സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന. ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത് 279.12 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ റെക്കോര്‍ഡ് വില്പനയാണ് നടന്നത്.കഴിഞ്ഞ ഓണകാലത്തെ 3 ദിവസത്തെ വില്പന 250.96 കോടി രൂപയായിരുന്നു. ഇന്നലെ മാത്രം വിറ്റത് 88.98 കോടി രൂപയുടെ മദ്യമാണ്. ശനിയാഴ്ച 102.28 കോടി രൂപയുടെ മദ്യമാണ് വിറ്റത്. വരും ദിവസങ്ങളിലും വില്പന ഉയരനാണ് സാധ്യത. ഓണം സീസണ് തുടങ്ങിയതിനു ശേഷം ഇതുവരെ വിറ്റത് 512.11 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 460.80 കോടി ആയിരുന്നു.
വർഷം 3 സൗജന്യ ഗ്യാസ് സിലിണ്ടർ, കൂടുതൽ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; വമ്പൻ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്
തമിഴ്നാട്ടിൽ കൂടുതൽ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി കൂടുതൽ ബസുകളിലേക്ക് വിപുലീകരിച്ചു. ഗാന്ധിജയന്തി ദിനം മുതൽ നഗരങ്ങളിലും മെട്രോപ്പോലീത്തൻ പ്രദേശങ്ങളിലും ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, എക്സ്പ്രസ് ബസുകളിലും സൗജന്യ യാത്ര അനുവദിച്ചതായി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. വർഷം 6000 കോടി രൂപ ചെലവിലാണ് വെട്രി പയന തിട്ടം എന്ന പേരിൽ പദ്ധതി.നിലവിൽ ഓർഡിനറി, സിറ്റി ബസുകളിൽ ആണ് ആനുകൂല്യം ഉള്ളത്. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനം ഉള്ളവർക്ക് അടുത്ത പൊങ്കൽ മുതൽ മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടർ നൽകും എന്നും വിജയ് പ്രഖ്യാപിച്ചു. 1.34 കോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. പണം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും എന്നും വിജയ് പറഞ്ഞു. 6 സൗജന്യ ഗ്യാസ് സിലിണ്ടർ വിജയ്യുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു.
എന്‍ജിനീയറിങ് അപ്രന്റീസ് നിയമനം
ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഗ്രാജുവേറ്റ് എന്‍ജിനീയറിങ് അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. സിവില്‍/ കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങില്‍ ബി.ടെകാണ് യോഗ്യത. അപേക്ഷകര്‍ക്ക് 2026 ജനുവരി ഒന്നിന് 28 വയസ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കല്‍പ്പറ്റ പിണങ്ങോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസില്‍ എത്തണം. ഫോണ്‍- 04936 203013.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നുമുതല്‍ ഈമാസം 27 വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യ ബന്ധനത്തിന് വിലക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്.
സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ കടന്നു
തിരുവനന്തപുരം: സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ കടന്നു. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതലുള്ള വിറ്റു വരവ് മാത്രം 320 കോടി രൂപയാണ്.കഴിഞ്ഞവർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും തിരക്ക് വർദ്ധിച്ചതോടെ 391 കോടി രൂപയുടെ വിറ്റുവരവ് 33 ദിവസത്തിനിടെ നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു.തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകളടക്കം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് നാലു കോടി 65 ലക്ഷം രൂപയാണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്നുള്ള വിറ്റു വരവ് മാത്രം 81 ലക്ഷം രൂപയാണ്.
എന്‍ ഊര് പൈതൃക ഗ്രാമം 26 ന് തുറന്ന് പ്രവര്‍ത്തിക്കില്ല.
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഗസ്റ്റ് 26 ന് തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഭൗതിക ശാസ്ത്രത്തിൽ പി.എച്ച് ഡി കരസ്ഥമാക്കി വൈഷ്ണവി.കെ മോഹൻ
കേണിച്ചിറ: ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസ് കെ.കെ ബിർള ഗോവ ക്യാമ്പസിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ വൈഷ്ണവി കെ മോഹൻ. കേണിച്ചിറ സ്വദേശികളായ കാക്കനാട്ട് മോഹനൻ്റെയും പി.കെ സതി ദേവിയു ടെയും മകളാണ്.
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു.
കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്വേണുഗോപാല്(35)നെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജൂലൈ മാസത്തിൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഇയാൾ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. ലഹരികേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു. ഇയാൾ സ്ഥിരം ലഹരി വില്‍പ്പനക്കാരനുമാണ്. ഇത്തരത്തിൽ സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കാപ്പ നിയമ പ്രകാരം 6 മാസത്തെ കരുതൽ തടവിനാണ് ഉത്തരവ്.കൽപ്പറ്റ സ്റ്റേഷനിൽ ഇയാൾക്കെതിരെ 4 ലഹരിക്കേസുകളും കൂടാതെ പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും കേസുണ്ട്. ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷൻ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പ അടക്കമുള്ള കർശനമായ നിയമ നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്.
ഓണത്തിന് പൊന്ന് പൊള്ളും; മാസങ്ങൾക്ക് ശേഷം 1,20,000 കടന്ന് സ്വർണവില
കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഓഗസ്റ്റ് 24ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15,030 രൂപയായി. ഒരു പവൻ സ്വർണത്തിന് 640 രൂപ വർധിച്ച് 1,20,240 രൂപയിലെത്തി. വില ഉയർന്നതോടെ എട്ട് ഗ്രാം വരുന്ന ഒരു പവൻ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾക്ക് ആഭരണത്തിന്റെ പണിക്കൂലിയും നികുതിയും ഉൾപ്പെടെയുള്ള അധിക ചെലവുകൾ കൂടി നൽകേണ്ടിവരും. അതിനാൽ ആഭരണം വാങ്ങുന്നവരുടെ യഥാർഥ ചെലവ് നിലവിലെ സ്വർണവിലയേക്കാൾ കൂടുതലായിരിക്കും.അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ ചലനങ്ങൾ, ഡോളറിന്റെ മൂല്യത്തിലെ മാറ്റം, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം കൂടുന്നതും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നുമുതല്‍ ഈമാസം 27 വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യ ബന്ധനത്തിന് വിലക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്.
വീടുകളിൽ ഇനി എൽപിജിക്ക് പകരം പിഎൻജി: പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ; മാറ്റം വേഗത്തിലാക്കാൻ നടപടി
രാജ്യത്തെ വീടുകളിൽ എൽപിജി (LPG) സിലിണ്ടറുകൾക്ക് പകരം കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (Piped Natural Gas – PNG) ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി എനർജി ട്രാൻസിഷൻ (Energy Transition) വേഗത്തിലാക്കാനും ജില്ലാതലത്തിൽ നടപടികൾ ശക്തമാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.പിഎൻജി ശൃംഖല ലഭ്യമായ പ്രദേശങ്ങളിൽ ഒരേസമയം എൽപിജി, പിഎൻജി കണക്ഷനുകൾ കൈവശം വെക്കുന്നത് തടയുന്നതിനുള്ള റെഗുലേറ്ററി ഫ്രെയിംവർക്ക് നടപ്പിലാക്കാനും നിർദ്ദേശമുണ്ട്. പെട്രോളിയം സെക്രട്ടറി നീരജ് മിത്തൽ ഓഗസ്റ്റ് 21-ന് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.മുൻപ് പടിഞ്ഞാറൻ ഏഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. ഖത്തർ, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ എൽപിജി വിതരണം ബാധിക്കപ്പെട്ടിരുന്നു. എന്നാൽ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകം ഉപയോഗിക്കുന്നതിനാൽ പിഎൻജി വിതരണത്തെ ഇത്തരം പ്രതിസന്ധികൾ ബാധിച്ചിരുന്നില്ല.ഇതുമായി ബന്ധപ്പെട്ട് നാച്ചുറൽ ഗ്യാസ് ആൻഡ് പെട്രോളിയം പ്രോഡക്ട്സ് ഡിസ്ട്രിബ്യൂഷൻ ഓർഡർ 2026, എൽപിജി കൺട്രോൾ ഓർഡർ എന്നിവ സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. പിഎൻജി സൗകര്യമുള്ള സ്ഥലങ്ങളിൽ നോട്ടീസ് നൽകിയിട്ടും അത് സ്വീകരിക്കാത്ത വീടുകളിലെ എൽപിജി വിതരണം നിർത്തിവെക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. നടപടികൾ ഏകോപിപ്പിക്കുന്നതിനായി ഓരോ പ്രദേശത്തും പിഎൻജി കോർഡിനേഷൻ കമ്മിറ്റി (PCC) രൂപീകരിക്കാനും ജില്ലാതലത്തിൽ ഡിസ്ട്രിക്റ്റ് സപ്ലൈ ഓഫീസറുടെ റാങ്കിൽ കുറയാത്ത നോഡൽ ഓഫീസറെ നിയമിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
'ഒന്നിച്ചോണം 2026'കളറാക്കി മുതിരേരി ഇടവക
മാനന്തവാടി: 'ഒന്നിച്ചോണം 2026' എന്ന പേരിൽ മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഓണാഘോഷപരിപാടികൾ നടത്തി. വ്യത്യസ്തമായ ഓണമത്സര പരിപാടികൾ ഇടവക വികാരി ഫാ.ബിനു പൈനുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർമാരായ ബിനോയ് കുറുപ്പൻപറമ്പിൽ, ജെസ്സി ചെറുവള്ളിക്കുടിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അനിൽ പുത്തൻപുരയ്ക്കലിന്റെയും മതാധ്യാപകരുടെയും മറ്റ് ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ പള്ളിയങ്കണത്തിൽ മനോഹരമായ ഓണപൂക്കളം ഒരുക്കി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഇടവകാംഗം സജി കുടിയിരിക്കലും പള്ളിക്കമ്മറ്റിയും ചേർന്ന് തയ്യാറാക്കി. പഞ്ചായത്ത് മെമ്പർ ജോയ്സി, ഡി.എസ്.റ്റി.സിസ്റ്റേഴ്സ്, കൈക്കാരന്മാർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഉച്ചയോടുകൂടി ഇടവകയിലെ ഓണാഘോഷ പരിപാടികൾ സമാപിച്ചു.
ഓപ്പറേഷന് തൂഫാന്: കേരളത്തിൽ ലഹരിവേട്ട, 2 കേസുകളിലായി 69 പേര് കൂടി പിടിയിൽ, അറസ്റ്റ് 10000 കടന്നു.
കൊച്ചി : ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 62 കേസുകളിലായി 69 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407 ആയി ഉയര്‍ന്നു. ആകെ 10154 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8411.909 ഗ്രാം എം.ഡി.എം.എയും 1036.350 കി.ഗ്രാം കഞ്ചാവും 4730.159 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ് മൂന്ന് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 35 കേസുകളും കോട്പ പ്രകാരം 48 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 122.030 ഗ്രാം എം.ഡി.എം.എയും 4.175 കി.ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹെറോയിനും 2.25 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 41 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9217 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 587 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6588 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
സ്വപ്നം കണ്ടു പക്ഷേ മറന്നുപോയി; ഉണരുമ്പോള്‍ സ്വപ്നം മറന്നുപോകുന്നത് എന്തുകൊണ്ടാണ്
രാത്രിയില്‍ ഉറക്കത്തിനിടയില്‍ എല്ലാവരും മനോഹരമോ, ഭയപ്പെടുത്തുന്നതോ, വിചിത്രമോ ആയ പല സ്വപ്നങ്ങള്‍ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും രാവിലെ ഉണരുമ്പോഴേക്കും ആ സ്വപ്നങ്ങള്‍ പൂര്‍ണ്ണമായും മറന്നുപോവുകയാണ് ചെയ്യാറ്. ചിലപ്പോള്‍ ഓര്‍ത്തെടുക്കാന്‍ നോക്കിയാലും എന്തൊക്കയോ അവ്യക്തമായ ചിത്രമായിരിക്കും ലഭിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?എന്തുകൊണ്ടാണ് സ്വപ്നങ്ങള്‍ ഓര്‍മ്മിക്കാന്‍ കഴിയാത്തത്?തലച്ചോറില്‍ 'ഹിപ്പോകാമ്പസ്' എന്നൊരു ചെറിയ ഭാഗമുണ്ട്. അതിനെ തലച്ചോറിന്റെ മെമ്മറി കാര്‍ഡ് എന്ന് വിളിക്കാം. അത് ഹ്രസ്വകാല ഓര്‍മ്മകളെ ദീര്‍ഘകാല ഓര്‍മ്മകളാക്കി മാറ്റുന്നു. ഒരാള്‍ ഉറങ്ങുമ്പോള്‍ ഹിപ്പോകാമ്പസും പൂര്‍ണ്ണമായും ഉറങ്ങുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. അതിനാല്‍ ഒരാള്‍ സ്വപ്നം കാണുമ്പോള്‍ അയാളുടെ തലച്ചോറിന് അത് മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കാന്‍ കഴിയില്ല. ഹിപ്പോകാമ്പസ് ഉണരുമ്പോഴേക്കും സ്വപ്നവും അപ്രത്യക്ഷമായിട്ടുണ്ടാകും.''നോറെപിനെഫ്രിന്‍' എന്ന രാസവസ്തുവിന്റെ കുറവ്കാര്യങ്ങള് ഓര്‍മ്മിക്കാന്‍ തലച്ചോറിന് നോറെപിനെഫ്രിന്‍ എന്ന പ്രത്യേക കെമിക്കല്‍ ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആവശ്യമാണ്. ഒരാള്‍ മിക്കപ്പോഴും സ്വപ്നം കാണുന്നത് ഗാഢനിദ്രയിലായിരിക്കുമ്പോഴാണ്. ഈ സമയത്ത് ശരീരത്തിലെ ഈ രാസവസ്തുവിന്റെ അളവ് ഗണ്യമായി കുറയുന്നു. ഈ രാസവസ്തു ഇല്ലാതെ തലച്ചോറിന് സ്വപ്നങ്ങളെ ഓര്‍മ്മകളായി രേഖപ്പെടുത്താന്‍ കഴിയില്ല. സ്വപ്നങ്ങള്‍ മറന്നുപോകുന്നത് യഥാര്‍ഥത്തില്‍ മനുഷ്യന് അനുഗ്രഹമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.എല്ലാ രാത്രിയിലും കാണുന്ന ഓരോ സ്വപ്നവും ഓര്‍മ്മിച്ചാല്‍ യഥാര്‍ത്ഥ ജീവിത ഓര്‍മ്മകളും സ്വപ്നങ്ങളുടെ സാങ്കല്‍പ്പിക ലോകവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ തലച്ചോറിന് കഴിയില്ല. അതിനാല്‍ ആ സങ്കീര്ണതയില് നിന്ന് സ്വയം സംരക്ഷിക്കാന്‍ തലച്ചോറ് സ്വപ്നങ്ങളെ ഉടനടി മായ്ക്കുന്നു.
വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം; പ്രളയ ദുരിതാശ്വാസ വാഹനത്തിനിട്ട പിഴ പോരെന്ന് കോടതി
വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം. പ്രളയ രക്ഷപ്രവർത്തനത്തിന് എത്തിയ വണ്ടിയ്ക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിൽ കോടതി അസന്തുഷ്ടി രേഖപ്പെടുത്തി. ഥാർ ജീപ്പിന്റെ നിയമലംഘനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കോടതി പരിശോധിച്ചു. ഥാർ ജീപ്പിൽ ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. അതിന് 5000 രൂപ പിഴയും പിയുസി സംബന്ധമായ ലംഘനത്തിന് 2000 രൂപ പിഴയുമാണ് ചുമത്തിയത്. ആറ് അനധികൃത ലൈറ്റുകൾക്കായി ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിലാണ് കോടതി അസന്തുഷ്ടി രേഖപ്പെടുത്തിയത്. പ്രളയ രക്ഷപ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ഇട്ടതിനാണ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം നൽകിയതെങ്കിൽ പിഴ പോരെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
പ്രവാസി പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം: പ്രവാസി സംഘം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
കൽപറ്റ: പ്രവാസി പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യുക, ഉത്സവകാലങ്ങളിലെ വിമാനക്കൊള്ള നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ഹെഡ്പോസ്റ്റോഫീസ് സ്ക്വയറിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.ധർണ്ണ സമരം പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ: സരുൺ മാണി ഉദ്ഘാടനം ചെയ്തു. കെ കെ നാണു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഓണം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ കേരളത്തിലെ ഒരു ലക്ഷത്തിൽപരം പ്രവാസി പെൻഷൻ ഗുണഭോക്താക്കൾ മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയ്ക്കായി കാത്തുനിൽക്കുകയാണെന്ന് ഉദ്ഘാടകൻ പറഞ്ഞു. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ വിദേശമണ്ണിൽ വിയർപ്പൊഴുക്കി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തിയ മനുഷ്യർക്ക് ഇന്ന് ഓണം ആഘോഷിക്കാൻ പോലും സ്വന്തം അവകാശമായ പെൻഷൻ ചോദിച്ചുവാങ്ങേണ്ട അവസ്ഥയാണ്. ഇത് സർക്കാരിന്റെ ഔദാര്യമോ ധനസഹായമോ അല്ലെന്നും വർഷങ്ങളോളം ക്ഷേമനിധിയിലേക്ക് അംശദായം അടച്ച പ്രവാസികൾക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണെന്നും അത് കൃത്യസമയത്ത് നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.ഈ ഓണത്തിന് സംസ്ഥാന സർക്കാർ പ്രവാസി ക്ഷേമനിധി ബോർഡിന് അനുവദിച്ചത് പൂജ്യം രൂപ എന്നത് പ്രവാസി സമൂഹത്തോടുള്ള കടുത്ത വിവേചനത്തിന്റെ തെളിവാണ്. നോർക്കയെക്കുറിച്ചോ പ്രവാസി ക്ഷേമത്തെക്കുറിച്ചോ ഒരു വാക്കുപോലും പറയാതെ ബജറ്റ് അവതരിപ്പിച്ച സർക്കാർ ഇപ്പോൾ പെൻഷൻ പോലും മുടക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രളയമോ മഹാമാരിയോ സാമ്പത്തിക പ്രതിസന്ധിയോ ഉണ്ടായപ്പോഴും പ്രവാസികളെ ചേർത്തുപിടിച്ച സമീപനമാണ് എൽഡിഎഫ് സർക്കാരുകളിൽ നിന്ന് ഉണ്ടായത്. എന്നാൽ അതിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് യുഡിഎഫ് സർക്കാരിന്റെ പ്രവാസിവിരുദ്ധ നിലപാട് പ്രകടമാകുന്നത്. അധികാരത്തിലേറുന്നതിന് മുമ്പ് പ്രവാസി പെൻഷൻ 5000 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തവർ, ഇന്ന് നിലവിലുള്ള പെൻഷൻ പോലും നൽകാതെ ക്രൂരമായ വഞ്ചനയാണ് നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു.ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി ടി മൻസൂർ സ്വാഗതവും, ജില്ലാ കമ്മിറ്റിയംഗം അഡ്വ: വിനു മാത്യു ചെങ്ങനാമഠത്തിൽ നന്ദിയും പറഞ്ഞു.
ഇരുപത്തിയാറാമത് വയനാട് ജില്ലാ ജുഡോ ചാമ്പ്യൻഷിപ്പ്
ഇരുപത്തിയാറാമത് വയനാട് ജില്ലാ ജുഡോ ചാമ്പ്യൻഷിപ്പ് കൽപ്പറ്റ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിൽ വെച്ച് നടന്നു.കേരള ജുഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാതാ മുഖ്യാതിഥിയായിരുന്നു.സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെ സിസ്റ്റർ സുജയ സെബാസ്റ്റ്യൻ, വയനാട് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വിജയ ടീച്ചർ, കേരള ജുഡോ അസോസിയേഷൻ സെക്രട്ടറി റൺ, വയനാട് സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, സോളമൻ, എൽ.എ വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ , വിഷ്ണു പി ജെ ബൈജു പി.സിഎന്നിവർ സംസാരിച്ചു.
എൻഎസ്എസ് യൂണിറ്റിന്റെ ഓണാഘോഷം ഊരിനൊപ്പം
തൃക്കേപ്പറ്റ: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് മേപ്പാടി തൃക്കൈപറ്റ ആദിവാസി ഊര് നിവാസികളോടൊപ്പം ഓണം ആഘോഷിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് നിഷിത്ത് കുമാർ എം ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ ഊരിലെ നൂറോളം കുടുംബങ്ങളിലേക്ക് ഓണസമ്മാനമായി ഭക്ഷണ കിറ്റ് വിതരണം ചെയ്തു. എൻ എസ് എസ് വയനാട് ജില്ലാ കൺവീനർ കെ. എസ് ശ്യാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ .സി.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മുൻ എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്റർ കെ പി അനിൽ കുമാർ മുഖ്യഭാഷണം നടത്തി. പൊതുപ്രവർത്തകനായ എം.ബി, വിനോദ് അധ്യാപകരായ സി മിഥുൻ മോഹൻ, പ്രോഗ്രാം ഓഫീസർ ടി.സി, പ്രവീണ,വി.എം റോഷ്ന വി.എൽ, ലജിന , പി.ഹരികുമാർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊയിൽക്കാവ് എച്ച് എസ് എസ് വോളണ്ടിയേർസ് കലാപരിപാടികൾ അവതരിപ്പിച്ചു. തൃക്കൈപറ്റ ശ്രീലക്ഷ്മി വിദ്യാനികേതൻ അധ്യാപിക കമലാക്ഷി നന്ദി പറഞ്ഞു.
മധ്യവയസ്കനെ പുഴയിൽ കാണാതായി
പുൽപ്പള്ളി: മധ്യവയസ്ക്കനെ പുഴയിൽ കാണാതായി. വെട്ടത്തൂർ ഉന്നതിയിലെ ശുംഭരൻ എന്ന ചന്ദ്രൻ (50) നെയാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വെട്ടത്തൂർ ഉന്നതിക്ക് സമീപമുള്ള കബനി പുഴയിൽ കാണാതായത്. ഉച്ചക്ക് ഒന്നരയോടെ. പുഴയിൽ കൊട്ടതോണിയിൽ വരവെയാണ് അപകടം. ഉന്നതയിലുള്ളവർ കൊട്ടതോണി മറിയുന്നത് ദൂരെ നിന്നും കണ്ടിരുന്നു . പ്രദേശവാസികളും ഫയർഫോഴ്സും പൊലീസും തിരച്ചിൽ നടത്തി.
വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന്കൽപ്പറ്റയിൽ തുടക്കം.
കൽപ്പറ്റ: ഓണത്തിന്റെ ആഘോഷപ്പെരുമയിൽ വയനാട്. കേരള ടൂറിസം വകുപ്പ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, വയനാട് ഡി.ടി.പി.സി. എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന് തുടക്കമായി.കലയും സംസ്കാരവും പാരമ്പര്യവും വിനോദവും സമന്വയിപ്പിച്ചുകൊണ്ട് വിവിധ പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.ആഘോഷത്തിൻ്റെ ഭാഗമായി സൈക്കിൾ, ബുളറ്റ് വിളംബരറാലി നടത്തി.പുക്കോട് തടാകത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് . കെ. കെ. ഹനിഫ ഫ്ലാഗ് ഓഫ് ചെയ്തു.കൽപറ്റയിൽനടന്നസമാപനപരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനംചെയ്തു.ബുളറ്റ് റാലി വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.രാജൻ ഫ്ലാഗ് ഓഫ്ചെയ്തു.കുന്നംമ്പറ്റയിൽനടന്ന ഫുട്ബോൾ മത്സരങ്ങൾ മേപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് റംലഹംസഉദ്ഘാടനം ചെയ്തു.വിളംബരജാഥ, പൂക്കള മത്സരം, കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിര, വടംവലി, സാംസ്കാരിക പരിപാടികൾ തുടങ്ങി ജനപങ്കാളിത്തം ഉറപ്പാക്കുന്ന നിരവധി പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച നടക്കും.

