സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്

ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ ഗതിയില്‍ ഇതില്‍ നിന്ന് രക്ഷപെടാന്‍ കോളുകള്‍ കട്ട് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ആണ് പലരും ചെയ്യാറ്. അങ്ങനെ ചെയ്താലും പിന്നെയും കോളുകള്‍ വന്നുകൊണ്ടിരിക്കും. മിക്കവര്‍ക്കും തന്നെ ശല്യമായ ഈ സ്പാം കോളുകള്‍ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് ചില കാര്യങ്ങളിതാ…ഇത്തരം കോളുകള്‍ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താവായ ചിദാനന്ദ് ത്രിപാഠി എന്നയാള്‍ എക്‌സില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നിങ്ങളുടെ ഫോണ്‍ നമ്പറുകള്‍ പലപ്പോഴും ‘ഡാറ്റ ബ്രോക്കര്‍മാര്‍’ വ്യക്തിഗത വിവരങ്ങള്‍ക്കൊപ്പം കോള്‍സെന്ററുകള്‍ക്ക് വില്‍ക്കുന്നുണ്ടെന്നാണ് ചിദാനന്ദ് ത്രിപാഠി പറയുന്നത്. യുഎസ് നാഷണല്‍ ഡുനോട്ട് കോള്‍ രജിസ്ട്രിയില്‍ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തുടങ്ങി ഏഴ് മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്.

1 ബില്‍റ്റ് ഇന്‍ സ്പാം ഫില്‍റ്ററുകള്‍

ഉപയോക്താക്കള്‍ അവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ ബില്‍റ്റ് ഇന്‍ സ്പാം ഫില്‍റ്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്. ഇത് 80 ശതമാനം വരെ അനാവശ്യകോളുകള്‍ വരുന്നത് തടയാന്‍ സഹായിക്കും. അതുകൊണ്ട് ഫോണിന്റെ ബില്‍റ്റ് ഇന്‍ സ്പാം ബ്ലോക്കര്‍ ഫില്‍റ്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്.

2 സ്പാം ബ്ലോക്കിംഗ് ആപ്പ്

സംശയാസ്പദമായ നമ്പറുകള്‍ തിരിച്ചറിയുന്നതിനോ സ്വയമേ ബ്ലോക്ക് ചെയ്യുന്നതിനോ വേണ്ടി റോബോ കില്ലര്‍, നോനോറോബോസ, ട്രൂകോളര്‍ പോലെയുള്ള സ്പാം ബ്ലോക്കിംഗ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

ഡാറ്റാ ബ്രോക്കര്‍ സൈറ്റുകളില്‍നിന്ന് വ്യക്തിഗത ഡാറ്റ നീക്കം ചെയ്യുക

സ്‌പോക്കിയോ, വൈറ്റ് പേജുകള്‍ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഒഴിവാക്കുക. ഇത് സ്പാം കോളുകള്‍ 70 ശതമാനംവരെ കുറയ്ക്കാന്‍ സഹായിക്കും.
spam calls
4 അജ്ഞാത കോളുകള്‍ക്ക് മറുപടി നല്‍കാതിരിക്കുക.

ഫോണിലേക്ക് വരുന്ന അജ്ഞാത കോളുകള്‍ക്ക് മറുപടി നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. അറിയാതെ ബട്ടണ്‍ അമര്‍ത്തുകയോ call back എന്ന ഓപഷന്‍ കൊടുക്കുകയോ ചെയ്താല്‍ നിങ്ങളുടെ നമ്പര്‍ സജീവമാണെന്ന് അവരുടെ AI യെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.
5 ഓണ്‍ലൈന്‍ സൈന്‍ ആപ്പുകള്‍ക്കായി ഡിസ്‌പോസിബിള്‍ നമ്പറുകള്‍ ഉപയോഗിത്തുക.
6 ആവശ്യമില്ലാത്തതാണെങ്കില്‍ അന്താരാഷ്ട്ര കോളുകള്‍ തടയുക.
7 എല്ലാ സ്പാം കോളുകളും FTC (federal trade commission) യില്‍ റിപ്പോര്‍ട്ട് ചെയ്യുക.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.