ഒറിജിനലിനെ വെല്ലും വ്യാജൻ: ഓഫര്‍ വിലയില്‍ ബംബർ ടിക്കറ്റ്, സര്‍ക്കാരിന് പകരം ഡര്‍ക്കാര്‍; QR കോഡിലും തട്ടിപ്പ്

ഓഫർ വിലയില്‍ ബമ്ബർ സമ്മാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി വ്യാജ ലോട്ടറി ടിക്കറ്റ് സംഘം അതിർത്തിപ്രദേശത്ത് വ്യാപകം.മണ്‍സൂണ്‍ ബമ്ബറിന്റെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ വ്യാജ പകർപ്പുമായാണ് തട്ടിപ്പ്. പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്നാട് സ്വദേശിക്കാണെന്നും ഒൻപത് കോടി രൂപ നല്‍കിയാല്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് കൈമാറാമെന്ന വാഗ്ദാനവുമായാണ് സംഘം പലരെയും സമീപിച്ചത്. തെളിവായി ടിക്കറ്റിന്റെ ഫോട്ടോയും ഇവർ വാട്സാപ്പ് വഴി നല്‍കി.

ഭാഗ്യകേരളം ആപ്പില്‍ നറുക്കെടുപ്പ് ഫലം പരിശോധിക്കുന്ന വീഡിയോയും തട്ടിപ്പ് സംഘം അയച്ചു. ഒറ്റ നോട്ടത്തില്‍ യഥാർഥ ലോട്ടറി ടിക്കറ്റാണെന്ന് തോന്നുന്ന വ്യാജ ലോട്ടറിയുമായാണ് സംഘം ഇടനിലക്കാരെ സമീപിച്ചത്. യഥാർഥ ലോട്ടറി ടിക്കറ്റില്‍ ഉള്ള എല്ലാ മുന്നറിയിപ്പുകളും അടയാളങ്ങളും ഇവർ അയച്ച വ്യാജ ലോട്ടറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരള സർക്കാർ എന്നതിന് പകരം കേരള ഡർക്കാർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാട്സാപ്പ് വഴി അയച്ചു നല്‍കിയ ടിക്കറ്റില്‍ ഈ ഒരു തെറ്റ് മാത്രമാണ് കണ്ടെത്തുവാനായത്. പ്രിന്റിങ്ങിലുണ്ടായ ഈ തെറ്റ് ഒറ്റനോട്ടത്തില്‍ കണ്ടെത്തുവാൻ സാധിക്കാത്തതുമാണ്.

സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നതിനായി ലോട്ടറി വകുപ്പ് ഏർപ്പെടുത്തിയ ക്യു.ആർ. കോഡ് പോലും വളരെ കൃത്യമായി വ്യാജ ലോട്ടറി ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ ലോട്ടറി ടിക്കറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനായി ലോട്ടറി വകുപ്പ് പുറത്തിറക്കിയ ഭാഗ്യകേരളം ആപ്പിലെ സാധുതാ പരിശോധനാ സംവിധാനത്തില്‍ തട്ടിപ്പ് സംഘം വാട്സാപ്പ് വഴി നല്‍കിയ ടിക്കറ്റ് സ്കാൻ ചെയ്യുമ്ബോള്‍ സമ്മാനാർഹമായ ടിക്കറ്റിന്റെ വിവരങ്ങളാണ് ലഭിക്കുന്നത്. നറുക്കെടുപ്പ് ഫലത്തിന്റെ വിഭാഗത്തില്‍ ക്യു.ആർ. കോഡ് സ്കാൻ ചെയ്തപ്പോള്‍ കൈവശമുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതായുള്ള പരിശോധനാ ഫലവും ലഭിക്കുന്നു. സമ്മാനം അവകാശപ്പെടാനുള്ള ക്ലെയിം വിഭാഗത്തില്‍ സ്കാൻ ചെയ്യുമ്ബോള്‍ ടിക്കറ്റ് നേരത്തെ തന്നെ ക്ലെയിം ചെയ്തതായുള്ള സന്ദേശമാണ് ലഭിക്കുന്നത്.എന്നാല്‍ വളരെയേറെ സുരക്ഷാ സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ള ക്യു.ആർ. കോഡും അത് പരിശോധിച്ച്‌ വ്യാജ ടിക്കറ്റുകള്‍ തിരിച്ചറിയുന്നതിനായി സർക്കാർ നിർമിച്ച ഭാഗ്യകേരളം ആപ്പിനും വ്യാജ ടിക്കറ്റ് തിരിച്ചറിയുവാൻ സാധിച്ചിട്ടില്ലായെന്നത് ദുരൂഹത ഉയർത്തുന്നു.

ശ്രേയസ് റോയൽ 10-പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി

ബഡേരി യൂണിറ്റിലെ റോയൽ 10 പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം

സ്വാഗതം 2026: പുതുവർഷത്തെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോർട്ട്കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെ കത്തിച്ചു.

കൊച്ചി:പുതുവർഷത്തെ ആഘോഷപൂർവ്വം വരവേറ്റ് ലോകം. ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെ ലോകത്ത് ആദ്യമായി കിരിബാത്തിയിൽ പുതുവർഷം പിറന്നു. പിന്നാലെ ന്യൂസിലാൻഡും ഓസ്ട്രേലിയയും ആഘോഷത്തോടെ പുതുവർഷത്തെ

അവസാന സ്ഥാനക്കാരോടും ജയിക്കാനായില്ല; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടെ സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നിരാശയുടെ സമനില. പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ വോള്‍വ്‌സിനോടാണ് യുണൈറ്റഡ് സമനില വഴങ്ങേണ്ടിവന്നത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. സ്വന്തം തട്ടകത്തില്‍

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ

സ്ട്രോക്ക് ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തക്കുഴൽ കട്ടപിടിക്കുന്നത് മൂലമോ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുമ്പോഴോ ആണ് പക്ഷാഘാതം സംഭവിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പക്ഷാഘാതം തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തലച്ചോറിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാതിരിക്കുകയും

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങും, ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്

ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചാൽ ഡെലിവറികൾ പ്രത്യേകിച്ചും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.