‘വല്യ’ ഐഫോണാ, പറഞ്ഞിട്ടെന്താ, ബാറ്ററി ലൈഫ് ഇല്ല !; ഐഫോൺ 16ൻ്റെ ഉപയോക്താക്കൾ ‘കലിപ്പിൽ

ഐഫോൺ 16നായി ലോകമെമ്പാടുമുള്ള ഐഫോൺ ആരാധകർ ആവേശത്തോടെയാണ് കാത്തിരുന്നത്. ലോഞ്ചിന് മുൻപുള്ള ദിവസങ്ങളിൽ തന്നെ ബുക്കിങ്ങുകൾ തീരുകയും വില്പന തുടങ്ങുന്ന ദിവസംതന്നെ ആപ്പിൾ ഔട്ട്‌ലെറ്റുകളിൽ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. ഫോണുകൾ ചൂടപ്പം പോലെ വിറ്റുപോയി എന്ന് മാത്രമല്ല, ഇപ്പോഴും വില്പന തകൃതിയായിത്തന്നെ നടക്കുകയാണ്. എന്നാൽ ഇപ്പോൾ ഐഫോൺ 16നെതിരെ ഒരു വലിയ രോഷം തന്നെ നെറ്റിസൺസ് പങ്കുവെയ്ക്കുന്നുണ്ട്. ഫോണിന് തീരെ ബാറ്ററി ലൈഫ് ഇല്ലെന്ന പരാതിയാണ് വ്യാപകമായി ഉയരുന്നത്.

നിരവധി പേരാണ് പുതിയ ഐഫോണിന് ബാറ്ററി കപ്പാസിറ്റി ഇല്ലെന്നും, ചാർജ് ഡ്രെയിൻ ആകുന്നുവെന്നുമുള്ള പരാതിയുമായി രംഗത്തെത്തിയത്. റെഡിറ്റ്, ആപ്പിൾ സപ്പോർട്ട് വെബ്‌സൈറ്റുകൾ തുടങ്ങിയ നിരവധി വെബ്‌സൈറ്റുകളിൽ ഉപയോക്താക്കളുടെ പരാതികൾ കുമിഞ്ഞുകൂടുകയാണ്.

ഐഫോൺ 16 പ്രൊ മാക്സ് സീരീസിലടക്കം ഈ പ്രശ്നം ഉണ്ടെന്നാണ് ഉപയോഗിക്കുന്നവരുടെ പരാതി. ഒരു ഉപയോക്താവിന്റെ പരാതി ഇങ്ങനെയാണ്.’ ഞാൻ ഐഫോൺ 16 പ്രൊ മാക്സ് വാങ്ങിച്ചയാളാണ്. നാല് മണിക്കൂർ ഞാൻ ഫോൺ ഉപയോഗിക്കാതിരുന്നിട്ട് പോലും എനിക്ക് 20% ബാറ്ററി നഷ്ടമായി. എന്റെ കയ്യിലുണ്ടായിരുന്ന ഐഫോൺ 13 പ്രൊ മാക്സിനെക്കാളും കഷ്ടമാണ് 16ന്റെ അവസ്ഥ ! ഇങ്ങനെ ഒരു ഫോൺ ആർക്കും ഉണ്ടാകരുത് !’. തീർന്നില്ല, നിരവധി പേർ വീണ്ടും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഐഫോൺ 16 പ്രൊയുടെ ബാറ്ററി ലൈഫ് തീരെ മോശമെന്നും ആറ് മണിക്കൂർ ഉപയോഗിക്കുമ്പോൾതന്നെ 20 ശതമാനത്തിലേക്ക് താഴുന്നുവെന്നും ചിലർ പറയുന്നു.

ഇതുവരെയ്ക്കും ഈ ബാറ്ററി ലൈഫിന്റെ പ്രശ്നം പരിഹരിക്കാൻ ആപ്പിളിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമായിട്ടില്ല. ചിലർ ‘സ്വയം’ ഈ പ്രശ്നം പരിഹരിക്കാൻ കലണ്ടർ പോലുള്ള അപ്പ്ളിക്കേഷനുകൾ ഡിലീറ്റ് ചെയ്തും, നിരവധി ആപ്പിൾ ഫീച്ചറുകൾ ഡിലീറ്റ് ചെയ്തും ശ്രമിക്കുന്നുണ്ട്. ചിലർ ഫോൺ റീസെറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്. ആപ്പിൾ ഈ വിഷയം ഉടൻ പരിഹരിക്കുമെന്നും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഉടൻ ഉണ്ടാകുമെന്നുമുളള പ്രതീക്ഷയിലാണ് മിക്ക ഉപയോക്താക്കളും.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ

സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രവാസി അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഒരു പ്രവാസി തട്ടിപ്പുകാരനെ പിടികൂടിയത്.ഇയാളുടെ തട്ടിപ്പ് രീതി കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നു. വാട്ട്‌സ്ആപ്പ് വഴി ഉയർന്ന ബ്രാൻഡഡ്

പ്രതിഷേധച്ചൂടറിഞ്ഞു: യാത്രക്കാർക്ക് ഇൻഡിഗോ പണം തിരിച്ചുനൽകും; താമസസൗകര്യം ഒരുക്കും

ന്യൂഡൽഹി: വിമാനങ്ങൾ റദ്ദാക്കുകയും യാത്രാ പ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തതിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളുമായി ഇൻഡിഗോ രംഗത്ത്. ഡിസംബർ അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇൻഡിഗോ

ചെക്കന്മാരെ കിട്ടാനില്ല ഈ രാജ്യത്ത്! ഭർത്താക്കന്മാരെ ‘റെന്റിനെടുത്ത്’ സ്ത്രീകൾ!

ദ ന്യൂയോർക്ക് പോസ്റ്റിൽ വന്ന ഒരു റിപ്പോർട്ടാണ് ആഗോള തലത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലാത്വിയ എന്ന യൂറോപ്യൻ രാജ്യത്ത് ജെൻഡർ ഇമ്പാലൻസ് സംഭവിച്ചിരിക്കുകയാണ്. ആണുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇവിടുത്തെ

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന്ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് പരി​ഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതമായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന റീലുകളും, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും, ചര്‍ച്ചകളും കര്‍ശന നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയ്സ് ക്ലിപ്പുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍, കാര്‍ഡുകള്‍ എന്നിവ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.