അനസ്തേഷ്യ നൽകി മയക്കി ജനനേന്ദ്രിയം നീക്കം ചെയ്തു; യുവാവ് ഉണർന്നപ്പോൾ ‘പെണ്ണ്’, ചതിച്ചത് സുഹൃത്ത്

ലക്നൗ: സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത് മാത്രമേ 20 വയസുകാരൻ മുജാഹിദിന് ഓർമ്മയുള്ളൂ. പിന്നീട് കണ്ണുതുറന്നപ്പോൾ തന്റെ ജനനേന്ദ്രിയം നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് അയാൾ അറിഞ്ഞത്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. തന്റെ സമ്മതമില്ലാതെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തതെന്നാണ് മുജാഫിദ് പറയുന്നത്. പ്രാദേശിക മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ചേർന്ന് പ്രദേശവാസിയായ ഓം പ്രകാശ് എനന് ആൾ മുജാഹിദിന്റെ ശസ്ത്രക്രിയ നടത്തിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ വലിയ പ്രതിഷേധമാണ് മുസഫർ നഗറിൽ ഉയരുന്നത്.

യുപിയിലെ ബംഗ്‍രാജ്പു‍ർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അസുഖബാധിതനാണെന്ന് നുണപറഞ്ഞാണ് ഓം പ്രകാശ് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓം പ്രകാശിന് ഡോക്ടറെ കാണാൻ വേണ്ടി കൂടെ പോകുകയായിരുന്നു. അവിടെ വച്ച് ആശുപത്രി അധികൃത‍ർ അനസ്തേഷ്യ നൽകി തന്നെ ബോധരഹിതനാക്കി ലിം​ഗമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. ബോധം വന്നപ്പോൾ താൻ ഇനി മുതൽ ആണല്ല, പെണ്ണാണെന്ന് പറഞ്ഞെന്നും മുജാഹിദ് വ്യക്തമാക്കി.

താൻ ഇനി മുതൽ ഓംപ്രകാശിനൊപ്പം ജീവിക്കണമെന്നാണ് അയാൾ പറയുന്നത്. കുടുംബത്തിലെ ആരും ഇനി തന്നെ സ്വീകരിക്കില്ല. കൂടെ ജീവിച്ചില്ലെങ്കില്‍ പിതാവിനെ വെടിവെച്ച് കൊല്ലുമെന്നും കുടുംബ സ്വത്ത് കൈക്കലാക്കുമെന്നും ഓം പ്രകാശ് ഭീഷണിപ്പെടുത്തി. ‘ഞാൻ നിന്നെ പുരുഷനിൽ നിന്ന് സ്ത്രീയാക്കി. ഇനി എന്റെ കൂടെ ജീവിക്കണം. ഒരു അഭിഭാഷകനെ കണ്ട് കോ‍ർട്ട് മാരേജിനുള്ള കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇല്ലെങ്കില്‍ നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള ഭൂമി കൈക്കലാക്കി അത് വിറ്റ് ലക്നൗവിലേക്ക് പോകും’; ഇങ്ങനെയാണ് ഓം പ്രകാശ് ഭീഷണിപ്പെടുത്തിയതെന്നാണ് മുജാഹിദ് പറയുന്നത്.

ഓം പ്രകാശിനെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിലേക്ക് ബികെയു (ഭാരതീയ കിസാൻ യൂണിയൻ) പ്രവ‍ർ‌ത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്. ഈ മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് അവയവക്കടത്ത് നടക്കുന്നുണ്ടെന്നാണ് ഇതിന് പിന്നാലെ ഉയ‌‍ർന്ന ആരോപണം. ആളുകളുടെ സമ്മതമില്ലാതെ അവയങ്ങൾ എടുത്തുമാറ്റുന്നെന്നും ലിംഗശസ്ത്രക്രി നടത്തുന്നെന്നും പ്രതിഷേധക്കാ‍‌ർ ആരോപിച്ചു. മുജാഹിദിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് ഓംപ്രകാശിനെ അറസ്റ്റ് ചെയ്തു. മുജാഹിദിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ബികെയു നേതാവ് ശ്യം പാൽ ആവശ്യപ്പെടുന്നത്. സംഭവത്തിൽ ഉൾപ്പെട്ട ആശുപത്രി ജീവനക്കാ‍ർക്കെതിരെയും അന്വേഷണം തുടരുകയാണ്.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.