കൈത്താങ്ങിന്റെ കരുതല്‍;ഇവര്‍ക്കിനി ശുഭയാത്ര

ആദ്യം അമ്പരപ്പ്. പിന്നീട് പതിയെ പതിയെ പാതയിലേക്ക്…കളക്ടറേറ്റ് അങ്കണത്തിലെ ശുഭയാത്ര ഉദ്ഘാടന വേദിയില്‍ സമ്മാനമായി കിട്ടിയ പുതിയ യന്ത്രക്കസേരയില്‍ അവരുടെ മുഖത്തെല്ലാം സന്തോഷത്തിന്റെ വേലിയേറ്റമായിരുന്നു. സ്വതന്ത്രമായി ഒരടി പോലും മുന്നോട്ട് നടക്കാന്‍ കഴിയാത്ത ബാല്യ കൗമാരങ്ങള്‍. ഇവരുടെ സ്വപ്നങ്ങള്‍ക്കെല്ലാം നിറം പകരുകയാണ് ശുഭയാത്ര യന്ത്രക്കസേരകള്‍. ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും ചേര്‍ന്നാണ് ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാരായ 14 കുട്ടികള്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ (മോട്ടോറൈസ്ഡ്- ജോയ്സ്റ്റിക്ക് ഓപെറേറ്റഡ് വീല്‍ചെയര്‍) നല്‍കിയത്. ഏഴാം തരം മുതല്‍ എഞ്ചിനിയറിങ് വരെ പഠിക്കുന്ന ചലന പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു പുതിയ പ്രതീക്ഷയായി മാറുകയായിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി സമൂഹവും ഒപ്പമുണ്ടെന്നതിന്റെ നേര്‍ക്കാഴ്ചയായി മാറുകയായിരുന്നു ശുഭയാത്ര പദ്ധതി. ഒന്നിന് 1.20 ലക്ഷം രൂപ ചെലവ് വരുന്ന മോട്ടോറൈസ്ഡ് വീല്‍ചെയറുകളാണ് പദ്ധതിയിലൂടെ സൗജന്യമായി നല്‍കിയത്. അവശതയനുഭവിക്കുന്നവര്‍ക്ക് പഠന സഹായത്തിനും ജീവിത ലക്ഷ്യം കൈവരിക്കന്നതിനുമായി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള അര്‍ഹരായ ഭിന്നശേഷിക്കാരില്‍ നിന്നും ലഭ്യമായ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ പ്രകാരമാണ് ഗുണഭോക്തക്കളെ തിരഞ്ഞെടുത്തത്. ചലനശേഷിയില്ലാത്ത കുട്ടികള്‍ക്കായി ശുഭയാത്ര പദ്ധതി ഇനിയും വ്യാപിപ്പിക്കാനാണ് ലക്ഷ്യം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ശുഭയാത്ര യന്ത്രക്കസേര വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജുനൈദ് കൈപ്പാണി, ഉഷ തമ്പി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ബി. നസീമ, കെ.വിജയന്‍, ബീന ജോസ്, എ.എന്‍ സുശീല, എന്‍.സി പ്രസാദ്, മീനാക്ഷി രാമന്‍, സിന്ധു ശ്രീധരന്‍, ബിന്ദു പ്രകാശ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ സമൂഹ്യനീതി ഓഫീസര്‍ കെ.കെ.പ്രജിത്ത്, സമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ജി. ബീനേഷ് എന്നിവര്‍ സംസാരിച്ചു. ഗുണഭോക്താക്കളുടെ രക്ഷാകര്‍ത്താക്കളെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മധുരവിതരണവും നടത്തി.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരിയാണ്, അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തെക്കന്‍ കേരളത്തില്‍ ഇന്നലെ ഒറ്റപ്പെട്ട

അനായാസം 20, തരംഗമെങ്കിൽ 22നും മുകളിൽ; വമ്പൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് മുസ്ലീം ലീഗ് വിലയിരുത്തൽ, തിരുവമ്പാടിയടക്കം തിരികെ പിടിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉജ്ജ്വല മുന്നേറ്റമുണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തില്‍. മലപ്പുറത്തും കാസര്‍ക്കോടും സമ്പൂര്‍ണ വിജയം നേടുന്നതിനൊപ്പം 20 സീറ്റുകള്‍ ഉറപ്പാണെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. അനുകൂല തരംഗമെങ്കില്‍ 22 സീററിന്

സ്വർണവില ഇന്നും കൂടി: ഇനി പോംവഴി എന്ത്; കണ്ണുകള്‍ കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്ക്?

കേരളത്തില്‍ നാള്‍ക്കുനാള്‍ സ്വര്‍ണവില മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചകഴിഞ്ഞുമായി വില കൂടിയും കുറഞ്ഞും മുന്നോട്ട് പോവുകയാണ്. ആഗോള അനിശ്ചിതത്വങ്ങള്‍ കുറയുന്നതിന്റെ സൂചനകള്‍ കാണിക്കാത്തതിനാല്‍ സമീപ ഭാവിയിലെങ്കിലും സ്വര്‍ണവില ഉറച്ചുനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഡോളര്‍

കുടിവെള്ള വിതരണം തടസ്സപ്പെടും

വൈദ്യുതി തടസ്സം മൂലം വാട്ടർ അതോറിറ്റിയുടെ ചൂട്ടക്കടവ് ജല ശുചീകരണശാലയിൽ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചതിനാൽ മെഡിക്കൽ കോളേജ്, മാനന്തവാടി മുനിസിപ്പാലിറ്റി പരിധി, കല്ലിയോട്ടുകുന്ന്, പയ്യംപള്ളി, എടവക, തോണിച്ചാൽ, ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്നീ ഭാഗങ്ങളിൽ

വോട്ട് ദിനത്തിൽ :കുടുംബശ്രീ ഫുഡ് കോർട്ട് വിജയകരം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.