പുൽപ്പള്ളി: പാടിച്ചിറ കിളിയാംകട്ട ജോസ് (68) ആണ് മരിച്ചത്. പാടിച്ചിറ ടൗണിൽ പച്ചക്കറി കട നടത്തിവരികയായിരുന്നു. ഇന്ന് പകൽ ജോസ് പാടിച്ചിറയിലെ കടയിലുണ്ടായിരുന്നു. വൈകുന്നേരത്തോടെ ജോസിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ ഫോണിലും മറ്റും വിളിച്ചുനോക്കി യെങ്കിലും ലഭിച്ചില്ല. സന്ധ്യയോടെയാണ് പച്ചക്കറി കടയോട് ചേർന്നുള്ള ജോസിന്റെ അടച്ചിട്ട കോഴിക്കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തുകയായിരുന്നു. അയൽക്കൂട്ടത്തിലും ബാങ്കിലുമൊക്കെയായി സാമ്പത്തിക ബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പച്ചക്കറി കച്ചവട ത്തിന പുറമേ പാടിച്ചിറ ടൗണിലെ ചുമട്ടുതൊഴിലാളികൂടെയാണ് ജോസ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബത്തേരി ഗവ.താലൂക്ക് ആശുപത്രി യിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലിസി. മക്കൾ: ലിജോ, ജിതിൻ,ജിസ.

ശ്രദ്ധിക്കുക…ഇനി മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്‍റിക്കേഷന്‍, പിന്‍ നമ്പര്‍ വേണ്ട
ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്‌മെന്‍റ് പ്രക്രിയ