ഈ കാറുകൾക്ക് ഇനി ഫ്രീയായി യാത്ര ചെയ്യാം, ഈ സംസ്ഥാനത്ത് ടോൾ വേണ്ട

മുംബൈയിൽ പ്രവേശിക്കുന്ന അഞ്ച് ടോൾ ബൂത്തുകളിലെയും ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ടോൾ ഫീ പൂർണമായും ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മഹാരാഷ്ട്രയിലെ ഷിൻഡെ മന്ത്രിസഭ ഈ വലിയ പ്രഖ്യാപനം നടത്തി. ഈ നിയമം സംസ്ഥാനത്ത് നിലവിൽ വന്നു.

ഈ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തെ അഞ്ച് ടോൾ ബൂത്തുകളിലും ചെറുവാഹനങ്ങൾക്ക് ഇനിമുതൽ ടോൾ നൽകേണ്ടതില്ല. ദഹിസർ, ആനന്ദ് നഗർ ടോൾ, വൈശാലി, മുളുണ്ട് ഐരോളി ക്രീക്ക് ബ്രിഡ്‍ജ് എന്നിവയാണ് മുംബൈയിലെ അഞ്ച് ടോൾ രഹിത ബൂത്തുകൾ.

മുംബൈയിൽ പ്രവേശിക്കുന്നതിന് ദഹിസർ ടോൾ, ആനന്ദ് നഗർ ടോൾ, വൈശാലി, ഐറോളി, മുളുണ്ട് എന്നിവയുൾപ്പെടെ അഞ്ച് ടോൾ പ്ലാസകളാണ് ഉള്ളത്. ഈ ടോളുകൾക്ക് 45 രൂപയും 75 രൂപയും വീതം ഈടാക്കിയിരുന്നു. ഏകദേശം 3.5 ലക്ഷം വാഹനങ്ങൾ കയറുകയും ഇറങ്ങുകയും ചെയ്‌തിരുന്ന ഈ പ്ലാസകളിൽ എത്തുന്ന 2.80 ലക്ഷം ചെറുവാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതിക്ക് അനുകൂലമായി വോട്ടർമാരെ ആകർഷിക്കാനുള്ള ജനകീയ തീരുമാനങ്ങൾക്ക് പിന്നാലെയാണ് മന്ത്രിസഭയുടെ ഈ തീരുമാനം.

2002ലാണ് ടോൾ ബൂത്തുകൾ ആരംഭിച്ചത്

മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എംഎസ്ആർഡിസി) മുംബൈയിൽ 55 മേൽപ്പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഈ പാലങ്ങളുടെ ചെലവ് തിരിച്ചുപിടിക്കാനാണ് മുംബൈയുടെ പ്രവേശന കവാടങ്ങളിൽ ആദ്യം ടോൾ ബൂത്തുകൾ നിർമ്മിച്ചത്. 1999ലാണ് ടോൾ ബൂത്തുകളുടെ നിർമാണത്തിന് ടെൻഡർ നൽകിയത്. ഇതിന് ശേഷം അഞ്ച് ടോൾ ബൂത്തുകളും 2002ൽ പ്രവർത്തനക്ഷമമായി. ഇതിന് പിന്നാലെ മുംബൈയിലെ ടോൾ ബൂത്തുകളിലെ എൻട്രി പോയിൻ്റുകളിൽ ടോൾ പിരിവ് ആരംഭിച്ചു.

എംഎൻഎസ് ഉൾപ്പെടെയുള്ള നിരവധി സംഘടനകളും പ്രവർത്തകരും ഏറെക്കാലമായി മുംബൈയിൽ ടോൾ ഫ്രീ ആവശ്യപ്പെടുന്നു. അടുത്തിടെ യുബിടി സേനയും മുൻ സംസ്ഥാന മന്ത്രി ആദിത്യ താക്കറെയും ഈ ആവശ്യം ആവർത്തിച്ചിരുന്നു. താനെ കല്യാണിൽ നിന്ന് മുംബൈയിലേക്ക് പ്രവേശിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് സംസ്ഥാന സർക്കാരിൻ്റെ ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്. ഇത് മുംബൈ മെട്രോപൊളിറ്റൻ റീജിയനിൽ (എംഎംആർ) താമസിക്കുന്നവർക്ക് പണം ലാഭിക്കുമെന്ന് മാത്രമല്ല, അവരുടെ സമയവും ലാഭിക്കുകയും ചെയ്യാം. മഹാസഖ്യ സർക്കാരിലെ ഘടകകക്ഷികൾക്ക് ഈ തിരഞ്ഞെടുപ്പ് തീരുമാനത്തിൻ്റെ ഗുണം ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.