സർക്കാർ അവഗണനക്കെതിരെ സ്വതന്ത്ര കർഷക സംഘം മാർച്ച് നടത്തി

കൽപ്പറ്റ:
നാടിനെ നടുക്കിയ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽ മല ഉരുൾപൊട്ടൽ നടന്നിട്ട് നാലുമാസം പിന്നിട്ടിട്ടും ദുരന്ത ബാധിതരായ കർഷകരോടും മറ്റും കാണിക്കുന്ന സർക്കാർ അവഗണനക്കെതിരെ സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
മേപ്പാടി കോട്ടപ്പടി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. നാനൂറോളം ജീവനുകളും കോടികളുടെ സ്വത്ത് നാശവും സംഭവിച്ച രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായിട്ടും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദുരന്തത്തിന്റെ വ്യാപ്തിയും ദുരന്ത ബാധിതരുടെ ദുരിതവും നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടും പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ അനിശ്ചിതത്വത്തിലാണുള്ളത്. യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്. ഈ ദുരന്തത്തിൽ ഏറെ നഷ്ടം വന്നവരാണ് ഈ മേഖലയിലെ കർഷകർ. കൃഷിയിയിരുന്നു ഇവരുടെ ജീവനോപാദി. നഷ്ടപ്പെട്ട കൃഷി ഭൂമി ഇവർക്ക് വീണ്ടെടുക്കാനായിട്ടില്ല. 110 ഹെക്ടർ കൃഷിഭൂമി നഷ്ടപ്പെട്ടതായും 25 ഹെക്ടർ മണ്ണൊലിപ്പും 165 ഹെക്ടറിൽ വിളനാശവും കൃഷി വകുപ്പ് കണക്കാക്കിയിട്ടുണ്ട്. 65 കോടി രൂപ കാർഷിക മേഖലയിൽ നഷ്ടം കണക്കാക്കിയെങ്കിലും ഒരു രൂപ പോലും കർഷകർക്ക് നൽകാൻ സർക്കാർ ഇതേവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ കമ്മിറ്റി സർക്കാർ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് കോട്ടപ്പടി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തിയത്.നിയോജകമണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് ടി.ഹംസ ധർണ്ണ ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്. പ്രസിഡന്റ് വി.അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽഅസീസ് സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സി. ശിഹാബ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി. അശ്റഫ്, കല്ലിടുമ്പൻ ഹംസ ഹാജി, എം. അന്ത്രു ഹാജി, ശംസുദ്ദിൻ ബിതർക്കാട്, ,മായൻ മുതിര, തന്നാണി അബൂബക്കർ ഹാജി, ലത്തീഫ് അമ്പലവയൽ, അലവി വടക്കേതിൽ, സി. മമ്മു ഹാജി, സി.മുഹമ്മദ്, കാസിം ഹാജി ബീനാച്ചി, ഖാലിദ് വേങ്ങൂർ, അസീസ് കരേക്കാടൻ, സലീം കേളോത്ത് പ്രസംഗിച്ചു. സെക്രട്ടറി കെ.ടി.കുഞ്ഞബ്ദുല്ല നന്ദി പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ ഉരുൾ പൊട്ടലിൽ .കൃഷി ഭൂമി നശിച്ച കർഷകർക്ക് പകരം ഭൂമി നൽകുക, എസ്.ഡി. ആർ.എഫ് ധനസഹായത്തിന് അപേക്ഷ നൽകിയ 411 കർഷകർക്ക് നഷ്ടപരിഹാരം നൽകുക, ദുരന്ത ബാധിതരുടെ വിളനാശത്തിന് കൃഷി വകുപ്പ് സ്വീകരിച്ച അപേക്ഷ കളിൽ തീരുമാനമെടുത്ത് ധനസഹായം നൽകുക, ഉരുൾബാധിതരുടെ പുനരധിവാസം ത്വരിതപ്പെടുത്തുക, ഉരുൾ മേഖലയിൽ നിന്ന് സംഭരിച്ച ഉൽപ്പന്നങ്ങൾ അവകാശികൾക്ക് തിരിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.