എ ആർ റഹ്മാനുമായി വിവാഹബന്ധം വേർപ്പെടുത്തുന്നു എന്ന വെളിപ്പെടുത്തലുമായി ഭാര്യ സൈറാ ബാനു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് വിവരം ലോകത്തെ അറിയിച്ചത്. ചില പിരിമുറക്കങ്ങളും, ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചു എന്നും ഏറെ വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത് എന്നും സൈറാ ബാനുവിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
എ ആർ റഹ്മാന്റെ അമ്മ മുൻകൈയെടുത്താണ് ഇരുവരുടെയും വിവാഹം നടത്തിയത്. 1995ലാണ് എ ആർ റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. നീണ്ട 29 വർഷത്തെ ദാമ്പത്യമാണ് ഇതോടെ അവസാനിക്കുന്നത്. ദമ്പതികൾക്ക് ഖദീജ റഹിമ അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് ഉള്ളത്.
സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട എ ആർ റഹ്മാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യയിലേക്ക് ഓസ്കാർ എത്തിച്ച വിഖ്യാത സംഗീത സംഗീത സംവിധായകന്റെ വിവാഹമോചന വാർത്ത സിനിമാവൃത്തങ്ങളിലും, ആരാധകർക്കിടയിലും വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. സിനിമാതാരം റഹ്മാന്റെ ഭാര്യയുടെ മൂത്ത സഹോദരിയാണ് എ ആർ റഹ്മാന്റെ ഭാര്യ സൈറാ ബാനു.