അബ്ദുൽ റഹീമിന്റെ മോചനത്തിൽ വീണ്ടും കുരുക്ക്: ദയാധനമായ 34 കോടിക്ക് പുറമേ അഭിഭാഷകന്റെ പ്രതിഫലമായി 1 കോടി 66 ലക്ഷം കൂടി നൽകണം

സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദു റഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി. വാദിഭാഗം അഭിഭാഷകന് ഉടന്‍ തന്നെ ഏഴര ലക്ഷം റിയാല്‍ (1 കോടി 66 ലക്ഷം രൂപ) നല്‍കണമെന്ന് ആവശ്യം. റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് വാദി ഭാഗം അഭിഭാഷകന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ദയാധനമായ 15 മില്യന്‍ റിയാലിന്റെ 5 ശതമാനമാണ് പ്രതിഫലമായി ആവശ്യപ്പെടുന്നത്.

1 കോടി 66 ലക്ഷത്തിലേറെ രൂപ അഭിഭാഷകന് ഉടന്‍ കൈമാറണം. തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളുമായി മുന്നോട്ടുപോകില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. പ്രതിഫലം കൈമാറിയാലെ കോടതിയിലെ തുടര്‍നടപടികള്‍ ഊര്‍ജിതമാക്കാനാകു എന്നാണ് റിയാദിലെ നിയമസഹായ സമിതി പറഞ്ഞു. ദയാധനമായ 34 കോടിക്ക് പുറമെ അഭിഭാഷകന്റെ പ്രതിഫലവും നാട്ടില്‍ നിന്ന് സൗദിയിലേക്ക് അയയ്ക്കണമെന്നാണ് സഹായ സമിതി ആവശ്യപ്പെടുന്നത്. നീക്കങ്ങള്‍ വൈകിയാല്‍ റഹീമിന്റെ മോചനവും വൈകും.

സൗദിയില്‍ മരിച്ച കുട്ടിയുടെ കുടുംബവും പ്രതിഭാഗവും ബന്ധപ്പെട്ട ഉടമ്ബടിയില്‍ ഗവര്‍ണറേറ്റിന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ച ശേഷമാണ് ദയാധനമായ 34 കോടി രൂപ കുടുംബത്തിന് കൈമാറുക. മോചനദ്രവ്യം നല്‍കാന്‍ തയാറാണെന്ന് പ്രതിഭാഗവും അത് സ്വീകരിച്ച്‌ അബ്ദുല്‍ റഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ നടപടിക്രമങ്ങള്‍ക്ക് മുമ്ബായി എതിര്‍ഭാഗം അഭിഭാഷകന്റെ പ്രതിഫലം കൂടി കൊടുക്കണം. അല്ലാത്തപക്ഷം റഹീമിന്റെ മോചനം വൈകും.

അതിനിടെ നാട്ടിലെ റഹീം നിയമസഹായ സമിതി അടിയന്തര പ്രാധാന്യത്തോടു കൂടി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അഭിഭാഷകനുള്ള തുക സമിതി നല്‍കുമെന്നും എന്നാല്‍ ഇത് എംബസി മുഖാന്തരമായിരിക്കുമെന്നും റഹീം നിയമസഹായ സമിതി അറിയിച്ചിട്ടുണ്ട്. വ്യക്തികള്‍ മുഖേന പണം കൈമാറില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ ഗവണ്‍മെന്റ് വിദേശകാര്യ വകുപ്പും സൗദ്യയിലുള്ള എംബസി ഉദ്യോഗസ്ഥരും യോജിച്ചുള്ള പ്രവര്‍ത്തനം ദുരിതഗതിയില്‍ നടക്കുകയാണ്. ഇത് സംബന്ധിച്ചുള്ള എല്ലാ പ്രതിസന്ധികളും തീര്‍ത്ത് എത്രയും പെട്ടെന്ന് ഫണ്ട് അയച്ചു റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും സമിതി അറിയിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.