വാടക കെട്ടിടങ്ങൾക്ക് 18 ശതമാനം നികുതി

വാടക കെട്ടിടങ്ങൾക്ക് 18 ശതമാനം ജിഎസ്ടി നികുതി വരുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം ചെറുകിട വ്യാപാര മേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി അഭിപ്രായപ്പെട്ടു. ഇതിനെതിരായ സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജിഎസ്ടി ഓഫീസിലേക്ക് മാർച്ച് നടത്തും. ചെറുകിട വ്യാപാരമേഖല ഇതിനകം തന്നെ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിലാണ് ഈ നികുതി നിർദേശം. വ്യാപാരികളുടെ വരുമാനം കുറയുന്നതും ചെലവുകൾ കൂടുന്നതുമായ സാഹചര്യത്തിൽ അധിക നികുതിഭാരം വഹിക്കാൻ സാധിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതിയുടെ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വാടകക്കെട്ടിടങ്ങളിൽ നടക്കുന്ന വ്യാപാര പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ ചെലവ് കൂടിയ സാഹചര്യത്തിൽ 18% നികുതി ഒരേ സമയം ചെറുകിട വ്യാപാരികളെ ആഘാതമേൽപ്പിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. സർക്കാർ നികുതി നിർദേശം പുനഃപരിശോധിച്ച് ചെറുകിട വ്യാപാര മേഖലയുടെ അടിയന്തര ആവശ്യങ്ങളെ മാന്യമായി പരിഗണിക്കണമെന്നും, ഈ പുതിയ നികുതി നിർദേശം റദ്ദാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.  ചെറുകിട വ്യാപാരികൾക്ക് പ്രത്യേക സഹായ പദ്ധതികൾ നടപ്പിലാക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്ന വിധത്തിൽ നികുതിരഹിത വഴികൾ കണ്ടെത്തുന്നതിനും സർക്കാർ ശ്രദ്ധിക്കണമെന്നും സമിതി യോഗം സൂചിപ്പിച്ചു. വിവിധ മേഖലകളിൽ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾ അതീവ ഗൗരവമുള്ളതാണെന്ന് സൂചിപ്പിച്ച സമിതി, ജിഎസ്ടി കൗൺസിലിന്റെ ഈ തീരുമാനം മാറ്റണമെന്നും, വരുംദിവസങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ നടത്തുന്നതും ഉൾപ്പെടെയുള്ള നടപടികൾ നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ മഹാഭൂരിപക്ഷം വ്യാപാരികളും വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടം, ഭൂമി എന്നിവയുടെ വാടക നൽകുമ്പോൾ വാടക നൽകുന്ന സ്ഥാപന ഉടമ വാടകയുടെ 18 ശതമാനം നികുതി അടയ്ക്കണമെന്നതാണ് പുതിയ വ്യവസ്ഥ. വാടകക്കാരന് ഇൻപുട്ട് ക്ലെയിം ചെയ്യാവുന്ന രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഇൻപുട്ട് ക്ലെയിം ചെയ്യാം. എന്നാൽ മറ്റുള്ളവർ വാടകയുടെ 18 ശതമാനം ജിഎസ്ടി വാടകക്കാരൻതന്നെ അടയ്ക്കേണ്ടിവരും. കുടുംബാംഗങ്ങൾ കെട്ടിടം സൗജന്യമായി വാടകക്കാരന് നൽകിയാൽപ്പോലും ജിഎസ്ടി നിയമത്തിലെ വകുപ്പ് 15 പ്രകാരം വാടകത്തുക കണക്കാകുകയും 18 ശതമാനം നികുതി വാടകക്കാരൻ അടയ്ക്കുകയും ചെയ്യണം. ഇക്കാര്യങ്ങളുന്നയിച്ച് യോജിക്കാൻ കഴിയുന്ന വ്യക്തികളും സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം നടത്തും. അതിന്റെ ഭാഗമായാണ് ജിഎസ്ടി ഓഫീസ് മാർച്ചെന്നും ഭാരവാഹികൾ പറഞ്ഞു.

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി

മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

മുത്തങ്ങ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ വയനാട് ജില്ലയിൽ

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ (ഡിസംബർ 7) വയനാട് ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടു ക്കും. രാവിലെ 11.30 ന് പുൽപ്പള്ളി മാരപ്പൻ മൂലയിൽ നടക്കുന്ന കുടുംബ സംഗമമാണ് പ്രതിപക്ഷനേതാവിൻ്റെ

ലഹരിവിരുദ്ധ ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു.

മൂലങ്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ ഷാജി സമാപന പരിപാടി ഉദ്ഘാടനം

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍‌മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ

ബയോവേഴ്സ് എക്സ്പോ സംഘടിപ്പിച്ചു.

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.