപകടങ്ങൾ, അല്ലെങ്കിൽ സാമ്പത്തിക ദുരിതങ്ങൾ എന്നിവയുണ്ടാകുമ്പോൾ ധനസഹായം നൽകുന്നതിനായി കേരള സർക്കാർ സഹകരണ വകുപ്പ് മുഖേനെ നടപ്പാക്കുന്ന പദ്ധതിയായ സഹകരണ അംഗ സമാശ്വാസ നിധി പ്രകാരം

ബാണസുരസാഗര്‍ ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടും

പടിഞ്ഞാറത്തറ: ബാണാസുരസാഗര്‍ അണക്കെട്ടിൽ അപ്പർ റൂൾ ലെവൽ 775 മീറ്ററിൽ കൂടുതലായാൽ നാളെ(സെപ്റ്റംബർ 4) രാവിലെ ഒൻപതിന് ഷട്ടർ തുറക്കും. സ്‌പിൽവെ ഷട്ടറുകൾ വഴി 50 ഘന മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് വിവരങ്ങൾ തേടി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ കേസിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അന്വേഷണം ബെംഗളൂരുവിലേക്കും നീളുന്നതായാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവതി ഗര്‍ഭഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയില്‍വെച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിന്റെ

ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ; ക്രൂഡ് ഓയിൽ വില കുറച്ചു.

ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ. ക്രൂഡ് ഓയിൽ വില കുറച്ചു. ബാരലിന് നാല് ഡോളർ വരെയാവും കുറയുക. ഈ മാസം പ്രതിദിനം ഇന്ത്യ മൂന്ന് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ

യാത്രക്കാരൻ മതമുദ്രാവാക്യം വിളിയ്ക്കാൻ പ്രേരിപ്പിച്ചെന്ന് എയർ ഹോസ്റ്റസിന്റെ പരാതി, വിമാനം മൂന്ന് മണിക്കൂർ വൈകി

കൊൽക്കത്ത: ദില്ലി-കൊൽക്കത്ത ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരും ഒരു യാത്രക്കാരനും തമ്മിൽ മതപരമായ മുദ്രാവാക്യത്തെച്ചൊല്ലി രൂക്ഷമായ തർക്കം. തുടർന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകി. വിമാനത്തിനുള്ളിൽ ഹർ ഹർ മഹാദേവ മുദ്രാവാക്യം വിളിയ്ക്കുകയും മറ്റുള്ളവരോട് ആവശ്യപ്പെടുകയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.