പുതിയ ഐപിഎല്‍ സീസണ്‍, സഞ്ജുവിന്റെ പ്രതിഫലം എത്രയായിരിക്കും? രാജസ്ഥാന്‍ റോയല്‍സ് ആരൊക്കെ നിലനിര്‍ത്തും?

മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ഓരോ ടീമിനും പരമാവധി എത്ര കളിക്കാരെ നിലനിര്‍ത്താനാവുമെന്ന കാര്യത്തില്‍ ബിസിസിഐ ഇന്ന് തീരുമാനമെടുത്തിരുന്നു. അഞ്ച് താരങ്ങളെ വരെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഒരു ആര്‍ടിഎം കാര്‍ഡും ഫ്രാഞ്ചൈസികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ആര്‍ടിഎം വഴി ഒരു താരത്തെ ലേലത്തിലൂടെ സ്വന്തമാക്കാന്‍ സാധിക്കും. ഒരു താരത്തെ മാത്രമാണ് നിലനിര്‍ത്തുന്നതെങ്കില്‍ അഞ്ച് താരങ്ങളെ ആര്‍ടിഎം വഴി ടീമില്‍ എത്തിക്കാന്‍ കഴിയുമെന്നതും ലേലത്തില്‍ വന്ന പ്രധാന മാറ്റങ്ങളില്‍ ഒന്നാണ്.

നിലനിര്‍ത്തുന്ന ആദ്യ താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, ടീമുകളെ കൂടുതല്‍ സംശയത്തിലാഴ്ത്തി നിലനിര്‍ത്താന്‍ സാധിക്കുന്ന നാലാമത്തെയും അഞ്ചാമത്തെ താരത്തിനുള്ള തുകയില്‍ ബിസിസിഐ ട്വിസ്റ്റ് കൊണ്ട് വന്നിട്ടുണ്ട്. നിലനിര്‍ത്തുന്ന നാലാമത്തെ താരത്തിന് 18 കോടി, അഞ്ചാമത്തെ താരത്തിന് 14 കോടി എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ മൂന്ന് താരങ്ങളെ മാത്രം നിലനിര്‍ത്തി കൊണ്ട് ആര്‍ടിഎം വഴി രണ്ട് താരങ്ങളെ ലേലത്തിലൂടെ എത്തിക്കാനാകും ടീമുകള്‍ പരിശ്രമിക്കുക.

ഇങ്ങനെ നോക്കുമ്പോള്‍ മലയാളിയും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് ലഭിക്കുന്ന തുക എത്രയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിലവില്‍ രാജസ്ഥാന്‍ ഏതൊക്കെ താരത്തെ നിലനിര്‍ത്തുമെന്നുള്ള കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. എങ്കിലും സഞ്ജു, റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍ എന്നീ താരങ്ങളെ നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സഞ്ജു ക്യാപ്റ്റനായിക്കെ, ആദ്യം നിലനിര്‍ത്തുന്നത് അദ്ദേഹത്തെ തന്നെയാവുമെന്നുള്ള കാര്യത്തില്‍ സംശമൊന്നുമില്ല. അങ്ങനെങ്കില്‍ 18 കോടിയായിരിക്കും സഞ്ജുവിന്റെ പ്രതിഫലം.

രാജസ്ഥാന്‍ വിദേശ താരങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍, അതില്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ തന്നെയാകും പ്രധാനി. കഴിഞ്ഞ സീസണില്‍ ഫോമിലായില്ലെങ്കിലും തന്റേതായ ദിവസങ്ങളില്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ ബട്ലര്‍ക്ക് കഴിയുമെന്നതാണ് ഇംഗ്ലണ്ട് നായകനെ കൈവിടാതിരിക്കാന്‍ രാജസ്ഥാനെ പ്രേരിപ്പിക്കുന്നത്. ഒരു വിദേശതാരത്ത കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് ട്രെന്റ് ബോള്‍ട്ടായിരിക്കുമെന്നാണ് കരുതുന്നത്. ന്യൂസിലന്‍ഡ് താരം കഴിഞ്ഞ സീസണില്‍ പവര്‍ പ്ലേകളില്‍ നടത്തിയ പ്രകടനം രാജസ്ഥാന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.