ദില്ലി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണെക്കുറിച്ച് കോച്ച് ഗൗതം ഗംഭീര്‍ മുമ്പ് പറഞ്ഞ വാചകങ്ങള്‍ ഓര്‍മിപ്പിച്ച് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു 19 പന്തില്‍ 29 റണ്‍സെടുത്ത് ടീമിന്‍റെ രണ്ടാമത്തെ ടോപ് സ്കോററായിരുന്നു. അഭിഷേക് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു ഓപ്പണിംഗ് വിക്കറ്റില്‍ 25 റണ്‍സ് കൂട്ടുകെട്ടിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനൊപ്പം 45 റണ്‍സ് കൂട്ടുകെട്ടിലും പങ്കാളിയായി. ആറ് ബൗണ്ടറികളും സഞ്ജു നേടി.
മെഹ്ദി ഹസന്‍ മിറാസിന്‍റെ പന്തില്‍ സിക്സിന് ശ്രമിച്ചാണ് ഒടുവില്‍ സഞ്ജു പുറത്തായത്. ഇന്നലെ സഞ്ജുവിന്‍റെ ബാറ്റിംഗ് കണ്ട മുന്‍ താരം ആകാശ് ചോപ്ര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സഞ്ജുവിനെക്കുറിച്ച് മുമ്പ് കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞിട്ടുണ്ട്, സഞ്ജു ഇന്ത്യക്കായി കളിച്ചില്ലെങ്കില്‍ നഷ്ടം ഇന്ത്യയുടേതാണെന്ന്. അതേ ഗംഭീര്‍ ഇപ്പോള്‍ അവനെ ഓപ്പണറാക്കിയിരിക്കുന്നു. അഭിഷേക് ശര്‍മ മികച്ച തുടക്കമിട്ടെങ്കിലും സഞ്ജുവിന്‍റെ പ്രകടനത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.