വോട്ട് അയിത്തു….; ബാവലിക്ക് അതിര്‍ത്തി കടന്നൊരു വോട്ടുദിനം

മാനന്തവാടി:
നിങ്ങ വോട്ട് മാട്ദിരിയാ.. ആ വോട്ടു അയിത്തു….കന്നടയും മലയാളവും ഇടകലര്‍ന്ന ബാവലിക്കും തെരഞ്ഞെടുപ്പ് കാലം വേറിട്ടതാണ്. തൊഴിലിനും ജീവിതത്തിനുമിടയില്‍ ഒരു പാലം ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ വരയ്ക്കുമ്പോഴും അങ്കലാപ്പുകളില്ലാതെ ഇവരെല്ലാം എല്ലാ തെരഞ്ഞെടുപ്പ് കാലത്തും മുടങ്ങാതെ വോട്ടുചെയ്യാനെത്തും. കര്‍ണ്ണാടകയില്‍ നിന്നും മലയാള ദേശത്തിലേക്ക് ഏഴ് ദശകങ്ങള്‍ക്ക് മുമ്പ് കുടിയേറി ഈ നാട്ടുകാരായി മാറിയവരുടെ ഒത്തുചേരല്‍ കൂടിയാണ് ഇവര്‍ക്ക് തെരഞ്ഞെടുപ്പ് കാലം. കര്‍ണ്ണാടക കേരള അതിര്‍ത്തി ഗ്രാമം ബാവലിയില്‍ നിന്നും വിളിപ്പാടകലെയുള്ള ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് പോളിങ്ങ് ബൂത്ത്. പരസ്പരം കന്നട ഭാഷയില്‍ പരിചയം പുതുക്കിയും വിശേഷങ്ങള്‍ പറഞ്ഞും ഇവര്‍ ഈ തെരഞ്ഞെടുപ്പ് കാലത്തെയും സജീവമാക്കി. കൃഷിയും കന്നുകാലി വളര്‍ത്തലും പാരമ്പര്യ തൊഴിലായി സ്വീകരിച്ച ഒരു കൂട്ടം ഗ്രാമവാസികളുടെയും ഇടമാണിത്. വേട ഗൗഡ, ബഗുഡ വിഭാഗത്തിലുള്ളവരും അടിയ, പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളും മുപ്പത് ശതമാനത്തോളം പൊതുവിഭാഗത്തിലുള്ളവരുടെയും നാടാണിത്. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെട്ട ബാവലി പോളിങ്ങ് ബൂത്തില്‍ 1266 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 658 സ്ത്രീ വോട്ടര്‍മാരും 565 പുരുഷ വോട്ടര്‍മാരുമാണുള്ളത്.ഗൗഡ കുടുംബത്തില്‍പ്പെട്ട നാല്‍പ്പതോളം കുടുംബങ്ങള്‍ക്കും ഈ ബൂത്തിലാണ് വോട്ടുള്ളത്. മലയാളവും കന്നട ഭാഷയുമെല്ലാം ഒരു പോലെ അറിയുന്ന ഈ ഗ്രാമത്തിലെ അങ്കണവാടി അധ്യാപിക കൂടിയായ പി.സി.വത്സലയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍. വോട്ടര്‍മാരെയും അവരുടെ വീടുകളുമെല്ലാം സുപരിചിതമായ ഇവര്‍ വോട്ടര്‍മാര്‍ക്ക് സ്ലിപ് നല്‍കാനും ബൂത്ത് കാണിച്ച് നല്‍കാനുമെല്ലാം മുന്നിലുണ്ട്. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ നിന്നുമാണ് വേടഗൗഡര്‍ കബനിക്കരിയിലേക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പലായനം ചെയ്ത് എത്തിയത്. ഇവരുടെ പുതിയ തലമുറകളാണ് ബാവലയിലും ഷാണമംഗലത്തുമെല്ലാം പിന്നീട് താമസമാക്കിയത്. അതിനൊപ്പം മറ്റു കുടുംബങ്ങളും ഈ ഗ്രാമത്തിലേക്ക് ചേക്കേറി. അതിര്‍ത്തിക്കപ്പുറം കര്‍ണ്ണാടക ഗ്രാമങ്ങളില്‍ കൃഷി തകൃതിയാകുന്ന കാലമാണ്. ഇതിനെല്ലാം ഒരു ദിനം അവധി നല്‍കിയാണ് വോട്ട് ചെയ്യാന്‍ പലരും ബാവലിയിലെ വിദ്യാലയത്തിലെത്തിയത്. കഴിഞ്ഞ തവണ 90 ശതമാനം പേരും വോട്ടുചെയ്തിരുന്നു. ഇത്തവണയും വലിയ മാറ്റമില്ലാതെ ബാവലിയും പോളിങ്ങ് ബൂത്തിലെത്തിമടങ്ങി.

മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മാനന്തവാടി: പായോടിന് സമീപം മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വരിക്കമാക്കിൽ റോജൻ (51) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുൻപ് പായോടിൽ ചുമട്ടുതൊഴിലാളിയായിരുന്ന റോജൻ നിലവിൽ തനിച്ചായിരുന്നു താമസം. ദിവസങ്ങൾക്ക്

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ വമ്പൻ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 93,680 രൂപയായി. ഒരു

രാവിലെയോ വൈകീട്ടോ… എപ്പോള്‍ വ്യായാമം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്?

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സമയക്രമീകരണവും പ്രധാനമാണ്. വ്യായാമം ചെയ്യുന്നത് എന്‍ഡോര്‍ഫിനുകള്‍, ഡോപ്പമൈന്‍, സെറാടോണിന്‍ എന്നീ ഹോര്‍മോണുകള്‍ പുറത്തുവിടാന്‍ സഹായിക്കുന്നു. ഇത് സന്തോഷത്തോടെയും ഊര്‍ജത്തോടെയുമിരിക്കാന്‍ നമ്മെ സഹായിക്കും. ചിലര്‍ അതിരാവിലെയായിരിക്കും വ്യായാമം ചെയ്യുന്നത്. മറ്റ് ചിലരാകട്ടെ വൈകിട്ടും.

കണ്‍പീലികള്‍ നിരീക്ഷിച്ചാല്‍ അറിയാന്‍ കഴിയുന്ന 4 ആരോഗ്യ പ്രശ്‌നങ്ങള്‍

കണ്‍പീലികള്‍ക്ക് ഒരുപാട് സൗന്ദര്യ സവിശേഷതയുണ്ട്. കണ്‍പീലികള്‍ മനോഹരമാണെങ്കില്‍ കണ്ണുകളുടെയും ഒപ്പം മുഖത്തിന്റെയുമെല്ലാം സൗന്ദര്യം വര്‍ധിക്കും. എന്നാല്‍ ഒരാളുടെ കണ്‍പീലി നോക്കിയാല്‍ അയാളുടെ ആരോഗ്യത്തെക്കുറിച്ച് അറിയാന്‍ സാധിക്കും എന്നാണ് മെഡിക്കല്‍ പഠനങ്ങള്‍ പറയുന്നത്. കണ്‍പീലികളുടെ കനം,

മികവിന്റെ അംഗീകാരം! ഫാസ്റ്റ് ലൈവ് മീഡിയയ്ക്ക് വീണ്ടും ‘യെസ് ഭാരതിൻ്റെ’ ആദരം; ബത്തേരിയിൽ അഭിനന്ദനപ്രവാഹം

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളോടെ ലൈവ് ടെലികാസ്റ്റിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ‘ഫാസ്റ്റ് ലൈവ് മീഡിയ’യ്ക്ക് വീണ്ടും ‘യെസ് ഭാരതിൻ്റെ’ ആദരം. ‘യെസ് ഭാരത് ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോറിൻ്റെ’ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചാണ് ഈ

നവീകരിച്ച ലാബ് ഉദ്ഘാടനവും വാർഷികവും നടത്തി.

പുൽപള്ളി: മുപ്പത് വർഷമായി ഇവിടെ പ്രവർത്തിച്ചു വരുന്ന ജ്യോതി മെഡിക്കൽ ലബോറട്ടറിയുടെ നവീകരിച്ച ഡയഗ്നോ സിസ് സെന്റർ ഉദ്ഘാടനം ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ നിർവഹിച്ചു. ഫുള്ളി ഓട്ടോമേറ്റഡ് അനലൈസർ ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.