കൽപ്പറ്റ:
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കരികിലും ബസ്‌കാത്തിരിപ്പു കേന്ദ്രങ്ങളിലുമുൾപ്പെടെയുള്ള അപകട ഭീഷണിയുള്ള മരങ്ങളും ചില്ലകളും വെട്ടിമാറ്റണമെന്ന് എസ്‌എഫ്‌ഐ. വിവിധയിങ്ങളിൽ മരങ്ങളും ചില്ലകളും അപകടകരമായി നിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം മെയിൽ പുളിയാർമല ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ മരംവീണ് ഐടിഐയിലെ വിദ്യാർഥി മരിക്കുന്ന സ്ഥിതിയുണ്ടായി. ഐടിഐയിലുണ്ടായ ദുരന്തം ആവർത്തികാതിരിക്കാൻ ജാഗ്രതയുണ്ടാകണം. തദ്ദേശസ്ഥാപനങ്ങളും സ്‌കൂളുകളും കോളേജുകളും മുൻകൈയ്യെടുത്ത് അടപകടങ്ങൾ ഒഴിവാക്കാൻ ഇടപെടണമെന്നും എസ്‌എഫ്‌ഐ യൂണിറ്റുകളുടെ നേതൃത്വത്തിലും അപകട ഭീഷണിയുള്ള മരങ്ങളും ചില്ലകളുംവെട്ടി ഒഴിവാക്കാൻ രംഗത്തിറങ്ങുമെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു.

ഗുണ്ടാ പിരിവ് നല്‍കിയില്ല; സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
തിരുവല്ല: തിരുവല്ലയിലെ മഞ്ഞാടിയില്‍ ഗുണ്ടാ പിരിവ് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്പാ ജീവനക്കാരിയെ സംഘം ചേര്‍ന്നു ബലാത്സംഗം ചെയ്തുവെന്ന് പരാതി. കാപ്പാ കേസ് പ്രതിയായ മരണ സുബിന് എന്നറിയപ്പെടുന്ന സുബിന് അലക്സാണ്ടറും മറ്റ് അഞ്ചുപേരും







