സർക്കാർ അവഗണനക്കെതിരെ സ്വതന്ത്ര കർഷക സംഘം മാർച്ച് നടത്തി

കൽപ്പറ്റ:
നാടിനെ നടുക്കിയ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽ മല ഉരുൾപൊട്ടൽ നടന്നിട്ട് നാലുമാസം പിന്നിട്ടിട്ടും ദുരന്ത ബാധിതരായ കർഷകരോടും മറ്റും കാണിക്കുന്ന സർക്കാർ അവഗണനക്കെതിരെ സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
മേപ്പാടി കോട്ടപ്പടി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. നാനൂറോളം ജീവനുകളും കോടികളുടെ സ്വത്ത് നാശവും സംഭവിച്ച രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായിട്ടും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദുരന്തത്തിന്റെ വ്യാപ്തിയും ദുരന്ത ബാധിതരുടെ ദുരിതവും നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടും പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ അനിശ്ചിതത്വത്തിലാണുള്ളത്. യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്. ഈ ദുരന്തത്തിൽ ഏറെ നഷ്ടം വന്നവരാണ് ഈ മേഖലയിലെ കർഷകർ. കൃഷിയിയിരുന്നു ഇവരുടെ ജീവനോപാദി. നഷ്ടപ്പെട്ട കൃഷി ഭൂമി ഇവർക്ക് വീണ്ടെടുക്കാനായിട്ടില്ല. 110 ഹെക്ടർ കൃഷിഭൂമി നഷ്ടപ്പെട്ടതായും 25 ഹെക്ടർ മണ്ണൊലിപ്പും 165 ഹെക്ടറിൽ വിളനാശവും കൃഷി വകുപ്പ് കണക്കാക്കിയിട്ടുണ്ട്. 65 കോടി രൂപ കാർഷിക മേഖലയിൽ നഷ്ടം കണക്കാക്കിയെങ്കിലും ഒരു രൂപ പോലും കർഷകർക്ക് നൽകാൻ സർക്കാർ ഇതേവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ കമ്മിറ്റി സർക്കാർ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് കോട്ടപ്പടി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തിയത്.നിയോജകമണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് ടി.ഹംസ ധർണ്ണ ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്. പ്രസിഡന്റ് വി.അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽഅസീസ് സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സി. ശിഹാബ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി. അശ്റഫ്, കല്ലിടുമ്പൻ ഹംസ ഹാജി, എം. അന്ത്രു ഹാജി, ശംസുദ്ദിൻ ബിതർക്കാട്, ,മായൻ മുതിര, തന്നാണി അബൂബക്കർ ഹാജി, ലത്തീഫ് അമ്പലവയൽ, അലവി വടക്കേതിൽ, സി. മമ്മു ഹാജി, സി.മുഹമ്മദ്, കാസിം ഹാജി ബീനാച്ചി, ഖാലിദ് വേങ്ങൂർ, അസീസ് കരേക്കാടൻ, സലീം കേളോത്ത് പ്രസംഗിച്ചു. സെക്രട്ടറി കെ.ടി.കുഞ്ഞബ്ദുല്ല നന്ദി പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ ഉരുൾ പൊട്ടലിൽ .കൃഷി ഭൂമി നശിച്ച കർഷകർക്ക് പകരം ഭൂമി നൽകുക, എസ്.ഡി. ആർ.എഫ് ധനസഹായത്തിന് അപേക്ഷ നൽകിയ 411 കർഷകർക്ക് നഷ്ടപരിഹാരം നൽകുക, ദുരന്ത ബാധിതരുടെ വിളനാശത്തിന് കൃഷി വകുപ്പ് സ്വീകരിച്ച അപേക്ഷ കളിൽ തീരുമാനമെടുത്ത് ധനസഹായം നൽകുക, ഉരുൾബാധിതരുടെ പുനരധിവാസം ത്വരിതപ്പെടുത്തുക, ഉരുൾ മേഖലയിൽ നിന്ന് സംഭരിച്ച ഉൽപ്പന്നങ്ങൾ അവകാശികൾക്ക് തിരിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp

ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കൃഷി വിഭാഗത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്

മൂന്ന് കോടിയിലധികം കുഴൽ പണവുമായി 5 പേർ പോലീസിന്റെ പിടിയിൽ

മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കൾ വയനാട് പോലീസിന്റെ പിടിയിൽ. വടകര, മെൻമുണ്ട, കണ്ടിയിൽ വീട്ടിൽ, സൽമാൻ (36), വടകര, അമ്പലപറമ്പത്ത് വീട്ടിൽ, ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയിൽ

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

വൈത്തിരി താലൂക്കിലെ എ.എ.വൈ, മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ബന്ധപ്പെട്ട റേഷന്‍കടകള്‍ മുഖേനെ ഇ-കെ.വൈ.സി മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമ

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ

‘ധരിക്കുന്നത് മീറ്ററിന് 50 രൂപ വിലയുള്ള സാരി’; മാരിയോ കമ്പനി തുടങ്ങിയതോടെ പ്രശ്ന‌ങ്ങൾ; വിഡിയോയുമായി ജിജി

ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ ജിജി മാരിയോ. ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്റെ പേരിൽ താനും മക്കളും സോഷ്യൽ മീഡിയയിൽ ബലിയാടാവുകയാണെന്ന് ജിജി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.