കൽപ്പറ്റ:
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കരികിലും ബസ്‌കാത്തിരിപ്പു കേന്ദ്രങ്ങളിലുമുൾപ്പെടെയുള്ള അപകട ഭീഷണിയുള്ള മരങ്ങളും ചില്ലകളും വെട്ടിമാറ്റണമെന്ന് എസ്‌എഫ്‌ഐ. വിവിധയിങ്ങളിൽ മരങ്ങളും ചില്ലകളും അപകടകരമായി നിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം മെയിൽ പുളിയാർമല ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ മരംവീണ് ഐടിഐയിലെ വിദ്യാർഥി മരിക്കുന്ന സ്ഥിതിയുണ്ടായി. ഐടിഐയിലുണ്ടായ ദുരന്തം ആവർത്തികാതിരിക്കാൻ ജാഗ്രതയുണ്ടാകണം. തദ്ദേശസ്ഥാപനങ്ങളും സ്‌കൂളുകളും കോളേജുകളും മുൻകൈയ്യെടുത്ത് അടപകടങ്ങൾ ഒഴിവാക്കാൻ ഇടപെടണമെന്നും എസ്‌എഫ്‌ഐ യൂണിറ്റുകളുടെ നേതൃത്വത്തിലും അപകട ഭീഷണിയുള്ള മരങ്ങളും ചില്ലകളുംവെട്ടി ഒഴിവാക്കാൻ രംഗത്തിറങ്ങുമെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






