സഹായഹസ്തവുമായി എത്തിയവര്‍ക്ക് നന്ദി പറഞ്ഞ് എം എല്‍ എയും ജില്ലാപഞ്ചായത്ത് പ്രസിഡന്റും

കല്‍പ്പറ്റ: ഉരുള്‍ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല ജി വി എച്ച് എസ്, മുണ്ടക്കൈ ജി എല്‍ പി എസ്, സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പഠനം തുടരുന്നതിനായി മേപ്പാടിയില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിന് കുട്ടികളുടെ പഠനത്തിന് തുടക്കം കുറിച്ചുകൊണ്ട് എല്ലാവരും ഒത്തൊരുമിച്ച് പുനപ്രവേശനോത്സവം നടത്തും. വെള്ളാര്‍മല ജി വി എച്ച് എസ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈ ജി എല്‍ പി സ്‌കൂള്‍ മേപ്പാടി കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവര്‍ത്തിക്കുക. കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നതിനായി 60 ലക്ഷത്തോളം രൂപയാണ് ചിലവ് പ്രതീക്ഷിച്ചത്. ഇതില്‍ വിവിധ ഏജന്‍സികളും എന്‍ ജി ഒകളും ചേര്‍ന്ന് 56 ലക്ഷത്തോളം രൂപയാണ് കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നതിനായി ചിലവഴിച്ചത്. ഈയവസരത്തില്‍ ദുരന്തമുഖത്ത് നിന്നും അതിജീവനത്തിലേക്ക് നീങ്ങുന്ന നമ്മുടെ കുട്ടികള്‍ക്കായി ഇത്രയും രൂപ ചിലവിട്ട കാഡ്‌കോ, ഫാസ്റ്റ് യു എ ഇ, ജി യു പി എസ് പുറത്തൂര്‍, കുവൈത്ത് എന്‍ജിനീയേഴ്‌സ് ഫോറം, ഫിറ്റ്, സീഡ്‌സ്, മദര്‍ തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് ആന്റ് മദര്‍ തേരെസാ ഫോറം എന്നീ ഏജന്‍സികളോടും എന്‍ ജി ഓകളോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണെന്നും ഇരുവരും പറഞ്ഞു. ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, എ പി ജെ ഹാളിലെ ക്ലാസ്മുറി തിരിക്കല്‍, പെയിന്റിംഗ്, പ്രീപ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്കുള്ള സാധനസാമഗ്രികള്‍ എന്നിങ്ങനെ കുട്ടികള്‍ക്ക് ആവശ്യമായതെല്ലാം അതിവേഗത്തില്‍ സജ്ജമാക്കാന്‍ സാധിച്ചത് ഇവരുടെയെല്ലാം സഹായഹസ്തങ്ങള്‍ കൊണ്ടാണ്. വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പഠനം പുനരാരംഭിക്കുന്നതിനായി ജില്ലാപഞ്ചായത്ത് തുടക്കം മുതല്‍ തന്നെ ശ്രദ്ധേയമായ ഇടപെടലുകള്‍ക്കാണ് നേതൃത്വം നല്‍കിയത്. പശ്ചാത്തല സൗകര്യമൊരുക്കുന്നതിനും ഏകോപനത്തിനും നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് ജില്ലാപഞ്ചായത്ത് നടത്തിയത്. ഉരുള്‍ദുരന്തത്തില്‍ നഷ്ടമായ മുണ്ടക്കൈയിലെ പ്രീപ്രൈമറി അതുപോലെ തന്നെ തുടരനാണ് തീരുമാനിച്ചിരിക്കുന്നത്. സൈലത്തിന്റെ സഹായത്തോടെയാണ് പ്രീപ്രൈമറി ടീച്ചര്‍ക്കുള്ള വേതനം നല്‍കുക. സ്‌കൂളിന് ആവശ്യമുള്ള ക്ലാസ്മുറികള്‍, ടോയ്‌ലറ്റുകള്‍ ഉള്‍പ്പെടെ ബില്‍ഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നാലുകോടി ചിലവിട്ട് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിനായി എത്തുന്നവരോടുള്ള കൃതജ്ഞതയും രേഖപ്പെടുത്തുകയാണ്. സെപ്റ്റംബര്‍ രണ്ട് തിങ്കളാഴ്ച രാവിലെ 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്ന പുനപ്രവേശനോത്സവത്തോടെ വീണ്ടും ദുരന്തത്തിന്റെ ഓര്‍മ്മകളില്‍ നിന്നും പഠനത്തിന്റെ ലോകത്തേക്ക് നടക്കുകയാണ് നമ്മുടെ കുട്ടികള്‍. അവര്‍ക്കുള്ള യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാഡി എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ

Latest News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.