ഈ കാറുകൾക്ക് ഇനി ഫ്രീയായി യാത്ര ചെയ്യാം, ഈ സംസ്ഥാനത്ത് ടോൾ വേണ്ട

മുംബൈയിൽ പ്രവേശിക്കുന്ന അഞ്ച് ടോൾ ബൂത്തുകളിലെയും ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ടോൾ ഫീ പൂർണമായും ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മഹാരാഷ്ട്രയിലെ ഷിൻഡെ മന്ത്രിസഭ ഈ വലിയ പ്രഖ്യാപനം നടത്തി. ഈ നിയമം സംസ്ഥാനത്ത് നിലവിൽ വന്നു.

ഈ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തെ അഞ്ച് ടോൾ ബൂത്തുകളിലും ചെറുവാഹനങ്ങൾക്ക് ഇനിമുതൽ ടോൾ നൽകേണ്ടതില്ല. ദഹിസർ, ആനന്ദ് നഗർ ടോൾ, വൈശാലി, മുളുണ്ട് ഐരോളി ക്രീക്ക് ബ്രിഡ്‍ജ് എന്നിവയാണ് മുംബൈയിലെ അഞ്ച് ടോൾ രഹിത ബൂത്തുകൾ.

മുംബൈയിൽ പ്രവേശിക്കുന്നതിന് ദഹിസർ ടോൾ, ആനന്ദ് നഗർ ടോൾ, വൈശാലി, ഐറോളി, മുളുണ്ട് എന്നിവയുൾപ്പെടെ അഞ്ച് ടോൾ പ്ലാസകളാണ് ഉള്ളത്. ഈ ടോളുകൾക്ക് 45 രൂപയും 75 രൂപയും വീതം ഈടാക്കിയിരുന്നു. ഏകദേശം 3.5 ലക്ഷം വാഹനങ്ങൾ കയറുകയും ഇറങ്ങുകയും ചെയ്‌തിരുന്ന ഈ പ്ലാസകളിൽ എത്തുന്ന 2.80 ലക്ഷം ചെറുവാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതിക്ക് അനുകൂലമായി വോട്ടർമാരെ ആകർഷിക്കാനുള്ള ജനകീയ തീരുമാനങ്ങൾക്ക് പിന്നാലെയാണ് മന്ത്രിസഭയുടെ ഈ തീരുമാനം.

2002ലാണ് ടോൾ ബൂത്തുകൾ ആരംഭിച്ചത്

മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എംഎസ്ആർഡിസി) മുംബൈയിൽ 55 മേൽപ്പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഈ പാലങ്ങളുടെ ചെലവ് തിരിച്ചുപിടിക്കാനാണ് മുംബൈയുടെ പ്രവേശന കവാടങ്ങളിൽ ആദ്യം ടോൾ ബൂത്തുകൾ നിർമ്മിച്ചത്. 1999ലാണ് ടോൾ ബൂത്തുകളുടെ നിർമാണത്തിന് ടെൻഡർ നൽകിയത്. ഇതിന് ശേഷം അഞ്ച് ടോൾ ബൂത്തുകളും 2002ൽ പ്രവർത്തനക്ഷമമായി. ഇതിന് പിന്നാലെ മുംബൈയിലെ ടോൾ ബൂത്തുകളിലെ എൻട്രി പോയിൻ്റുകളിൽ ടോൾ പിരിവ് ആരംഭിച്ചു.

എംഎൻഎസ് ഉൾപ്പെടെയുള്ള നിരവധി സംഘടനകളും പ്രവർത്തകരും ഏറെക്കാലമായി മുംബൈയിൽ ടോൾ ഫ്രീ ആവശ്യപ്പെടുന്നു. അടുത്തിടെ യുബിടി സേനയും മുൻ സംസ്ഥാന മന്ത്രി ആദിത്യ താക്കറെയും ഈ ആവശ്യം ആവർത്തിച്ചിരുന്നു. താനെ കല്യാണിൽ നിന്ന് മുംബൈയിലേക്ക് പ്രവേശിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് സംസ്ഥാന സർക്കാരിൻ്റെ ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്. ഇത് മുംബൈ മെട്രോപൊളിറ്റൻ റീജിയനിൽ (എംഎംആർ) താമസിക്കുന്നവർക്ക് പണം ലാഭിക്കുമെന്ന് മാത്രമല്ല, അവരുടെ സമയവും ലാഭിക്കുകയും ചെയ്യാം. മഹാസഖ്യ സർക്കാരിലെ ഘടകകക്ഷികൾക്ക് ഈ തിരഞ്ഞെടുപ്പ് തീരുമാനത്തിൻ്റെ ഗുണം ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.