രാജുവിന്റെ കുടുംബത്തിന് 11 ലക്ഷം രൂപ അനുവദിക്കും;ആദ്യ ഗഡു അഞ്ചുക്ഷം രൂപ നല്‍കി

ഇന്‍ഷൂറന്‍സ് തുക ഒരു ലക്ഷം രൂപ ലഭ്യമാക്കും,മന്ത്രിമാരായ എ.കെ.ശശീന്ദ്രനും ഒ.ആര്‍.കേളുവും രാജുവിന്റെ വീട് സന്ദര്‍ശിച്ചു.

കാട്ടാനായുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കല്ലൂര്‍ മാറോട് രാജുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വനംവകുപ്പില്‍ നിന്നും ലഭ്യമാക്കും. ഒരു ലക്ഷം രൂപ ഇന്‍ഷൂറന്‍സ് തുകയും ഇതോടൊപ്പം അനുവദിക്കും. രാജുവിന്റെ വീടിന്റെ നിര്‍മ്മാണം പട്ടികവര്‍ഗ്ഗവികസന വകുപ്പ് ഏറ്റെടുത്ത് നടത്തും. മാറോട് കോളനിയിലേക്കുള്ള റോഡ് പുതുക്കി പണിയാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി എസ്റ്റിമേറ്റ് പഞ്ചായത്ത് തയ്യാറാക്കി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് നല്‍കും. മരണപ്പെട്ട രാജുവിന്റെ കുടുംബാംഗത്തിന് സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ കീഴില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലി നല്‍കും. ആര്‍.കെ.വൈ പദ്ധതിക്ക് കീഴില്‍ അനുവദിക്കുന്ന ഒമ്പത് കിലോമീറ്റര്‍ സോളാര്‍ ഹാങ്ങിങ് മാറോട് ഭാഗത്ത് സ്ഥാപിക്കാനും അതിനോട് ചേര്‍ന്ന് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കി. മരണപ്പെട്ട രാജുവിന്റെ സഹോദര പുത്രനും കാട്ടാനയുടെ ആക്രമണത്തില്‍ അംഗ പരിമിതനുമായ ബിജുവിന് പെന്‍ഷന്‍ അനവുദിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭ്യമാക്കാനും നടപടിയെടുക്കും. കാട്ടാന ശല്യം കുറയ്ക്കുന്നതിനായി പ്രശ്‌നബാധിത മേഖലകളില്‍ ആര്‍.ആര്‍.ടി യുടെ നേതൃത്വത്തില്‍ രാത്രികാല പട്രോളിങ്ങും ശക്തമാക്കും. വന്യജീവി ആക്രമണം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായി പഞ്ചായത്ത് തല ജാഗ്രതാ സമിതികള്‍ എല്ലാ മാസവും വിളിച്ചുചേര്‍ക്കും. പഞ്ചായത്ത് പ്രസിഡന്റും വനംവകുപ്പ് റെയിഞ്ച് ഓഫീസര്‍മാരും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. രാജുവിന്റെ മകളുടെ തുടര്‍ പഠനത്തിനുവേണ്ടി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും നൂല്‍പ്പുഴ പഞ്ചായത്ത് ഓഫീസില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.