കുടുംബശ്രീ ഹോം ഷോപ്പ്: ഓറിയന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു.

കുടുംബശ്രീ ലൈവ്‌ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫര്‍മേഷന്‍ (കെ ലിഫ്റ്റ്) പദ്ധതിയുടെ ഹോം ഷോപ്പ് സംവിധാനം വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി ജില്ലാതല കുടുംബശ്രീ ഹോം ഷോപ്പ് ഓറിയന്റേഷന്‍ ക്ലാസ്സ് മീനങ്ങാടിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാദേശിക വിപണി ലഭ്യമാക്കിക്കൊണ്ട് കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വിപണി സൃഷ്ടിക്കുകയും ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വീടുകളിലെത്തിച്ച് വില്‍ക്കുന്നതിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ലഭ്യമാക്കുകയും ചെയ്യുന്നതാണ് കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി. ജില്ലയില്‍ ഘട്ടം ഘട്ടമായി കുറഞ്ഞത് 2000 പേര്‍ക്കെങ്കിലും പ്രത്യക്ഷമായും പരോക്ഷമായും വരുമാനം നല്‍കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ ഓരോ വാര്‍ഡിലും രണ്ട് വീതം ഹോം ഷോപ്പര്‍മാരെ (ഹോം ഷോപ്പ് ഓണര്‍മാര്‍) തിരഞ്ഞെടുത്ത് നിയമിക്കും. ഇതുവഴി ഗ്രാമീണ വിപണിയിലെ ശക്തമായ സാന്നിധ്യമായി ഹോം ഷോപ്പ് മാറും. യൂണിഫോം, ഐഡി കാര്‍ഡ് മുതലായവ ലഭ്യമാക്കി ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ഹോം ഷോപ്പര്‍മാര്‍ എത്തുന്നത്. മാത്രമല്ല ഹോം ഷോപ്പറുടെ താമസ പ്രദേശം കേന്ദ്രീകരിച്ച് വിപണി കണ്ടെത്തുന്നതിനാല്‍ സമയക്രമീകരണം നടത്തി കൂടുതല്‍ വരുമാനം കണ്ടെത്താനാകുമെന്നതും പദ്ധതിയുടെ മേന്മയാണ്. സിഡിഎസ് തലത്തില്‍ ഹോം ഷോപ്പര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കി ഓഗസ്റ്റില്‍ പ്രാഥമിക ഉദ്ഘാടനവും ഡിസംബറില്‍ പദ്ധതി പൂര്‍ണ്ണമാക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ മിഷന്‍. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. സിഡിഎസില്‍ നിന്നും അഭിമുഖാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങളായ ഹോം ഷോപ്പ് ഓണര്‍മാര്‍ക്കാണ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് ജില്ലാ മിഷന്‍ ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചത്. വിദ്യാമോള്‍ എം. എസ്, ഷീല വേലായുധന്‍, ബിനി പ്രഭാകരന്‍, ഹംജിത് എന്‍.വി, ഉദൈഫ് പി, ശ്രുതി രാജന്‍, അനിത ടി.ജി, ശിവ പ്രദീപ് എ.കെ, മഹിജ എം.എസ് എന്നിവര്‍ സംസാരിച്ചു.

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

ഉത്തർപ്രദേശിലെ സ്‌കൂളുകൾക്ക് ഇക്കുറി ക്രിസ്മസ് അവധിയില്ല; പകരം വാജ്‌പേയ്‌യുടെ ജന്മശതാബ്ദി ആഘോഷം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് ഇത്തവണ ക്രിസ്മസ് അവധിയില്ല. പകരം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ ജന്മജതാബ്ദി ആഘോഷിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വാജ്‌പേയ്‌യുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വന്‍ പരിപാടികളാണ് സ്‌കൂളുകളില്‍ പ്ലാന്‍

കെഎസ്ആർടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്: അവധിക്കാലം ആഘോഷിക്കാനായി പൊന്മുടി, വട്ടവട, ഗവി, കോവളം ട്രിപ്പുകള്‍

കോട്ടയം ജില്ലയില്‍ ഹിറ്റടിച്ച് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി. നവംബറില്‍ ജില്ലയില്‍ നിന്ന് മാത്രം 40 ലക്ഷം രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമാക്കാനായത്. കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നുള്ള ബജറ്റ് ടൂറിസത്തിന്റെ സര്‍വീസുകളും കോട്ടയം ജില്ലയുടെ

280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഇളവ്, ക്രിസ്മസിന് സാന്റ ഓഫര്‍; സപ്ലൈകോ ചന്തകള്‍ ഇന്നുമുതല്‍

കൊച്ചി: സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ ഇന്നു മുതല്‍. സംസ്ഥാനതല ഉദ്ഘാടനംഇന്ന് രാവിലെ 10:00 ന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ വച്ച് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക്

കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും

പതിവില്ലാതെ കേരളത്തിലടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന ശൈത്യത്തിന് കാരണം ലാനിനയും സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹവുമെന്ന് വിദ​ഗ്ധർ. മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി കടുത്ത ശൈത്യമാണ് അനുഭവിക്കുന്നത്. ആഗോള പ്രതിഭാസമായ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.