കളിക്കുന്നതിനിടെ കാർ ലോക്കായി; കളിച്ചും ചിരിച്ചും രണ്ടു വയസുകാരൻ, രക്ഷപ്പെടുത്തി ഫയർഫോഴ്സ്

കോവളം∙ കാറിനുള്ളിലിരുന്നു താക്കോലുമായി കളിക്കുന്നതിനിടെ വാതിലുകൾ ലോക്കായി രണ്ടു വയസ്സുകാരൻ ഉള്ളിലകപ്പെട്ടു. ഒരു മണിക്കൂറോളം ഉള്ളിലകപ്പെട്ട കുഞ്ഞിനെ ഗ്ലാസ് പൊട്ടിച്ചു പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു വാതിൽ തുറന്നു രക്ഷപ്പെടുത്തി. കുട്ടിക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

ഇന്നു രാവിലെ വെങ്ങാനൂർ‌ വിളക്കന്നൂർ ക്ഷേത്ര റോഡിലാണ് വീട്ടുകാരെ ഉൾപ്പെടെ മുൾമുനയിൽ നിർത്തിയ സംഭവം. വെങ്ങാനൂർ രോഹിണി ഭവനിൽ നന്ദുവിന്റെ മകൻ ആരവ് ആണ് അബദ്ധത്തിൽ വാഹനത്തിനുള്ളിൽ അകപ്പെട്ടത്. നന്ദു കാർ തുടച്ചുവൃത്തിയാക്കുന്ന ജോലിയിലായിരുന്നു. ഇതിനിടെയാണ് ആരവ് താക്കോലുമായി ഉള്ളിൽ കയറിയത്. വാതിൽ അടഞ്ഞു ലോക്കായതോടെ ആശങ്കയായി.

ഡ്യൂപ്ലിക്കേറ്റ് താക്കോലിനായി തിരഞ്ഞുവെങ്കിലും വെപ്രാളത്തിനിടെ കണ്ടെത്താനായില്ല. ഉള്ളിലകപ്പെട്ട കുഞ്ഞിനെ ആശ്വസിപ്പിച്ചും മറ്റും വാതിൽ തുറക്കാൻ വീട്ടുകാർ ശ്രമിച്ചു. കഴിയാതെ വന്നതോടെ വിഴിഞ്ഞം ഫയർ ഫോഴ്സിൽ അറിയിച്ചു. എഎസ്ടിഒ സജികുമാർ, ജിഎസ്ടിഒ വിനോദ്കുമാർ, ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ സന്തോഷ് കുമാർ, പ്രശാന്ത്, അനീഷ്, ഷിബു, രാജേഷ് എന്നിവരുൾപ്പെട്ട സംഘമെത്തി ഗ്ലാസ് തുറക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർക്ക് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ലഭിച്ചു. തുടർന്നു കാർ തുറന്നു കുഞ്ഞിനെ പുറത്തെത്തിച്ചു. എയർബാഗ് സംവിധാനം പ്രവർത്തിച്ചു കുഞ്ഞിനു ബുദ്ധിമുട്ടാകുമോ എന്ന ആശങ്കയും കുഞ്ഞ് ഉന്മേഷവാനായി കണ്ടതുമാണ് വേഗത്തിൽ ഗ്ലാസ് പൊട്ടിച്ചുള്ള രക്ഷാദൗത്യം നടത്താൻ ശ്രമിക്കാത്തതെന്നും ഫയർഫോഴ്സ് അധികൃതർ വിശദീകരിച്ചു.

ദൃശ്യങ്ങൾ വൈറൽ

വെങ്ങാനൂരിൽ കാറിനുള്ളിലകപ്പെട്ട കുഞ്ഞിന്റെ രക്ഷാ ദൗത്യം തമിഴ്നാട് ചാനലുകളിൽ ബ്രേക്കിങ് വാർത്തയായി. ദൃശ്യങ്ങളും വൈറലായി. കാറിനുള്ളിലകപ്പെട്ടിട്ടും ഉന്മേഷവാനായി പുറത്തു നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചു പെരുമാറുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടിയത്. രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് സേനാംഗം വയർലസ് സെറ്റു കാട്ടി റിമോട്ടിന്റെ ബട്ടൺ അമർത്തുന്നതിനു കുട്ടിയോട് ആംഗ്യ ഭാഷയിലൂടെ ശ്രമിക്കുന്നതും കുട്ടിയുടെ പരിഭ്രാന്തമല്ലാത്ത ഭാവങ്ങളുമൊക്കെയാണ് ദൃശ്യങ്ങളെ ശ്രദ്ധേയമാക്കിയത്. സംഭവത്തിന്റെ വിശദവിവരം തേടി തമിഴ്നാടു ചാനലുകളിൽ നിന്നു വിഴിഞ്ഞം ഫയർസ്റ്റേഷനിലേക്ക് വിളികളെത്തിയെന്നും അധികൃതർ പറഞ്ഞു.

https://youtu.be/MAmqC7Ppz3Q?si=8GwW5INTApKbwfLe

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.