കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത്? ഉത്തരത്തിന് അടുത്തെത്തി ശാസ്ത്രലോകം

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? ലോകത്ത് ഇതുപോലെ തർക്കവിഷയമായിട്ടുള്ള മറ്റൊരു കാര്യമില്ല. പല പഠനങ്ങളും ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. ഈ വിഷയത്തിൽ ഒരു പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ജനീവ സർവകലാശാലയിലെ ബയോ കെമിസ്റ്റ് മറൈൻ ഒലിവേറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിന് പിന്നിൽ. ഭ്രൂണം പോലുള്ള ഘടനകൾ രൂപപ്പെടുത്താനുള്ള കഴിവ് മൃഗങ്ങളുടെ ആവിർഭാവത്തിന് മുമ്പായിരിക്കാമെന്നാണ് പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നൂറുകോടി വർഷങ്ങളായി നിലനിൽക്കുന്ന ഇക്ത്യോസ്പോറിയൻ സൂക്ഷ്മജീവിയായ ക്രോമോസ്ഫേറ പെർകിൻസി എന്ന ഏകകോശ ജീവിയെക്കുറിച്ചുള്ള പഠനത്തിൽ നിന്നാണ് ​ഗവേഷകർ ഈ അനുമാനത്തിലെത്തിയത്.

ജീവികളുടെ ഭ്രൂണവികാസത്തിന് സമാനമായ പുനർനിർമാണം ക്രോമോസ്ഫേറ പെർകിൻസി നടത്തുന്നുവെന്നാണ് ​പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. മൃഗങ്ങളുടെ ഭ്രൂണവളർച്ചയുടെ പ്രാരംഭഘട്ടത്തോട് സാമ്യമുള്ള പാലിൻ്റോമി എന്ന പ്രക്രിയയ്ക്ക് ക്രോമോസ്ഫേറ പെർകിൻസി വിധേയമാകുന്നുവെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

പാലിന്റോമി ഘട്ടത്തിനുശേഷം ജീവികൾ ആദ്യകാല ജന്തു ഭ്രൂണങ്ങളുടെ സവിശേഷതയായ പൊള്ളയായ ​ഗോളാകൃതിയിലുള്ള കോശങ്ങളെ, അഥവാ ഒരു ബ്ലാസ്റ്റുലയെ അനുസ്മരിപ്പിക്കുന്ന കോശങ്ങളുടെ ഒരു കൂട്ടം ഉണ്ടാക്കുന്നു. ഈ കോളനിക്കുള്ളിൽ കുറഞ്ഞത് രണ്ട് വ്യത്യസ്ത സെൽ തരങ്ങളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഒരു ബില്യൺ വർഷങ്ങൾക്ക് മുമ്പ് മൃഗങ്ങളുടെ വംശത്തിൽനിന്ന് ഇക്ത്യോസ്പോറിയൻസ് വിഭാ​ഗം വ്യതിചലിച്ചതിനാൽ ഈ കണ്ടെത്തൽ വളരെ പ്രധാനമാണ്.

ക്രോമോസ്ഫേറ പെർകിൻസിയുടെ പ്രത്യുത്പാദന പ്രക്രിയയും മൃഗങ്ങളുടെ ഭ്രൂണവികാസവും തമ്മിലുള്ള സാമ്യം, സങ്കീർണ്ണമായ ബഹുകോശ ജീവികളുടെ പരിണാമത്തിന് വളരെ മുമ്പുതന്നെ നിലനിന്നിട്ടുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

എങ്കിലും വ്യത്യസ്ത സ്പീഷീസിൽപ്പെട്ട ജീവികളിൽ സമാനമായ സ്വഭാവവിശേഷങ്ങൾക്ക് കാരണമാകുന്ന സംയോജിത പരിണാമവും (Convergent Evolution) ഇതിന് കാരണമാണെന്ന മുന്നറിയിപ്പും ശാസ്ത്രജ്ഞർ നൽകുന്നുണ്ട്. നാച്വർ മാ​ഗസിനിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പക്ഷി-മൃഗാദികളുടെ ഉത്ഭവത്തെക്കുറിച്ച് വെളിച്ചം വീശുന്നതിലുപരി നമ്മുടെ ഗ്രഹത്തിലെ ഏറ്റവും ലളിതമായ ജീവജാലങ്ങളുടെ പോലും ശ്രദ്ധേയമായ സങ്കീർണ്ണതയും വൈവിധ്യവും പ്രകടമാക്കുകയും ചെയ്യുന്നതാണ് റിപ്പോർട്ട്.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.