സൈബർ തട്ടിപ്പുകളിൽ വിറച്ച് രാജ്യം, 2024ൽ മാത്രം കവർന്നത് 11,333 കോടി

2024 തുടങ്ങി ഒമ്പത് മാസങ്ങൾക്കിടെ ഇന്ത്യയിൽ സൈബർ തട്ടിപ്പുകാർ കവർന്നത് 11,333 രൂപയെന്ന് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.

സ്റ്റോക്ക് വിപണിയിലെ തട്ടിപ്പുകളാണ് ഇവയിലെ സിംഹഭാഗവും. 2,28,094 കേസുകളിലെ കണക്ക് പ്രകാരം 4,636 കോടിയാണ് ഈ മേഖലയിൽ നഷ്ടമായിരിക്കുന്നത്. 3,216 കോടിയുമായി നിക്ഷേപത്തട്ടിപ്പാണ് ഏറ്റവും പണം കവർന്ന രണ്ടാമത്തെ തട്ടിപ്പുരീതി. 1,00,360 കേസുകളാണ് നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. സൈബർ തട്ടിപ്പുകളുടെ ഏറ്റവും പുതിയ രീതിയായ ഡിജിറ്റൽ അറസ്റ്റാണ് മൂന്നാമതായി ഏറ്റവും പണം കവർന്ന തട്ടിപ്പുരീതി. 63,481 തട്ടിപ്പുകളിൽ നിന്നും 1,616 കോടിയാണ് ഡിജിറ്റൽ അറസ്റ്റ് വഴി കവർന്നിരിക്കുന്നത്.

സർക്കാരിന്റെ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 2024ൽ മാത്രം 12 ലക്ഷം സൈബർ തട്ടിപ്പ് പരാതികളാണ് രജിസ്റ്റർ ചെയ്തത്. ഇവയിൽ 45 ശതമാനത്തോളവും തട്ടിപ്പുകളുടെ ഉറവിടം തെക്ക് കിഴക്കൻ രാജ്യങ്ങളായ ലാവോസ്, കംബോഡിയ, മ്യാൻമർ എന്നിവിടങ്ങളാണ്. 2021 മുതൽ മുപ്പത് ലക്ഷം പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഈ പരാതികൾ പ്രകാരം നഷ്ടമായിരിക്കുന്നത് 27,914 കോടി രൂപയാണ്. ഇവയിൽ 11,31,221 പരാതികൾ 2023ലും 5,14,741 പരാതികൾ 2022ലും 1,35,242 പരാതികൾ 2021ലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ടിവി പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഒരിന്ത്യൻ പൗരനെയും ഒരു ഗവൺമെന്റ് അന്വേഷണ ഏജൻസിയും കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വീഡിയോ കോളോ ഫോൺ കോളോ ചെയ്യുകയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയമപ്രകാരം ഡിജിറ്റൽ അറസ്റ്റെന്ന നടപടിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

ചെക്കുകളും ക്രിപ്‌റ്റോ കറൻസിയും എടിഎമ്മുകളും ഇ വാലറ്റുകളും ഉപയോഗിച്ചാണ് തട്ടിപ്പ് പണം പിൻവലിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളിലൂടെ കവർന്ന പണം വെളുപ്പിക്കാനായി ഉണ്ടാക്കിയ 4.5 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകൾ I4C ഈയടുത്ത് മരവിപ്പിച്ചിരുന്നു.

അടുത്തിടെ നടന്ന തീവ്രവാദ വിരുദ്ധ കോൺഫറൻസിൽ വിദേശ പണ എക്‌സ്‌ചേഞ്ചുകൾ, വിപിഎൻ, ഡിജിറ്റൽ വാലറ്റുകൾ, ക്രിപ്‌റ്റോ കറൻസികൾ എന്നിവയടക്കം സൈബർ തട്ടിപ്പുകൾക്ക് വഴിവെക്കുന്ന വിഷയങ്ങളെക്കുറിച്ച് I4C വിവരങ്ങൾ പങ്കുവെച്ചിരുന്നു. സൈബർ കുറ്റവാളികളുമായി ബന്ധിപ്പിച്ചിരുന്ന 17,000 വാട്‌സാപ്പ് അക്കൗണ്ടുകളും I4C നിരോധിച്ചിരുന്നു.

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp

ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കൃഷി വിഭാഗത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്

മൂന്ന് കോടിയിലധികം കുഴൽ പണവുമായി 5 പേർ പോലീസിന്റെ പിടിയിൽ

മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കൾ വയനാട് പോലീസിന്റെ പിടിയിൽ. വടകര, മെൻമുണ്ട, കണ്ടിയിൽ വീട്ടിൽ, സൽമാൻ (36), വടകര, അമ്പലപറമ്പത്ത് വീട്ടിൽ, ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയിൽ

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

വൈത്തിരി താലൂക്കിലെ എ.എ.വൈ, മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ബന്ധപ്പെട്ട റേഷന്‍കടകള്‍ മുഖേനെ ഇ-കെ.വൈ.സി മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമ

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ

‘ധരിക്കുന്നത് മീറ്ററിന് 50 രൂപ വിലയുള്ള സാരി’; മാരിയോ കമ്പനി തുടങ്ങിയതോടെ പ്രശ്ന‌ങ്ങൾ; വിഡിയോയുമായി ജിജി

ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ ജിജി മാരിയോ. ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്റെ പേരിൽ താനും മക്കളും സോഷ്യൽ മീഡിയയിൽ ബലിയാടാവുകയാണെന്ന് ജിജി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.