രജനികാന്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; പ്രഖ്യാപനം ഡിസംബര്‍ 31ന്.

ചെന്നൈ: ഏറെക്കാലത്തെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും ശേഷം സജീവരാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങി സൂപ്പർ താരം രജനീകാന്ത്. ട്വിറ്ററിലൂടെയാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനം ജനുവരിയിലുണ്ടാകുമെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. ഡിസംബർ 31-ന് രാഷ്ട്രീയപാർട്ടിയുടെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് രജനീകാന്ത് വ്യക്തമാക്കുന്നത്. അദ്ഭുതങ്ങൾ നടക്കുമെന്നാണ് ട്വീറ്റിൽ രജനി എഴുതുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയപാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് ട്വിറ്ററിൽ സൂപ്പർതാരം അറിയിക്കുന്നത്. ”സത്യസന്ധമായ, ആത്മീയ സർക്കാർ” രൂപീകരിക്കുമെന്നാണ് രജനീകാന്തിന്‍റെ പ്രഖ്യാപനം. അദ്ഭുതങ്ങൾ സംഭവിക്കുമെന്നും രജനിയുടെ ട്വീറ്റ്.

2021 ജനുവരിയിൽ രാഷ്ട്രീയപാർട്ടിക്ക് തുടക്കമിടാൻ തയ്യാറാണോ എന്നറിയാൻ ആരാധകസംഘടനയിലെ പ്രവർത്തകരുടെ ഒരു യോഗം രജനീകാന്ത് വിളിച്ചുചേർത്തിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം ശക്തമായി ആരാധകർ ഉന്നയിക്കുകയും ചെയ്തു. ബിജെപിയും രജനിയുടെ രാഷ്ട്രീയപ്രവേശത്തിനായി കാത്തിരിക്കുന്ന സാഹചര്യത്തിൽ സമ്മർദ്ദം ശക്തമായതിന്‍റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിന്‍റെ സൂചനകൾ രജനീകാന്ത് നൽകുന്നത്.

ബുധനാഴ്ച പോയസ് ഗാർഡൻ കേന്ദ്രമായി ചില ചർച്ചകൾ നടന്നിരുന്നു. രജനീകാന്ത് രാഷ്ട്രീയഉപദേശകനും തുഗ്ലക്ക് എഡിറ്ററും ആർഎസ്എസ് സൈദ്ധാന്തികനുമായ എസ് ഗുരുമൂർത്തിയുമായി പല തവണ ചർച്ചകളും നടത്തി. രജനി മക്കൾ മൻട്രം ജില്ലാ സെക്രട്ടറിമാരുമായി പല തവണ ഓൺലൈനായും അല്ലാതെയും ചർച്ചകളും നടത്തി. ഇതിനെല്ലാം ശേഷമാണ്, കൃത്യമായി ഒരു തീയതി പ്രഖ്യാപിച്ചുകൊണ്ട് രജനീകാന്തിന്‍റെ ട്വീറ്റ്.

ആരോഗ്യപരമായ കാരണങ്ങളാൽ ആൾക്കൂട്ടങ്ങലിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നിൽക്കുകയായിരുന്നു രജനീകാന്ത്. ഒക്ടോബറിലാണ് രജനീകാന്ത് കിഡ്നി മാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങളിൽ നിന്ന് മാറി നിൽക്കുകയാണെന്ന പ്രഖ്യാപനം രജനീകാന്ത് നടത്തിയതാണ്. രാഷ്ട്രീയപ്രവേശം വേണ്ടെന്ന നിലപാടിലേക്ക് സൂപ്പർ താരം പോവുകയാണെന്ന അഭ്യൂഹം അന്ന് ശക്തമായിരുന്നു. എന്നാൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ ചെന്നൈയിലെത്തിയപ്പോൾ രജനീകാന്തിനെ നേരിട്ടുകാണുകയെന്നതും അജണ്ടയിലുണ്ടായിരുന്നു. അന്ന് ആ കൂടിക്കാഴ്ച നടന്നില്ലെങ്കിലും, ബിജെപിയുടെ ഭാഗത്തുനിന്നും ശക്തമായ സമ്മർദ്ദമുണ്ടായി. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ്, ജനുവരിയിൽ രാഷ്ട്രീയപാർട്ടിപ്രഖ്യാപനമുണ്ടാകുമെന്ന പ്രഖ്യാപനവുമായി രജനീകാന്ത് നേരിട്ട് രംഗത്തെത്തുന്നത്.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ

പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും

ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് പ്രകടനവും പൊതുസമ്മേളനവും നടത്തി

കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ബുധനാഴ്ച അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ എല്ലാ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ്

മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു.

കോലം കെട്ട ആരോഗ്യ വകുപ്പ് ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു. സമരത്തിൽ

ബയോഗ്യാസ് പ്ലാന്റ്:വിതരണോദ്ഘാടനം നടത്തി.

വെള്ളമുണ്ട:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മേഖല പ്രസിഡന്റ്‌ എം. മണികണ്ഠൻ അധ്യക്ഷത

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.