Advertisement

ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി കലണ്ടറിൽ രേഖപ്പെടുത്തണം; സമസ്ത നേതാവ്

പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത. പദ്ധതി വ്യാപക വിമർശനത്തിനും ആക്ഷേപത്തിനും ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ നിഷിപ്ത താൽപര്യം നടപ്പാക്കുമെന്ന ആശങ്ക നിലനിൽക്കെ പൊതുതാൽപര്യം കണക്കിലെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം ആവശ്യപ്പെട്ടു. കേരളത്തിൽ അറബിക് ആന്‍റ് ഫോറിൻ ലാംഗ്വേജ് സർവ്വകലാശാല സ്ഥാപിക്കണമെന്നും ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി അനുവദിച്ച് സർക്കാർ കലണ്ടറിൽ രേഖപ്പെടുത്തണമെന്നും അടക്കം വിവിധ ആവശ്യങ്ങളാണ് സമസ്ത പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചത്.

KERALA
News Image

ലോഡ്‌ജ് മുറിയിൽ വയനാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

താമരശ്ശേരി പോസ്റ്റ് ഓഫീസിനു സമീപത്തെ ലോഡ്‌ജ് മുറിയിൽ വയനാട് സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കോട്ടപ്പടി നെല്ലിമുണ്ട പാറമ്മൽ പി. കെ. റഹീം (49) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ ഈ ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു.

KERALA
News Image

വൻ സംഭവം തന്നെ! കൃത്യ സമയം പാലിക്കുന്നതിൽ ലോകത്തെ അമ്പരിപ്പിച്ച് എയർ ഇന്ത്യ; ലോകത്തെ നാലാം സ്ഥാനം

സമയകൃത്യതയുടെ കാര്യത്തിൽ ലോകത്തെ നാലാമത് വിമാന കമ്പനിയായി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയത്തിന്‍റെ റിപ്പോർട്ട് പ്രകാരമാണ് എയർ ഇന്ത്യ നാലാം സ്ഥാനം കൈവരിച്ചത്. ജൂണിൽ ട്രാക്ക് ചെയ്ത 15,135 സർവീസുകളിൽ 86.85 ശതമാനം സർവീസുകളും സമയത്ത് തന്നെ ലാൻഡ് ചെയ്തു. 86.23 ശതമാനം വിമാനങ്ങൾ കൃത്യ സമയത്ത് പുറപ്പെട്ടു. 99.7 ശതമാനമാണ് എയർ ഇന്ത്യയുടെ കമ്പ്ലീഷൻ ഫാക്ടർ (നിശ്ചയിച്ച സർവീസുകളിൽ സമയക്രമപ്രകാരം പൂർത്തിയാക്കിയവ). മെച്ചപ്പെട്ട നെറ്റ്‌വർക്ക്, ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകളിലെ കാര്യക്ഷമമായ ഏകോപനം, പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള നിക്ഷേപങ്ങൾ എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള ഹബ് ആൻഡ് സ്പോക്ക് മാതൃകയിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്. അതിവേഗ വികസനത്തിന്‍റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫ്ലീറ്റ് നവീകരണ പദ്ധതികളിലൊന്നാണ് എയർ ഇന്ത്യയിൽ നടപ്പാക്കുന്നത്. 600 പുതിയ എയർബസ്, ബോയിങ് വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളണ്ട്. നിലവിലുള്ള വിമാനങ്ങളും നവീകരിച്ചു വരികയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ മൂന്ന് പുതിയ ബോയിങ് 787-9 വിമാനങ്ങളാണ് സർവീസിൽ ഉൾപ്പെടുത്തിയത്. 2026-ൽ കൂടുതൽ ബോയിങ് 787-9 വിമാനങ്ങളും എയർബസ് A350-1000 വിമാനങ്ങളും ഫ്ലീറ്റിന്റെ ഭാഗമാകും. 2026ന്‍റെ അവസാനത്തോടെ എയർ ഇന്ത്യയുടെ വൈഡ്‌ബോഡി ഫ്ലീറ്റിന്‍റെ 50 ശതമാനത്തിലധികം വിമാനങ്ങളിലും പുതിയതോ നവീകരിച്ചതോ ആയ ഇന്‍റീരിയറുകൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്

GENERAL
News Image
Advertisement

സ്വർണവില ഇനിയും 16 ശതമാനം വരെ ഇടിയാം: പക്ഷെ അമിത സന്തോഷം വേണ്ട; വീണ്ടും കുതിച്ച് കയറും

ന്യൂഡൽഹി: ആഗോള വിപണിയിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണ്ണവിലയിൽ വൻ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഈ വർഷം ജനുവരിയിൽ രേഖപ്പെടുത്തിയ 5,595 ഡോളർ എന്ന റെക്കോർഡ് നിരക്കിൽ നിന്നും 27 ശതമാനത്തോളം ഇടിഞ്ഞ് നിലവിൽ സ്വർണ്ണവില 'ബെയർ മാർക്കറ്റ്' പരിധിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. എന്നാൽ, സ്വർണ്ണത്തിന്റെ ഈ വിലയിടിവ് ഇവിടെക്കൊണ്ടും അവസാനിച്ചേക്കില്ലെന്നും, നിലവിലെ നിരക്കിൽ നിന്നും 16 ശതമാനം വരെ ഇടിഞ്ഞ് വില ഔൺസിന് 3400-3500 ഡോളർ നിരക്കിലേക്ക് താഴാൻ സാധ്യതയുണ്ടെന്നുമാണ് പ്രമുഖ വിപണി വിദഗ്ധർ വിലയിരുത്തുന്നത്.വിലയിടിവിന് പിന്നിലെ കാരണങ്ങൾപശ്ചിമേഷ്യയിലെ (മിഡിൽ ഈസ്റ്റ്) യുദ്ധസാഹചര്യങ്ങളും തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധികളുമാണ് സ്വർണ്ണവിലയെ പ്രധാനമായും ബാധിച്ചത്. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് അസംസ്‌കൃത എണ്ണവില 4 ശതമാനം ഉയർന്നതും, അമേരിക്കൻ ഡോളർ ശക്തിപ്രാപിച്ചതുമാണ് വില കുത്തനെ ഇടിയാൻ കാരണമായത്. ഇതേത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 1.5 ശതമാനം ഇടിഞ്ഞ് 4,057 ഡോളറിലേക്ക് എത്തിയിരുന്നു. ഫെബ്രുവരി അവസാനത്തിന് ശേഷം മാത്രം രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയിൽ 23 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.വിലയിടിവ് താല്‍ക്കാലികംവിപണിയിൽ നിലവിൽ ഇടിവ് ദൃശ്യമാണെങ്കിലും സ്വർണ്ണത്തിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള മുന്നേറ്റം പോസിറ്റീവ് തന്നെയണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് ഹെഡ് ഹരീഷ് വി. വ്യക്തമാക്കുന്നു. കഴിഞ്ഞ ഒന്ന് രണ്ട് വർഷത്തിനിടെ സ്വർണ്ണവില ഇരട്ടിയായതിനാൽ തന്നെ വിപണിയിൽ ഇത്തരം ഒരു സാങ്കേതിക തിരുത്തൽ സ്വാഭാവികമാണെന്നും, 3,400–3,500 ഡോളർ നിരക്കിൽ സ്വർണ്ണത്തിന് ശക്തമായ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.സാംകോ സെക്യൂരിറ്റീസിന്റെ റിസർച്ച് ഹെഡ് അപൂർവ ഷേത്ത് വ്യക്തമാക്കുന്നത് 4,000 ഡോളർ എന്നത് സ്വർണ്ണത്തിന് നിർണ്ണായകമായ ഒരു സപ്പോർട്ട് ലെവൽ ആണെന്നാണ്. വിപണിയിൽ കടുത്ത ആശങ്ക ഉണ്ടായാൽ പോലും വില 3,500 ഡോളർ വരെ താഴാം. എങ്കിലും അടുത്ത 3 വർഷത്തിനുള്ളിൽ സ്വർണ്ണവില ഔൺസിന് 7,000 ഡോളർ വരെ ഉയരുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.എച്ച്എസ്ബിസി സ്വർണ്ണത്തിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യം 4,864 ഡോളറിൽ നിന്നും 4,560 ഡോളറായി നേരിയ തോതിൽ കുറച്ചിട്ടുണ്ടെങ്കിലും, ആഗോള സാമ്പത്തിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ സ്വർണ്ണത്തിനുള്ള ഡിമാൻഡ് തുടരുമെന്ന് തന്നെ വ്യക്തമാക്കുന്നു.

GENERAL
News Image

വൈസ്മെൻ ഭാരവാഹികൾ സ്ഥാനമേറ്റു.

കൽപ്പറ്റ:വൈസ്മെൻ ഇൻ്റർനാഷണൽ കൽപ്പറ്റ ചാപ്റ്ററിൻ്റെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. വൈസ്മെൻ വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് വൈസ്മെൻ വെസ്റ്റ് ഇന്ത്യാ റീജിയണൽ ഡയറക്ടർ മാത്യൂ വട്ടോത്ത് സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി, പുതിയ പ്രസിഡണ്ടായി ബേബി പോൾ സെക്രട്ടറിയായി പി. ബാലചന്ദ്രൻ ട്രഷററായി അരൂൺ എസ് അയ്യർ എന്നിവർ ചുമതലയേറ്റു. ക്ലബ്ബ് പ്രസിഡണ്ട് ഡോ: റോജർ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് എൽ . ആർ ഡി വൈസ് മെൻ ജോസൂ കുട്ടി 2026-27 വർഷത്തെ ക്ലബിൻ്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു . ആർ ഡി . ഇലക്ട് വൈസ് മെൻ പ്രൊഫ. തോമസ് പോൾ മുഖ്യപ്രഭാഷണം നടത്തി. റീജിയണൽ സെക്രട്ടറി സിജു പി.സി , ഡി.ജി. ജോയിച്ചൻ വർഗ്ഗീസ് മുൻ ഡിജി മാരായ  വൈസ് മെൻ ഫിലിപ്പ് കുര്യൻ, വൈസ്മെൻ ഐസൺ കെ . ജോസ് എന്നിവരും പി ബാലചന്ദ്രൻ , ബേബി മാത്യൂ , അരൂൺ എസ് അയ്യർ എന്നിവർ സംസാരിച്ചു

KALPETTA
News Image

എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

എസ്. എൻ ഡി.പി യോഗം കൽപ്പറ്റ യൂണിയൻ പരിധിയിൽപ്പെട്ട ശാഖായോഗ പ്രവർത്തക കൺവെൻഷനും എസ്. എസ് എൽ സി , പ്ലസ്സ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദന സദസ്സും അവാർഡ് വിതരണവും നടത്തി. അനുമോദന സദസ്സിൻ്റെയും പ്രതിഷേധ സംഗമത്തിൻ്റെയും ഉദ്ഘാടനം എസ് എൻ.ഡി പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ: രാജൻ മഞ്ചേരി നിർവഹിച്ചു.യൂണിയൻ പ്രസിഡണ്ട് കെ.ആർ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.    യോഗത്തിൽ കൽപ്പറ്റ യൂണിയൻ സെക്രട്ടറി എം മോഹനൻ സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ സാജൻ പൊരുന്നിക്കൽ, യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് പിഎൻ പത്മിനി ടീച്ചർ, സെക്രട്ടറി അനസൂയ രവി എന്നിവർ സംസാരിച്ചു.

KALPETTA
News Image

സർവജന സ്കൂളിൽ 'നാർക്കോ ഹണ്ട്' ക്ലാസ് സംഘടിപ്പിച്ചു

ലഹരിമുക്ത സമൂഹത്തിനായുള്ള 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സുൽത്താൻ ബത്തേരി ഗവ സർവജന ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും പോലീസ് വകുപ്പും സംയുക്തമായി 'നാർക്കോ ഹണ്ട്' ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എ.എസ്.ഐ ടി.ജി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികള്‍ ലഹരി വിപത്തിനെതിരെ എപ്പോഴും ജാഗരൂകരായിരിക്കണമെന്നും ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ എൻ.എസ്.എസ് വളണ്ടിയർമാർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ പി.എ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.കെ സുനിൽ കുമാർ, അധ്യാപകനായ എൻ അനിൽകുമാർ, വിദ്യാർത്ഥി പ്രതിനിധി മീനാക്ഷി നന്ദ എന്നിവര്‍ സംസാരിച്ചു.

SULTAN BATHERY
News Image

മുൻഗണനാ കാർഡുകൾക്ക് 17 വരെ അപേക്ഷിക്കാം

ഒഴിവാക്കൽ മാനദണ്ഡ‌ങ്ങളിൽ ഉൾപ്പെട്ടു വരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേയ്ക്ക് (പി.എച്ച്.എച്ച്) തരം മാറ്റുന്നതിന് ബന്ധപ്പെട്ട രേഖകൾ സഹിതം പൊതുജനങ്ങൾക്ക് ജൂലൈ 17 വരെ അക്ഷയ കേന്ദ്രങ്ങൾ/സി.എസ്സ്.സി സേവന കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ- 04936 255222 (വൈത്തിരി), 04936-220213 (സുൽത്താൻ ബത്തേരി), 04935-240252 (മാനന്തവാടി),

ARIYIPPU
News Image

ഭിന്നശേഷിക്കാരുടെ ശാക്തീകരണം; ദേശീയ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം

2026ലെ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള ദേശീയ പുരസ്കാരങ്ങൾക്കായുള്ള അപേക്ഷകളും നാമനിർദ്ദേശങ്ങളും www.awards.gov.in എന്ന വെബ് സൈറ്റ് വഴിയോ രാഷ്ട്രീയ പുരസ്കാർ പോർട്ടൽ വഴിയോ ജൂലൈ 31 വരെ ഓൺലൈനായി സമർപ്പിക്കാം. പോർട്ടലിൽ ലഭ്യമായ നിശ്ചിത മാതൃകയിലുള്ള എല്ലാ വിവരങ്ങളും നാമനിർദ്ദേശത്തിൽ ഉൾപ്പെടുത്തേണ്ടതും ശ്രദ്ധേയവും പ്രചോദനാത്മകവുമായ നേട്ടങ്ങൾ വിവരണാത്മകമായി വ്യക്തമായി എടുത്തുപറയേണ്ടതുമാണ്. നേട്ടങ്ങളെക്കുറിച്ചുള്ള അനുബന്ധ രേഖകളും പോർട്ടലിൽ അപ് ലോഡ് ചെയ്യണം. യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും www.depwd.gov.in ലും രാഷ്ട്രീയ പുരസ്കാർ പോർട്ടലിലും ലഭ്യമാണ്.

ARIYIPPU
News Image

അധ്യാപക നിയമനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻറെ കീഴിലുള്ള സുൽത്താൻ ബത്തേരി ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങില്‍ ഇംഗ്ലീഷ് അധ്യാപകൻ്റെ താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബി എഡ് എന്നിവയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 17ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോണ്‍- 04936 220147

ARIYIPPU
News Image

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

വയനാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിൽ നിന്നും സി.ബി.സി, പാറ്റേൺ പദ്ധതി പ്രകാരം വായ്പയെടുത്ത്, കുടിശ്ശിക വരുത്തിയ സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസ് 2026 എന്ന ഒറ്റത്തവണത്തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകള്‍ അനുവദിക്കുന്നു. ആഗസ്റ്റ് 31 വരെയാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഫോണ്‍- 04936 202602

ARIYIPPU
News Image

കരാര്‍ നിയമനം

ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാർ അടിസ്ഥാനത്തിൽ മെഡിക്കല്‍ ഓഫീസര്‍, ആര്‍ബിഎസ് കെ നഴ്സ്, സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നഴ്സ് ( ബി സി സി പി എന്‍), എസ് ടി എല്‍ എസ്, തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷ ജൂലൈ 25ന് വൈകുന്നേരം അഞ്ച് വരെ വെബ്സൈറ്റിൽ ഓൺലൈനായി സമര്‍പ്പിക്കാം. എൻ.എച്ച്.എം ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ഇമെയിൽ ആയോ അപേക്ഷ സ്വീകരിക്കുന്നതല്ല.

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ വെള്ളമുണ്ട താനിച്ചുവട്, മൈതാനി റോഡ് ഭാഗങ്ങളിൽ നാളെ (ജൂലൈ 14) രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

ARIYIPPU
News Image

'സെമിയിൽ ലിയോണൽ മെസിയെ ഞങ്ങൾ ഉറക്കും'; അർജന്‍റീനയ്ക്കെതിരെ വെല്ലുവിളിയുമായി ഇംഗ്ലണ്ട് മുൻ താരം

ലോകകപ്പിന്‍റെ ആവേശം അവസാന നാലിലേക്ക് കടക്കുമ്പോൾ, മൈതാനത്തിന് പുറത്ത് വാക്പോര് മുറുകുന്നു. അറ്റ്ലാന്‍റ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന അർജന്‍റീന-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് മുൻപ്, ലിയോണൽ മെസിക്കും സംഘത്തിനും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് വിംഗർ ജോ കോൾ. തോമസ് ടുഹേലിന്‍റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഇംഗ്ലീഷ് പട അർജന്‍റീനയെ വീഴ്ത്തുമെന്നും മെസിയുടെ കളി അവസാനിപ്പിക്കുമെന്നുമാണ് കോളിന്‍റെ വെല്ലുവിളി.നീണ്ട 21 വർഷങ്ങൾക്ക് ശേഷമാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ശത്രുക്കളായ ഇംഗ്ലണ്ടും അർജന്‍റീനയും ഒരു അന്താരാഷ്ട്ര മത്സരത്തിൽ നേർക്കുനേർ വരുന്നത്. ലോകകപ്പിന്‍റെ ചരിത്രത്തിൽ ഇതിന് മുൻപ് അഞ്ച് തവണ (1962, 1966, 1986, 1998, 2002) ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 2002-ൽ ജപ്പാനിൽ വെച്ച് നടന്ന മത്സരത്തിൽ ഡേവിഡ് ബെക്കാമിന്‍റെ പെനാൽറ്റി ഗോളിന്‍റെ കരുത്തിൽ ഇംഗ്ലണ്ടാണ് അവസാനമായി വിജയിച്ചത്. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്‍റീനയെ ഇംഗ്ലണ്ടിന്‍റെ ആക്രമണ നിര തകർക്കുമെന്നാണ് ജോ കോൾ വിശ്വസിക്കുന്നത്.

SPORTS
News Image

ശ്രദ്ധയ്ക്ക്, കറന്‍റ് പോകാൻ സാധ്യത; ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി; വൈദ്യുതി ഉപഭോഗം ഉയർന്നേക്കും

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ ഇന്ന് ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.തിരുവനന്തപുരം: ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്

KERALA
News Image

ശ്രദ്ധിക്കുക; കൊളസ്‌ട്രോളിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയും ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം

ഉയര്‍ന്ന കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തമ്മിലുള്ള വ്യത്യാസവും ഇവമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും പലപ്പോഴും തെറ്റായ രോഗനിര്‍ണയങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഹൃദ്രോഗ വിദഗ്ധര്‍ പറയുന്നു. കാരണം ഈ രണ്ട് അവസ്ഥകളും ലക്ഷണങ്ങളൊന്നും കാണിക്കാതെ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നുണ്ട്.മയോ ക്ലിനിക്കിന്റെ റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉളളവരില്‍ ധമനികളുടെ ഭിത്തികളില്‍ രക്തം തള്ളുന്നതിന്റെ ശക്തി എപ്പോഴും വളരെ ഉയര്‍ന്നതായിരിക്കുമെന്നാണ് പറയുന്നത്. മറുവശത്ത്, കൊളസ്‌ട്രോള്‍ എന്നത് രക്തപ്രവാഹത്തിലൂടെ സഞ്ചരിക്കുന്ന ഒരു മെഴുക് പോലുള്ള വസ്തുവാണ്. 'മോശം' എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടുതലാണെങ്കില്‍ ധമനികളുടെ ഭിത്തികളില്‍ പ്ലാക്ക് പറ്റിപ്പിടിച്ചിരിക്കാനിടയാകുന്നു.രണ്ടും വ്യത്യസ്ത അവസ്ഥകളാണ്ഉയര്‍ന്ന കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകുന്നതിന് ഏറ്റവും ശക്തമായ രണ്ട് കാരണങ്ങളാണ്. ഇവ രണ്ടും ശരീരത്തില്‍ ഉണ്ടാകുന്ന ആഘാതം വ്യത്യസ്തമാണ്. അതുപോലെ തന്നെ ഓരോന്നിനും രോഗനിര്‍ണയം നടത്താനും ചികിത്സിക്കാനുമുള്ള മാര്‍ഗങ്ങളും വ്യത്യസ്തമാണ്.രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഹൃദയത്തെ എങ്ങനെ ബാധിക്കുന്നുഉയര്‍ന്ന കൊളസ്‌ട്രോള്‍ സാധാരണയായി മോശം കൊളസ്‌ട്രോള്‍ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത് ധമനികളുടെ അകത്തുള്ള ഭിത്തികളില്‍ അടിഞ്ഞുകൂടുകയും കൊഴുപ്പ് നിക്ഷേപം (പ്ലേക്കുകള്‍ ) അടിഞ്ഞുകൂടുകയും ചെയ്യുന്നു. കാലക്രമേണ ഈ കൊഴുപ്പ് നിക്ഷേപം ധമനികള്‍ ഇടുങ്ങിയതോ അടഞ്ഞതോ ആക്കി മാറ്റുന്നു. ഇത് രക്തയോട്ടം കുറയാനിടയാക്കുന്നു. ഇങ്ങനെ സംഭവിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്(PAD) എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

HEALTH
News Image

യുദ്ധം, കലഹം, ദൈവത്തിന്‍റെ കൈ, വൻകരകൾ കടന്ന പകയുടെ ചരിത്രം; വീണ്ടുമൊരു അർജന്‍റീന-ഇംഗ്ലണ്ട് പോരാട്ടത്തിന് വേദി ഒരുങ്ങുമ്പോൾ

ഫുട്ബോൾ ചരിത്രത്തിൽ വൻകരകൾ കടന്ന ഒരു മഹാ വൈരമുണ്ടെങ്കിൽ അത് അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ളതാണ്. വെറുമൊരു കളി എന്നതിനപ്പുറം രാഷ്ട്രീയം, യുദ്ധം, പ്രതികാരം, മാന്ത്രിക കളിമികവ് എന്നിവയെല്ലാം ചേർന്നതാണീ ക്ലാസിക് പോരാട്ടം. ലോകകപ്പിന്‍റെ സെമി ഫൈനൽ വേദിയിൽ ബുധനാഴ്ച ഇരുടീമുകളും വീണ്ടും മുഖാമുഖം നിൽക്കുമ്പോൾ ഫുട്ബോൾ ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്. കളിത്തട്ടിലെ ഈ ചോരത്തിളപ്പിന്‍റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.കാര്‍ഡുകളുടെ ഉത്ഭവംഫുട്ബോളിൽ ഇന്ന് നമ്മൾ കാണുന്ന മഞ്ഞ, ചുവപ്പ് കാർഡുകളുടെ ജനനത്തിന് പിന്നിൽപ്പോലും ഒരു അർജന്‍റീന-ഇംഗ്ലണ്ട് മത്സരത്തിന്‍റെ കഥയുണ്ട്. 1966 ലോകകപ്പ് ക്വാർട്ടറിൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ അർജന്‍റീന കളിക്കുന്നു. അന്ന് കളത്തിൽ കാർഡുകൾ കാണിക്കുന്ന രീതിയില്ല, റഫറിക്ക് നേരിട്ട് പുറത്താക്കാം. ഫൗളിന്‍റെ പേരിൽ അർജന്‍റീന നായകൻ അന്തോണിയോ റാറ്റിനെ റഫറി പുറത്താക്കി. എന്നാൽ കളംവിടാൻ റാറ്റിൻ കൂട്ടാക്കിയില്ല. അയാൾ റഫറിയോട് തർക്കിച്ചു, കോർണർ ഫ്ലാഗ് തകർത്തു, ഒടുവിൽ എലിസബത്ത് രാജ്ഞിക്ക് വേണ്ടി വിരിച്ച രാജകീയ പരവതാനിയിൽ പ്രതിഷേധിച്ചു കുത്തിയിരുന്നു. പ്രകോപിതരായ ഇംഗ്ലീഷ് കാണികൾ റാറ്റിന് നേരെ കൈയിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു. ഈ നാടകീയ രംഗങ്ങളാണ് കളിക്കാരെ നിയന്ത്രിക്കാൻ മഞ്ഞ, ചുവപ്പ് കാർഡുകൾ വേണമെന്ന ചിന്തയിലേക്ക് ഫിഫയെ എത്തിച്ചത്. വർഷങ്ങൾക്ക് ശേഷം സ്വിറ്റ്‌സർലൻഡിനെതിരെ കളിക്കാനിറങ്ങിയപ്പോൾ ലിയോണൽ മെസിയുടെ കൈയിലെ കറുത്ത ആം ബാൻഡിലുണ്ടായിരുന്നത് ഈ റാറ്റിൻ എന്ന പത്താം നമ്പറിന്‍റെ ഓർമ്മയായിരുന്നു.

SPORTS
News Image

ഒടുവില്‍ പൂട്ട്; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന് തിരിച്ചടി. യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ റൂറല്‍ സൈബര്‍ പൊലീസാണ് തൊപ്പിക്കെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്.നിഹാദിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്താണ് പൊലീസ് റിപ്പോര്‍ട്ട്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എറണാകുളം സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ കേസുകള്‍, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സൃഹൃത്തുക്കള്‍ക്കുമെതിരെ ഉയര്‍ന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

GENERAL
News Image

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ SIR വിവരങ്ങളും നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇനി മുതല്‍ മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ വോട്ടര്‍മാര്‍ക്കും എസ്‌ഐആറിന് ശേഷം വന്ന വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഇത് ബാധകമാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായുള്ള ഫോം ആറ് പൂരിപ്പിക്കുമ്പോള്‍ ഈ വിവരങ്ങളും ചേര്‍ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഫോം ആറ് പൂരിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നല്‍കാതെ അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ കഴിയില്ല. മാതാപിതാക്കളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ കൃത്യമായി വോട്ടര്‍മാരെ മാപ്പ് ചെയ്യാന്‍ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് പുറമേ പുതിയ വോട്ടര്‍മാര്‍ക്ക് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്ക്കാനും ഇത് സഹായകമാകും. ഇരട്ട വോട്ടുകളുള്ളവരെയും താമസം മാറിയവരെയും അടക്കം പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനും ഇത് ഫലപ്രദമാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 1960 ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്‌സ് റൂള്‍സില്‍ ഔദ്യോഗികമായി മാറ്റങ്ങള്‍ വരുത്താതെയാണ് കമ്മീഷന്‍ ഈ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്

GENERAL
News Image

കൊല്ലത്ത് ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ കൂട്ടയടി; സംഭവം വിവാഹ റിസപ്ഷനിടെ

കൊല്ലം: കൊല്ലത്ത് ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ കൂട്ടയടി. കൊല്ലം പളളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹശേഷം നടന്ന റിസപ്ഷനിലാണ് അടിയുണ്ടായത്. വധുവിന്റെ ബന്ധുക്കളായ ചിലര്‍ ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ തീര്‍ന്നുപോയി എന്ന് കാറ്ററിംഗ് ടീം അറിയിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും അത് കൂട്ട അടിയില്‍ കലാശിക്കുകയുമായിരുന്നു.

KERALA
News Image