കൽപ്പറ്റ:
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കരികിലും ബസ്‌കാത്തിരിപ്പു കേന്ദ്രങ്ങളിലുമുൾപ്പെടെയുള്ള അപകട ഭീഷണിയുള്ള മരങ്ങളും ചില്ലകളും വെട്ടിമാറ്റണമെന്ന് എസ്‌എഫ്‌ഐ. വിവിധയിങ്ങളിൽ മരങ്ങളും ചില്ലകളും അപകടകരമായി നിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം മെയിൽ പുളിയാർമല ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ മരംവീണ് ഐടിഐയിലെ വിദ്യാർഥി മരിക്കുന്ന സ്ഥിതിയുണ്ടായി. ഐടിഐയിലുണ്ടായ ദുരന്തം ആവർത്തികാതിരിക്കാൻ ജാഗ്രതയുണ്ടാകണം. തദ്ദേശസ്ഥാപനങ്ങളും സ്‌കൂളുകളും കോളേജുകളും മുൻകൈയ്യെടുത്ത് അടപകടങ്ങൾ ഒഴിവാക്കാൻ ഇടപെടണമെന്നും എസ്‌എഫ്‌ഐ യൂണിറ്റുകളുടെ നേതൃത്വത്തിലും അപകട ഭീഷണിയുള്ള മരങ്ങളും ചില്ലകളുംവെട്ടി ഒഴിവാക്കാൻ രംഗത്തിറങ്ങുമെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു.

തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് ആരംഭിച്ചു. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. 470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്,







