മാനന്തവാടി: ദ്വാരക കുറ്റിയാട്ടുകുന്നിൽ ഉപയോഗ ശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന്പരേതനായ ഉത്തമന്റെയും, മാധവിയുടേയും മകൻ രാജേഷ് (33) ആണ്
മരിച്ചത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. രാജേഷിന്റെ ഭാര്യ
സന്ധ്യയും വെള്ളക്കെട്ടിൽ അകപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി.ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നു. തുടർ
ന്ന് മാനന്തവാടി അഗ്ന്‌നി രക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ്
രാജേഷിനെ പുറത്തെടുത്തത്. ഉടനെമാനന്തവാടി മെഡിക്കൽ കോളേജി
ലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെല്ലൂരിൽ ഇൻഡസ്ട്രിവർക്ക് നടത്തിവരികയായിരുന്നു രാജേഷ്. ആദിയെ
ന്ന മകളും, ആറ് മാസം പ്രായമുള്ള കുട്ടിയുമാണ് രാജേഷിനുള്ളത്. മൃത
ദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുനൽകും.

അധ്യാപക കൂടിക്കാഴ്ച
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മലയാളം വിഭാഗത്തില്‍ അധ്യാപക തസ്തികളില്‍ കൂടിക്കാഴ്ച