വർഷങ്ങൾക്ക് ശേഷം: സെക്കൻഡ് ഹാഫിൽ തന്റെയും പ്രണവിന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്നത് മോഹൻലാലും, ശ്രീനിവാസനും; മോഹൻലാൽ ഡേറ്റ് നൽകിയിരുന്നു; വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ.

വിനീത് ശ്രീനിവാസൻ ചിത്രം എപ്പോഴും പ്രേക്ഷകർക്ക് പ്രതീക്ഷ നല്‍കാറുണ്ട്. അടുത്തിടെ ഇറങ്ങിയ വർഷങ്ങള്‍ക്ക് ശേഷവും ആ പ്രതീക്ഷ തെറ്റിച്ചില്ല. പ്രണവ് മോഹൻലാല്‍, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം നിവിൻ പോളിയുടെ ഇടിവെട്ട് അതിഥി വേഷവും പ്രേക്ഷകനെ തിയേറ്ററിലെത്തിച്ചു. ഇപ്പോഴിതാ, സിനിമയുമായി ബന്ധപ്പെട്ട ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ.

”ഡ്രൈവറായി മറ്റൊരു ഓപ്‌ഷൻ വയ‌്ക്കൂ എന്ന് തുടക്കം മുതലേ ഞാൻ ഏട്ടനോട് പറഞ്ഞിരുന്നു. പുള്ളി തന്നെ എഴുതിയ കഥയായതുകൊണ്ട് ഓഡിയൻസിന് തോന്നും, എന്തിനാണ് ഈ കഥാപാത്രം ചെയ്യുന്നതെന്ന്. വിശാഖിനായിരുന്നു നിർബന്ധം. ഞങ്ങളെല്ലാവരും ഒരുമിച്ച്‌ വേണമെന്ന് അവന് നിർബന്ധമായിരുന്നു. ഏട്ടന് ആ കഥാപാത്രം മറ്റാരെയെങ്കിലും കൊണ്ട് ചെയ്യിക്കണമെന്നായിരുന്നു.

ഡ്രൈവറിന്റെ റോള്‍ ചെയ്യാൻ താല്‍പര്യവുമില്ലായിരുന്നു. അതുപോലെ തന്നെയാണ് പ്രണവിന്റെ മേക്കപ്പും. അജു വർഗീസ് അടക്കമുള്ളവർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ പ്രണവിന്റെ ലുക്കില്‍ ഏട്ടൻ ഓകെ ആയിരുന്നു. സിനിമയുടെ സെക്കന്റ് ഹാഫ് ചെയ്യാനിരുന്നത് അച്ഛനും ലാലങ്കിളുമായിരുന്നു. ആദ്യത്തെ പ്ളാൻ ആയിരുന്നു അത്. ലാലങ്കിള്‍ ഡേറ്റ് കൊടുത്തതുമാണ്. അച്ഛന് വയ്യാതായപ്പോഴാണ് ചേഞ്ച് വന്നത്. അവർ ആയിരുന്നെങ്കില്‍ കഥയിലുള്‍പ്പടെ പല മാറ്റങ്ങളും ഉണ്ടാകുമായിരുന്നു”.

ഡ്രാമയും ഇമോഷണല്‍ ഡ്രാമയുമൊന്നും ഒടിടി പ്ളാറ്റ്‌ഫോമില്‍ കണ്ടിരിക്കാൻ കഴിയില്ലെന്ന് ധ്യാൻ പറയുന്നു. നമുക്ക് ബോറടിക്കും. വർഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ ലാഗ് ഉണ്ടെന്നും, എന്നാല്‍ വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ തന്റേതായ ചില പൊടിക്കൈകള്‍ ഉപയോഗിച്ച്‌ അതിനെ മറികടന്നിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞു.

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60

നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം

പനമരം: പനമരം ടൗണിൽ നിയന്ത്രണം വിട്ട് കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം ഇന്ന് പുലർച്ചെ ചിരാൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് .ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറും, കടയുടെ ഷെഡ്റൂം പൂർണ്ണമായും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍, നടപടി മൂന്നാമത്തെ പരാതിയില്‍

പാലക്കാട്: പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍. പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വനിത പൊലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം

ന്യൂ‍ഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോ​ഗത്തിലാണ് ധനകാര്യ മന്ത്രി കെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.