മാളുകളിലും, സൂപ്പർമാർക്കറ്റുകളിലും, റസ്റ്റോറന്റുകളിലും ഫോൺ നമ്പർ ആവശ്യപ്പെട്ടാൽ കൊടുക്കരുത്; ബാങ്ക് അക്കൗണ്ട് കാലിയാവാൻ സാധ്യത: മുന്നറിയിപ്പുകൾ ഇങ്ങനെ…

ഒട്ടുമിക്ക മാളുകളിലും ഷോപ്പുകളിലും റസ്റ്റോറന്റുകളിലും പണം നല്‍കുമ്ബോള്‍ നമ്മുടെ ഫോണ്‍ നമ്ബർ ചോദിക്കാറുണ്ട്. കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ നമ്ബർ ചോദിക്കുന്നു; ഒരു ബുദ്ധിമുട്ടും കൂടാതെ നമ്മള്‍ അത് പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. എന്തിനാണ് ഇങ്ങനെ ഫോണ്‍ നമ്ബർ വാങ്ങുന്നതെന്ന് ഒരിക്കലെങ്കിലും നിങ്ങള്‍ കൗണ്ടറില്‍ നില്‍ക്കുന്ന ആളോട് ചോദിച്ചിട്ടുണ്ടോ? ഇനി ചോദിച്ചാലും വ്യക്തമായ ഉത്തരം നല്‍കാൻ അയാള്‍ക്ക് കഴിയണമെന്നില്ല. മുകളില്‍ നിന്നുള്ള ഉത്തരവ് അയാള്‍ നടപ്പാക്കുന്നു എന്നുമാത്രം.

ഷോപ്പിംഗ് മാളുകളും മറ്റും അവരുടെ ഡാറ്റാ ബേസ് നിർമ്മിക്കുന്നതിനാണ് ഇങ്ങനെ ഉപഭോക്താക്കളുടെ ഫോണ്‍നമ്ബർ ശേഖരിക്കുന്നത്. എന്നാല്‍ മാളുകളിലും റസ്റ്റോറന്റുകളിലും ഒരു കാരണവശാലും ഫോണ്‍ നമ്ബർ നല്‍കേണ്ടെന്നാണ് പൂനെയിലെ സപ്ലൈ ഓഫീസ് പറയുന്നത്. ഓണ്‍ലൈൻ തട്ടിപ്പുകള്‍ സർവവ്യാപിയായതോടെയാണ് ജനങ്ങളെ ബോധവല്‍ക്കരിക്കാൻ ഇത്തരത്തിലൊരു മുന്നറിയിപ്പുമായി അധികൃതർ എത്തിയിരിക്കുന്നത്.

ഫോണ്‍നമ്ബർ ചോദിക്കുമ്ബോള്‍ മിക്കവരും നല്‍കുന്നത് ബാങ്കുമായോ, യുപിഐ അക്കൗണ്ടുമായി ലിങ്കുചെയ്ത ഫോണ്‍ നമ്ബർ ആകാം. ഇതാണ് ഏറെ പ്രശ്നം. നമ്മള്‍ നല്‍കുന്ന നമ്ബരുകള്‍ മൂന്നാമതൊരു കക്ഷിക്ക് കിട്ടുന്നില്ലെന്ന് ഒരു ഉറപ്പും ഇല്ല. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് എളുപ്പത്തില്‍ ഫോണ്‍ നമ്ബരുകള്‍ കൈക്കലാക്കാൻ കഴിയും. ഈ നമ്ബരുകള്‍ തട്ടിപ്പുകാരുടെ കൈയില്‍ കിട്ടിയാലുള്ള കാര്യം പറയേണ്ടല്ലോ?

ഉപഭോക്താക്കളുടെ ഫാേണ്‍നമ്ബരുകള്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ മൂന്നാമതൊരാളുമായി പങ്കിടുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് പ്രകാരം ക്രിമിനല്‍ കുറ്റമാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്നുവർഷം തടവോ അഞ്ചുലക്ഷം രൂപ പിഴയോ ലഭിച്ചേക്കാം. പക്ഷേ മൂന്നാമതൊരു കക്ഷിക്ക് ഫോണ്‍നമ്ബരുകള്‍ നല്‍കുന്നത് ആരും അറിയാറില്ലെന്നതാണ് സത്യം. പ്രത്യേകിച്ചും ‘ടെക്നോളജി സാക്ഷരത’ ഇല്ലാത്തവർ.

ഓണക്കാലം തട്ടിപ്പുകാർക്ക് ചാകരക്കാലം: ഓണക്കാലമാണ് ശരിക്കും തട്ടിപ്പുകാരുടെ ചാകരക്കാലവും. തീരെ കുറഞ്ഞ ചെലവില്‍ സിംഗപ്പൂരിലേക്ക് പത്തുദിവസത്തെ ടൂർ പാക്കേജ്, ഗിഫ്റ്റ് വൗച്ചർ ഇവ നേടണമെങ്കില്‍ ലിങ്കില്‍ ഒന്ന് ക്ളിക്ക് ചെയ്താല്‍ മാത്രം മതി. ഇത്തരത്തിലുള്ള ഒരു എസ്‌എംഎസെങ്കിലും ഇതിനകം നിങ്ങളുടെ ഫോണില്‍ എത്തിയിരിക്കും. വാട്സാപ്പിലൂടെയും ടെലിഗ്രാമിലൂടെയുമായിരിക്കും ഇത്തരത്തിലുള്ള ലിങ്കുകള്‍ ഏറെയും എത്തുന്നത്. തട്ടിപ്പിന്റെ ഏറ്റവും പുതിയ വേർഷൻ എന്നുപറയാനാവില്ലെങ്കിലും അധികം പഴക്കമില്ലാത്ത വേർഷനാണിത്. സ്ത്രീകളും അമ്ബത് വയസിനുമുകളില്‍ പ്രായമുള്ളവരുമാണ് ഇതിന് ഇരകളാകുന്നതില്‍ ഏറെയും.

ഒറ്റനോട്ടത്തില്‍ പ്രമുഖ കമ്ബനികളുടേത് എന്നു താേന്നിക്കുന്ന രീതിയിലാവും തട്ടിപ്പുസന്ദേശങ്ങളുടെ കെട്ടും മട്ടും. അക്ഷരങ്ങളില്‍ ചെറിയവ്യത്യാസമുണ്ടാവും. എന്നാല്‍ അതാരും ശ്രദ്ധിക്കില്ല. വീട്ടുപകരണങ്ങള്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ നല്‍കുന്ന ഡിസ്കൗണ്ട് തട്ടിപ്പുകളുമുണ്ട്. നാണക്കേടോർത്ത് പലരും ചതി പുറത്ത് പറയാറില്ല.

ഓണം ബമ്ബറിലും വ്യാജൻ: 25 കോടി ഒന്നാം സമ്മാനത്തുകയുള്ള ഓണം ബമ്ബറിന്റെ വ്യാജനാണ് ഓണ്‍ലൈനിലൂടെ വിറ്റഴിച്ച്‌ തട്ടിപ്പ് നടത്തുന്നത്. കേരള ലോട്ടറി പേപ്പർ രൂപത്തില്‍ മാത്രമേ പുറത്തിറക്കുന്നുള്ളൂ. ഓണ്‍ലൈൻ വില്പനയില്ല. എന്നിട്ടും ഉപഭോക്താക്കളെ കബളിപ്പിച്ചാണ് വ്യാജന്റെ വിളയാട്ടം. സംസ്ഥാനത്ത് ഓണ്‍ലൈൻ ചൂതാട്ടം നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പ് യഥേഷ്ടം നടക്കുന്നു.

കേരള ലോട്ടറി, കേരള മെഗാ മില്യണ്‍ ലോട്ടറി എന്നീ പേരുകളില്‍ ആപ്പ് തയ്യാറാക്കിയാണ് തട്ടിപ്പ്. പത്തുലക്ഷത്തിലധികം പേർ ഇതിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തു എന്നാണ് വിവരം. ഇഷ്ടമുള്ള നമ്ബർ നല്‍കിയാല്‍ അതനുസരിച്ച്‌ ടിക്കറ്റ് നല്‍കിയാണ് തട്ടിപ്പ്. 25 ടിക്കറ്റുവരെ ഒറ്റക്ലിക്കില്‍ എടുക്കാമെന്ന വാഗ്ദാനവുമുണ്ട്. ഓണം ബമ്ബറിന്റെ വിലയായ അഞ്ഞൂറു രൂപയാണ് ഒരു ടിക്കറ്റിന് ഓണ്‍ലൈൻ വ്യാജനും ഈടാക്കുന്നത്. ഓണ്‍ലൈൻ ലോട്ടറി അടിച്ചാല്‍ നികുതിപിടിക്കാതെ മുഴുവൻ പണവും നേരിട്ട് അക്കൗണ്ടില്‍ ഉടൻ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം.

പത്തുലക്ഷത്തിലധികം പേർ തട്ടിപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തതാണ് തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമെന്ന് വ്യക്തമാക്കുന്നത്. സങ്കേതിക വിദ്യയില്‍ ഉള്‍പ്പെടെ മുന്നില്‍ എന്ന് അവകാശപ്പെടുന്ന മലയാളികളാണ് ഇതില്‍ ഭൂരിപക്ഷവും എന്നതാണ് ഏറെ അത്ഭുതകരം. പെട്ടെന്ന് പണക്കാരനാകണം, അടിച്ചുപൊളിക്കണം എന്നുള്ള മലയാളിയുടെ അത്യാഗ്രഹം തന്നെയാണ് ഇതിന് കാരണം എന്നത് വ്യക്തമാണ്.

ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കൂ:

സമൂഹമാദ്ധ്യമങ്ങളില്‍ വരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുത്.

ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക.

ബാങ്ക് അക്കൗണ്ടുമായി ലിങ്കുചെയ്തിരിക്കുന്ന ഫോണ്‍നമ്ബരുകള്‍ ആർക്കും നല്‍കരുത്.

ചതിയില്‍ പെട്ടാല്‍ ഉടൻ അധികൃതരെ വിവരം അറിയിക്കുക.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്

ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ

നേട്ടത്തിന്റെ ട്രാക്കിൽ ഇന്ത്യൻ റെയിൽവേ; 2025ൽ എത്തിയത് 122 പുതിയ ട്രെയിനുകൾ, 549 ട്രെയിനുകളുടെ വേ​ഗത കൂട്ടി

2025ൽ ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്‍ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം

സ്വര്‍ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞു: കേരള ബാങ്ക് നാലാം സ്ഥാനത്ത്

സ്വര്‍ണ്ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളില്‍ നാലാം സ്ഥാനം കൈവരിച്ച് കേരള ബാങ്ക്. സ്വര്‍ണ്ണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ 100

പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.