ഈ കാറുകൾക്ക് ഇനി ഫ്രീയായി യാത്ര ചെയ്യാം, ഈ സംസ്ഥാനത്ത് ടോൾ വേണ്ട

മുംബൈയിൽ പ്രവേശിക്കുന്ന അഞ്ച് ടോൾ ബൂത്തുകളിലെയും ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ടോൾ ഫീ പൂർണമായും ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മഹാരാഷ്ട്രയിലെ ഷിൻഡെ മന്ത്രിസഭ ഈ വലിയ പ്രഖ്യാപനം നടത്തി. ഈ നിയമം സംസ്ഥാനത്ത് നിലവിൽ വന്നു.

ഈ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തെ അഞ്ച് ടോൾ ബൂത്തുകളിലും ചെറുവാഹനങ്ങൾക്ക് ഇനിമുതൽ ടോൾ നൽകേണ്ടതില്ല. ദഹിസർ, ആനന്ദ് നഗർ ടോൾ, വൈശാലി, മുളുണ്ട് ഐരോളി ക്രീക്ക് ബ്രിഡ്‍ജ് എന്നിവയാണ് മുംബൈയിലെ അഞ്ച് ടോൾ രഹിത ബൂത്തുകൾ.

മുംബൈയിൽ പ്രവേശിക്കുന്നതിന് ദഹിസർ ടോൾ, ആനന്ദ് നഗർ ടോൾ, വൈശാലി, ഐറോളി, മുളുണ്ട് എന്നിവയുൾപ്പെടെ അഞ്ച് ടോൾ പ്ലാസകളാണ് ഉള്ളത്. ഈ ടോളുകൾക്ക് 45 രൂപയും 75 രൂപയും വീതം ഈടാക്കിയിരുന്നു. ഏകദേശം 3.5 ലക്ഷം വാഹനങ്ങൾ കയറുകയും ഇറങ്ങുകയും ചെയ്‌തിരുന്ന ഈ പ്ലാസകളിൽ എത്തുന്ന 2.80 ലക്ഷം ചെറുവാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതിക്ക് അനുകൂലമായി വോട്ടർമാരെ ആകർഷിക്കാനുള്ള ജനകീയ തീരുമാനങ്ങൾക്ക് പിന്നാലെയാണ് മന്ത്രിസഭയുടെ ഈ തീരുമാനം.

2002ലാണ് ടോൾ ബൂത്തുകൾ ആരംഭിച്ചത്

മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എംഎസ്ആർഡിസി) മുംബൈയിൽ 55 മേൽപ്പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഈ പാലങ്ങളുടെ ചെലവ് തിരിച്ചുപിടിക്കാനാണ് മുംബൈയുടെ പ്രവേശന കവാടങ്ങളിൽ ആദ്യം ടോൾ ബൂത്തുകൾ നിർമ്മിച്ചത്. 1999ലാണ് ടോൾ ബൂത്തുകളുടെ നിർമാണത്തിന് ടെൻഡർ നൽകിയത്. ഇതിന് ശേഷം അഞ്ച് ടോൾ ബൂത്തുകളും 2002ൽ പ്രവർത്തനക്ഷമമായി. ഇതിന് പിന്നാലെ മുംബൈയിലെ ടോൾ ബൂത്തുകളിലെ എൻട്രി പോയിൻ്റുകളിൽ ടോൾ പിരിവ് ആരംഭിച്ചു.

എംഎൻഎസ് ഉൾപ്പെടെയുള്ള നിരവധി സംഘടനകളും പ്രവർത്തകരും ഏറെക്കാലമായി മുംബൈയിൽ ടോൾ ഫ്രീ ആവശ്യപ്പെടുന്നു. അടുത്തിടെ യുബിടി സേനയും മുൻ സംസ്ഥാന മന്ത്രി ആദിത്യ താക്കറെയും ഈ ആവശ്യം ആവർത്തിച്ചിരുന്നു. താനെ കല്യാണിൽ നിന്ന് മുംബൈയിലേക്ക് പ്രവേശിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് സംസ്ഥാന സർക്കാരിൻ്റെ ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്. ഇത് മുംബൈ മെട്രോപൊളിറ്റൻ റീജിയനിൽ (എംഎംആർ) താമസിക്കുന്നവർക്ക് പണം ലാഭിക്കുമെന്ന് മാത്രമല്ല, അവരുടെ സമയവും ലാഭിക്കുകയും ചെയ്യാം. മഹാസഖ്യ സർക്കാരിലെ ഘടകകക്ഷികൾക്ക് ഈ തിരഞ്ഞെടുപ്പ് തീരുമാനത്തിൻ്റെ ഗുണം ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.