ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിന്റെ മൂല്യം 58800 കോടിയിലേക്ക് ഉയരും

ഏതാണ്ട് 15,000 കോടി രൂപയോളം പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന ലുലു ഗ്രൂപ്പ് അബുദാബി ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിൻ്റെ മൂല്യം ഉയരും.ഏകദേശം 58,800 കോടി രൂപയിലേറെയായിരിക്കും മൂല്യം എന്ന് റിപ്പോർട്ടുകളുണ്ട്.

ഓഹരി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെയും പ്രമോട്ടർമാരുടെയും ആസ്തിയില്‍ വർധന വരുത്താൻ നിലവിലെ ഓഹരി വില്‍പ്പന സഹായകമാകും. ഓഹരികളുടെ മൂല്യം ഉയരുന്നത് നിക്ഷേപകർക്കും ഗുണമാകും. കുറഞ്ഞത് 1,000 ഓഹരികളാണ് വാങ്ങേണ്ടത്.

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി ഏറ്റവും സമ്ബന്നനായ മലയാളിയാണ്.

ഫോബ്‌സിൻ്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്‌, 2024 സെപ്തംബർ വരെ, ഏകദേശം 73,040 കോടി രൂപ ആസ്തിയുണ്ട്. രാജ്യത്തെ ഏറ്റവും സമ്ബന്നരില്‍ 39-ാം സ്ഥാനത്തുണ്ട്. മിഡില്‍ ഈസ്റ്റില്‍ മാത്രമല്ല, ആഫ്രിക്കയിലും ഇന്ത്യയിലും സാനിധ്യമുള്ള റീട്ടെയില്‍ പവർഹൗസാണ് ഇപ്പോള്‍ ലുലു ഗ്രൂപ്പ്.

24 വർഷത്തിനുള്ളില്‍ ശക്തമായ ഒരു ആഗോള ബിസിനസ് ശൃംഖല പടുത്തുയർത്തിയ മലയാളിയാണ് യൂസഫലി . തൃശൂർ ജില്ലയിലെ നാട്ടികയില്‍ ആണ് ജനനം. കരാഞ്ചിറയിലെ സെൻ്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളില്‍ ആയിരുന്നു ആദ്യകാല സ്കൂള്‍ വിദ്യാഭ്യാസം. ബിസിനസ് മാനേജ്‌മെൻ്റ് ആൻഡ് അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്.

1973-ല്‍, 18-ാം വയസ്സില്‍, അമ്മാവൻ്റെ ബിസിനസില്‍ ചേരാനാണ് അബുദാബിയില്‍ എത്തുന്നത്. ഇതാണ് സംരംഭകത്വ യാത്രയുടെ തുടക്കം.

1990-ല്‍ സൂപ്പർമാർക്കറ്റ് മേഖലയിലേക്ക് ലുലു ഗ്രൂപ്പ് മാറി. പലചരക്ക് കടകള്‍ വലിയ ഔട്ട്‌ലെറ്റുകള്‍ക്കും ഹൈപ്പർമാർക്കറ്റുകള്‍ക്കും വഴിമാറുന്ന അബുദാബിയിലെ റീട്ടെയില്‍ ലാൻഡ്‌സ്‌കേപ്പിലെ മാറ്റത്തിനനുസരിച്ചായിരുന്നു അദ്ദേഹം ബിസിനസ് വിപുലീകരിച്ചത്.

ഇതാണ് ലുലു ഹൈപ്പർമാർക്കറ്റുകള്‍ക്ക് പിന്നില്‍. ഗള്‍ഫിലും ഇന്ത്യയിലും 256 ഹൈപ്പർമാർക്കറ്റുകളും മാളുകളും ഉള്‍ക്കൊള്ളുന്നതാണ് ലുലുവിൻ്റെ റീട്ടെയില്‍ ശൃംഖല.

65000ല്‍ അധികം ജീവനക്കാർ

ഗ്രൂപ്പ് ഇൻ്റർനാഷണലിന് 65,000-ത്തിലധികം ജീവനക്കാരുണ്ട്. 42 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാർ കമ്ബനിയില്‍ പ്രവർത്തിക്കുന്നു.

30,000-ത്തിലധികം പേർ ഇന്ത്യക്കാരാണ്. യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, യെമൻ, സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത്, കെനിയ, ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന ഹൈപ്പർമാർക്കറ്റുകളുടെയും റീട്ടെയില്‍ കമ്ബനികളുടെയും ശൃംഖലയാണ് ലുലു ഗ്രൂപ്പ് ഇൻ്റർനാഷണല്‍. കമ്ബനിയുടെ ആസ്ഥാനവും അബുദാബിയിലാണ്.

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍‌മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ

ബയോവേഴ്സ് എക്സ്പോ സംഘടിപ്പിച്ചു.

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ

കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.

കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ ,

സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും, ലോക പുരുഷ ദിനാചരണവും സംഘടിപ്പിച്ചു.

ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തി.പരിപാടിയിൽ ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌

തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി ഉയര്‍ന്നു. ആറ് മാസം കൊണ്ട് മണ്ണെണ്ണയ്ക്ക് ലിറ്ററിന് 13 രൂപയാണ് കൂടിയത്. ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു. ഇതാണ് ഡിസംബര്‍ മാസം ആകുമ്പോഴേക്ക് 74

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.