രജനികാന്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; പ്രഖ്യാപനം ഡിസംബര്‍ 31ന്.

ചെന്നൈ: ഏറെക്കാലത്തെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും ശേഷം സജീവരാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങി സൂപ്പർ താരം രജനീകാന്ത്. ട്വിറ്ററിലൂടെയാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനം ജനുവരിയിലുണ്ടാകുമെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. ഡിസംബർ 31-ന് രാഷ്ട്രീയപാർട്ടിയുടെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് രജനീകാന്ത് വ്യക്തമാക്കുന്നത്. അദ്ഭുതങ്ങൾ നടക്കുമെന്നാണ് ട്വീറ്റിൽ രജനി എഴുതുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയപാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് ട്വിറ്ററിൽ സൂപ്പർതാരം അറിയിക്കുന്നത്. ”സത്യസന്ധമായ, ആത്മീയ സർക്കാർ” രൂപീകരിക്കുമെന്നാണ് രജനീകാന്തിന്‍റെ പ്രഖ്യാപനം. അദ്ഭുതങ്ങൾ സംഭവിക്കുമെന്നും രജനിയുടെ ട്വീറ്റ്.

2021 ജനുവരിയിൽ രാഷ്ട്രീയപാർട്ടിക്ക് തുടക്കമിടാൻ തയ്യാറാണോ എന്നറിയാൻ ആരാധകസംഘടനയിലെ പ്രവർത്തകരുടെ ഒരു യോഗം രജനീകാന്ത് വിളിച്ചുചേർത്തിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം ശക്തമായി ആരാധകർ ഉന്നയിക്കുകയും ചെയ്തു. ബിജെപിയും രജനിയുടെ രാഷ്ട്രീയപ്രവേശത്തിനായി കാത്തിരിക്കുന്ന സാഹചര്യത്തിൽ സമ്മർദ്ദം ശക്തമായതിന്‍റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിന്‍റെ സൂചനകൾ രജനീകാന്ത് നൽകുന്നത്.

ബുധനാഴ്ച പോയസ് ഗാർഡൻ കേന്ദ്രമായി ചില ചർച്ചകൾ നടന്നിരുന്നു. രജനീകാന്ത് രാഷ്ട്രീയഉപദേശകനും തുഗ്ലക്ക് എഡിറ്ററും ആർഎസ്എസ് സൈദ്ധാന്തികനുമായ എസ് ഗുരുമൂർത്തിയുമായി പല തവണ ചർച്ചകളും നടത്തി. രജനി മക്കൾ മൻട്രം ജില്ലാ സെക്രട്ടറിമാരുമായി പല തവണ ഓൺലൈനായും അല്ലാതെയും ചർച്ചകളും നടത്തി. ഇതിനെല്ലാം ശേഷമാണ്, കൃത്യമായി ഒരു തീയതി പ്രഖ്യാപിച്ചുകൊണ്ട് രജനീകാന്തിന്‍റെ ട്വീറ്റ്.

ആരോഗ്യപരമായ കാരണങ്ങളാൽ ആൾക്കൂട്ടങ്ങലിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നിൽക്കുകയായിരുന്നു രജനീകാന്ത്. ഒക്ടോബറിലാണ് രജനീകാന്ത് കിഡ്നി മാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങളിൽ നിന്ന് മാറി നിൽക്കുകയാണെന്ന പ്രഖ്യാപനം രജനീകാന്ത് നടത്തിയതാണ്. രാഷ്ട്രീയപ്രവേശം വേണ്ടെന്ന നിലപാടിലേക്ക് സൂപ്പർ താരം പോവുകയാണെന്ന അഭ്യൂഹം അന്ന് ശക്തമായിരുന്നു. എന്നാൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ ചെന്നൈയിലെത്തിയപ്പോൾ രജനീകാന്തിനെ നേരിട്ടുകാണുകയെന്നതും അജണ്ടയിലുണ്ടായിരുന്നു. അന്ന് ആ കൂടിക്കാഴ്ച നടന്നില്ലെങ്കിലും, ബിജെപിയുടെ ഭാഗത്തുനിന്നും ശക്തമായ സമ്മർദ്ദമുണ്ടായി. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ്, ജനുവരിയിൽ രാഷ്ട്രീയപാർട്ടിപ്രഖ്യാപനമുണ്ടാകുമെന്ന പ്രഖ്യാപനവുമായി രജനീകാന്ത് നേരിട്ട് രംഗത്തെത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

‘ഹൊ തയ്യാർ ‘സ്കൗട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച ഭാരത് സ്കൗട്ട്സിൻ്റെ ദ്വിദിന ക്യാമ്പ് ‘ഹൊ തയ്യാർ ‘ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജോൺസൺ എം.എ അധ്യക്ഷത വഹിച്ചു. ബെഞ്ചമിൻ

മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് ശരീരം ഈ 3 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും

മരണം ഇതുവരെ ആര്‍ക്കും മനസിലാകാത്ത നിഗൂഢമായ രഹസ്യം തന്നെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാന മണിക്കൂറുകള്‍ അയാള്‍ക്കും അയാളുടെ പ്രിയപ്പെട്ടവര്‍ക്കും ഒരുപോലെ വൈകാരികവും വിലപ്പെട്ടതുമാണ്. ഇതുവരെയുള്ള എല്ലാ ജീവിത യാത്രകളും വളരെ മനോഹരമാണെങ്കിലും മരണമെന്ന

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി; കണ്ടെത്തിയത് സെല്ലിൽ ഒളിപ്പിച്ച നിലയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഉണ്ടായിരുന്നത്. ടൗൺ പൊലീസ് കേസെടുത്ത്

‘അടിച്ചാൽ തിരിച്ചടി, വിരട്ടല്‍ ഇങ്ങോട്ട് വേണ്ട.. ഷാഫിയെ തടയാമെന്നത് വ്യാമോഹമാണ് മോനെ’; പിന്തുണച്ച് നേതാക്കള്‍

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോൺഗ്രസിന്റെ നേതാക്കളെ വഴിയിൽ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഐഎമ്മിന്‍റെ ഗുണ്ടകൾ കരുതുന്നുണ്ടെങ്കിൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് വിചാരിക്കരുതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

മണ്ണിടിച്ചിൽ പ്രദേശത്ത് ജിയോളജി -മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി – മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.