എന്താണ് സിബിൽ റാങ്ക്? സിബിൽ സ്‌കോറിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു; ആർക്കൊക്കെ ഇത് ബാധകമാകും

വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ കേൾക്കുന്ന കാര്യമാണ് സിബിൽ സ്കോർ ഉയർന്നതായിരിക്കണം എന്നുള്ളത്. സിബിൽ സ്‌കോർ, സിബിൽ റാങ്ക് തുടങ്ങിയ കാര്യങ്ങൾ ഒരുപക്ഷെ കൺഫ്യൂഷൻ ഉണ്ടാക്കിയേക്കാം. വായ്പ ലഭിക്കാനുള്ള യോഗ്യതയും പലിശ നിരക്കും എല്ലാം നിർണയിക്കുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നതിനാൽ ഇവ എന്താണെന്നും ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും തിരിച്ചറിയണം.

എന്താണ് സിബിൽ സ്കോർ?

ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് സിബിൽ സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ സിബിൽ സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. സിബിൽ സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് സിബിൽ സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് സിബിൽ സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ തീരുമാനിക്കപ്പെടുന്നത്.

എന്താണ് സിബിൽ റാങ്ക്?

വ്യക്തികൾ മാത്രമല്ല, കമ്പനികളും വായ്പകൾക്ക് അപേക്ഷിക്കാറുണ്ട്. വ്യക്തികളുടെ വായ്പാ യോഗ്യത പരിശോധിക്കാൻ സിബിൽ സ്കോർ പരിശോധിക്കുമ്പോൾ കമ്പനികളുടെ വായ്പാ യോഗ്യത പരിശോധിക്കാൻ സിബിൽ റാങ്ക് ആണ് ഉപയോഗിക്കുക. 1 മുതൽ 10 വരെയുള്ള സ്കെയിലിലാണ് ഇത് അവതരിപ്പിക്കുന്നത്, ഏറ്റവും ഉയർന്ന റാങ്കാണ് ഒന്ന്. 50 കോടി രൂപ വരെ വായ്പയ്ക്ക് അപേക്ഷിക്കുന്ന കമ്പനികൾക്കായാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്.

സിബിൽ സ്കോറും സിബിൽ റാങ്കും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ

1. ഉപയോഗം:

സിബിൽ സ്കോർ: വ്യക്തിഗത വായ്പാ യോഗ്യത അളക്കുന്നു
സിബിൽ റാങ്ക്: ബിസിനസ് സ്ഥാപനങ്ങളുടെ വായ്പാ യോഗ്യത അളക്കുന്നു

2. സ്കെയിൽ:

സിബിൽ സ്കോർ: 300 മുതൽ 900 വരെ.
സിബിൽ റാങ്ക്: 1 മുതൽ 10 വരെ

3. നിർണ്ണയിക്കുന്ന ഘടകങ്ങൾ:

സിബിൽ സ്കോർ: വ്യക്തിഗത വായ്പാ ചരിത്രത്തെയും ക്രെഡിറ്റ് റിപ്പോർട്ടിനെയും അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത്.
സിബിൽ റാങ്ക്: ഒരു കമ്പനിയുടെ വായ്പാ ചരിത്രവും ക്രെഡിറ്റ് റിപ്പോർട്ടിനെയും അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത്.

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.