‘ഈ സാൻവിച്ച് ഒന്ന് നിർത്താമോ,നല്ല ഇഡ്ഢലിയും പൊറോട്ടയും തന്നൂടേ’; വിമാനത്തിലെ ‘മെനു’ മാറ്റാൻ അഭ്യർത്ഥന

ദീർഘദൂര, ഹൃസ്വദൂര യാത്രകൾക്ക് പോലും ധാരാളം ആളുകൾ വിമാനങ്ങളെ ആശ്രയിക്കുന്ന കാലമാണിത്. പെട്ടെന്ന് എത്തേണ്ട ആവശ്യമുള്ളവർക്കും, അവസാന നിമിഷ പ്ലാനിങ്ങുകാർക്കും വിമാനമാകും ഏറ്റവും പ്രാപ്യമായ ഒന്ന്. എന്നാൽ അത്തരത്തിൽ യാത്ര ചെയ്യുന്നവർക്കെല്ലാം വിമാനങ്ങളിൽ നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? ചില കമ്പനികൾ നല്ല ഭക്ഷണം നൽകുമെങ്കിലും ചിലർ മോശമാക്കാറുണ്ടെന്നത് വിമാന യാത്രക്കാർ തന്നെ പലപ്പോഴും പരാതിപ്പെട്ടിട്ടുള്ളതാണ്.

ഇങ്ങനെ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ, വിമാനങ്ങളിലെ മെനുവിൽ കാര്യമായ മാറ്റമുണ്ടാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യാത്രക്കാരി. എടൽവെയ്‌സ് എന്ന കമ്പനിയുടെ സിഇഒയും ഫിനാൻഷ്യൽ അഡ്വൈസറുമായ രാധിക ഗുപ്‌തയാണ് മെനുവിൽ കാര്യമായ മാറ്റം വേണമെന്ന് പറയുന്നത്. രാവിലെ വിമാനയാത്രകളിൽ ആകെ കിട്ടുന്നത് കുറച്ച് ബട്ടറും, പച്ചക്കറികളും വെച്ച രണ്ട് കഷ്ണം സാൻവിച്ചാണ്. അത് മാറ്റി നല്ല പൊറോട്ടയോ, ഇഡ്‌ഡലിയോ അടക്കമുള്ള ഇന്ത്യൻ ഭക്ഷണങ്ങൾ തരാനാണ് രാധിക ആവശ്യപ്പെടുന്നത്.

ട്വിറ്ററിലൂടെയായിരുന്നു രാധികയുടെ പ്രതികരണം. ‘ബ്രേക്ക്ഫാസ്റ്റ് എന്ന പേരിൽ രണ്ട് ബ്രെഡ്ഡും ബട്ടറും വെച്ചുള്ള സാൻവിച്ച് തരുന്നത് നിർത്താൻ അപേക്ഷിക്കുകയാണ്. ഇത് ഇന്ത്യയാണ്. പാശ്ചാത്യരാജ്യമൊന്നുമല്ല. ഇവിടെ ആരോഗ്യകരമായ, രുചികരമായ പൊറോട്ട, ഇഡ്ഡ്ലി പോലുള്ള ഒരുപാട് പ്രഭാതഭക്ഷണങ്ങളുണ്ട്. ഈ സാൻവിച്ചിൽ നിന്ന് ഒന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിക്കുകയാണ്’; രാധിക പറയുന്നു.

രാധികയുടെ ഈ അഭിപ്രായത്തോട് നെറ്റിസൺസ് എല്ലാം യോജിക്കുകയാണ് ചെയുന്നത്. നിരവധി പേർ ഈ സാൻവിച്ച് പരിപാടി നിർത്താൻ അപേക്ഷിക്കുകയാണ്. ചിലരാകട്ടെ ഭക്ഷണത്തിന്റെ മോശം ക്വാളിറ്റി എടുത്തുപറഞ്ഞുകൊണ്ടാണ് വിമർശിക്കുന്നത്. എന്നാൽ ഇതിനിടെ ചില എയർലൈൻ കമ്പനികൾ നല്ല ഭക്ഷണം നൽകുന്നുണ്ടെന്നും ചിലർ ചൂണ്ടികാണിക്കുന്നുണ്ട്

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.